+ ബാറക്മാ ര്‍ ശ്ലാമാ കര്‍ത്താവ് ഈശോ മിശിഹായുടെ കൃപയും സമാധാനവും +
കുരിശ് ക്രൈസ്തവരുടെ പൊതുചിഹ്നമായി എ ഡി നാലാം നൂറ്റാണ്ട് മുതല്‍ ഉപയോഗിച്ച് വരുന്നു.സുറിയാനി പാരമ്പര്യം അനുസരിച്ചു സ്ലീബ ശൂന്യമായ കുരിശാണ്, അത് ഉതഥാനം ചെയ്ത ഈശോ മിശിഹായെ സൂചിപ്പിക്കുന്നു. ഈ വന്ന്യ സ്കീപ്പ തരുവില്‍ നിന്നാണ് കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റു ലോകത്തിനു പ്രകാശം നല്‍കിയത്. മാര്‍ത്തോമ നസ്രാണികളുടെ അനന്യമായ പാരമ്പര്യത്തിന്റെ പ്രതീകമാണ് മാര്‍ തോമ സ്ലീബ. പുരാതന കാലം മുതല്‍ മലങ്കരയിലെ നസ്രാണി സമുദായം ഈ സ്ലീബായെ പരിശുദ്ധമായി കരുതി ആദരിച്ചുപോരുന്നു. പുരാതന കാലം മുതല്‍ ഉണ്ടായിരുന്ന മാര്‍ സ്ലീബായുടെ പെരുന്നാള്‍ അതിനൊരു ഉദാഹരണം ആണ്. കേരളത്തില്‍ പലയിടത്തും മാര്‍ സ്ലീബ കാണാമെങ്കിലും മൈലാപൂരിലെ നമ്മുടെ ബാവ ആയ മാര്‍ത്തോമ ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെ സ്ലീബായാണ് നാം മാര്‍ തോമ സ്ലീബ എന്നാ നാമധേയത്തില്‍ സൂചിപ്പിക്കുക. പല കാലങ്ങളില്‍ ഈ കുരിശില്‍ നിന്നു രക്തം വിയര്‍ത്തു എന്നും അവയുടെ അനുസ്മരണമായി ആണ് ഡിസംബര്‍ മാസം പതിനെട്ടിന് സ്ലീബായുടെ പെര്ന്നാള്‍ ആഘോഷിച്ചത് എന്നും പാരമ്പര്യം ഉണ്ടു.
പറന്നിറങ്ങുന്ന പരിശുദറൂഹായും ശൂന്യമായ കുരിശായ മിശിഹാതമ്പുരാനും താമര ഇതളുകളുടെ സിംഹാസനം എന്ന ബാവ ആയ തമ്പുരാനും പരിശുദ്ധ ത്രീത്വം ആയ ഏക ദൈവത്തെ സൂചിപ്പിക്കുന്നു. നമ്മുടെ പിതാവായ മാര്‍ തോമ ശ്ലീഹായുടെ ദുക്രാന (ഓര്‍മ) തിരുനാളില്‍ പ്രവേശിക്കുന്ന നമുക്കു അവിടുന്നു പുണര്‍ന്നു രക്തസാക്ഷി മകുടം ചൂടിയ ഈ വന്യ സ്ലീബായെ പുണര്‍ന്നുകൊണ്ടു 'മാറോന്‍ വലോഹാന്‍' (എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ) എന്ന് ചൊല്ലി നമ്മുടെ പിതാവിനെ പോലെ വിശ്വാസത്തില്‍ ഒന്നിക്കാം.
കുരിശ് ക്രൈസ്തവരുടെ പൊതുചിഹ്നമായി എ ഡി നാലാം നൂറ്റാണ്ട് മുതല്‍ ഉപയോഗിച്ച് വരുന്നു.സുറിയാനി പാരമ്പര്യം അനുസരിച്ചു സ്ലീബ ശൂന്യമായ കുരിശാണ്, അത് ഉതഥാനം ചെയ്ത ഈശോ മിശിഹായെ സൂചിപ്പിക്കുന്നു. ഈ വന്ന്യ സ്കീപ്പ തരുവില്‍ നിന്നാണ് കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റു ലോകത്തിനു പ്രകാശം നല്‍കിയത്. മാര്‍ത്തോമ നസ്രാണികളുടെ അനന്യമായ പാരമ്പര്യത്തിന്റെ പ്രതീകമാണ് മാര്‍ തോമ സ്ലീബ. പുരാതന കാലം മുതല്‍ മലങ്കരയിലെ നസ്രാണി സമുദായം ഈ സ്ലീബായെ പരിശുദ്ധമായി കരുതി ആദരിച്ചുപോരുന്നു. പുരാതന കാലം മുതല്‍ ഉണ്ടായിരുന്ന മാര്‍ സ്ലീബായുടെ പെരുന്നാള്‍ അതിനൊരു ഉദാഹരണം ആണ്. കേരളത്തില്‍ പലയിടത്തും മാര്‍ സ്ലീബ കാണാമെങ്കിലും മൈലാപൂരിലെ നമ്മുടെ ബാവ ആയ മാര്‍ത്തോമ ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെ സ്ലീബായാണ് നാം മാര്‍ തോമ സ്ലീബ എന്നാ നാമധേയത്തില്‍ സൂചിപ്പിക്കുക. പല കാലങ്ങളില്‍ ഈ കുരിശില്‍ നിന്നു രക്തം വിയര്‍ത്തു എന്നും അവയുടെ അനുസ്മരണമായി ആണ് ഡിസംബര്‍ മാസം പതിനെട്ടിന് സ്ലീബായുടെ പെര്ന്നാള്‍ ആഘോഷിച്ചത് എന്നും പാരമ്പര്യം ഉണ്ടു.
പറന്നിറങ്ങുന്ന പരിശുദറൂഹായും ശൂന്യമായ കുരിശായ മിശിഹാതമ്പുരാനും താമര ഇതളുകളുടെ സിംഹാസനം എന്ന ബാവ ആയ തമ്പുരാനും പരിശുദ്ധ ത്രീത്വം ആയ ഏക ദൈവത്തെ സൂചിപ്പിക്കുന്നു. നമ്മുടെ പിതാവായ മാര്‍ തോമ ശ്ലീഹായുടെ ദുക്രാന (ഓര്‍മ) തിരുനാളില്‍ പ്രവേശിക്കുന്ന നമുക്കു അവിടുന്നു പുണര്‍ന്നു രക്തസാക്ഷി മകുടം ചൂടിയ ഈ വന്യ സ്ലീബായെ പുണര്‍ന്നുകൊണ്ടു 'മാറോന്‍ വലോഹാന്‍' (എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ) എന്ന് ചൊല്ലി നമ്മുടെ പിതാവിനെ പോലെ വിശ്വാസത്തില്‍ ഒന്നിക്കാം.
മാര്‍ തോമാ നസ്രാണികള്‍ എന്നാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ പരക്കെ
അറിയപ്പെട്ടിരുന്നത്. അവര്‍ വ്യാപകമായി ഇന്നുപയോഗിക്കുന്നതും മാര്‍ തോമാ
സ്ലീവ എന്നറിയപ്പെടുന്നതുമായ മൈലാപ്പൂര്‍ കുരിശിന്റെ മാതൃകകള്‍
ദക്ഷിണഭാരതത്തില്‍ പലഭാഗത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൌരാനികതയെ വിളിച്ചോതുന്ന ഏറ്റവും
പുരാതനമായ ഒരു തെളിവാണ് ഈ കല്‍ക്കുരിശുകള്‍. പല പുരാതന ക്രൈസ്തവ
സമൂഹങ്ങളിലും അവരുടെ സംസ്കാരങ്ങല്‍ക്കനുസൃതമായ കുരിശുരൂപങ്ങള്‍
രൂപപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ദ്വീപുകളിലെ പുരാതന ഗേലിക് (Gaelic)
കുരിശുകളും അര്‍മേനിയക്കാരുടെ ഖച്കാര്‍ (Khachkar) കുരിശും മധ്യേഷ്യയിലെ
ജോര്‍ജിയന്‍ കുരിശും (Georgian cross) ഭാരതത്തിലെ മാര്‍ത്തോമ സ്ലീവയും
ഇതുപോലെ സാംസ്കാരിക അനുരൂപണം വന്ന കുരിശുകളുടെ ഉത്തമമാതൃകകള്‍ ആണ്.
മാര്‍ തോമ നസ്രാണികളുടെ സ്ലീവ എന്ന അര്‍ത്ഥത്തില്‍ ആണ് മാര്‍ തോമ സ്ലീവ എന്ന പേര് പ്രചുരപ്രചാരം നേടിയത്. അല്ലാതെ തോമാശ്ലീഹ ഭാരതത്തില്‍ കൊണ്ടുവന്ന കുരിശെന്നും അദ്ദേഹം കൊത്തിയ കുരിശെന്നുമുള്ള പൊതുജനവിശ്വാസത്തിനു യാതൊരടിസ്ഥാനവുമില്ല. തമിഴില്‍ കുരിശ് എന്നതിന് തത്തുല്യമായ വാക്കായ സിലുവ സുറിയാനിയിലെ സ്ലീവ എന്ന വാക്കില്‍ നിന്നും രൂപാന്തരപ്പെട്ടുണ്ടായതാണ്. ഇത്തരം ഉദാഹരണങ്ങള്‍ തമിഴിലും മലയാളത്തിലും അനവധിയുണ്ടെന്നതും ഓര്‍ക്കുക. കുരിശ് എന്ന വാക്ക് പറങ്കി (Portuguese) ഭാഷയില്‍ നിന്നും കടമെടുത്തതാണ്.
ദക്ഷിണഭാരതത്തിലെ പുരാതനമായ പല്ലവ സംസ്കാരത്തിന്റെ ഉത്തമ മാതൃകകളായ വ്യാളിയും കമാനവും ഒത്തുചേര്‍ന്നു നില്‍ക്കുന്നത് പല ഹൈന്ദവ വിഗ്രഹങ്ങളില്‍ കാണുന്നത് പോലെ മൈലാപ്പൂര്‍കുരിശിലും കാണാം. ഇത് ഇവിടുത്തെ പുരാതനക്രൈസ്തവ സമൂഹത്തിന്റെ സാംസ്കാരിക അനുരൂപണത്തിന്റെ ഉത്തമമാതൃകയാണ്. റുഹാദ് കുദിശയുടെ പ്രതീകമായ പ്രാവ് കുരിശുരൂപത്തോട് ചേര്‍ത്ത് യൂറോപ്പിലെ പല പുരാതന കുരിശുകളിലും കാണപ്പെടുന്നുണ്ട്. റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്‍ മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൈലാപ്പൂര്‍ കൂടാതെ കേരളത്തില്‍ ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരും കോട്ടയത്തും ഇത്തരം കുരിശുകള്‍ ഉണ്ട്. കൂടാതെ ഗോവയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനും പുറമേ മലേഷ്യയിലെ മലാക്കയിലും ബര്‍മയിലെ ക്യാന്‍സിത്തയിലും മധ്യേഷ്യയിലെ പലയിടത്തും ചൈനയില്‍ വ്യാപകമായും സമാന രീതിയിലുള്ള കുരിശുകള്‍ കാണപ്പെടുന്നു.
ഭാരതത്തിലുള്ള സ്ലീവകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അവയില്‍ എ ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് നിലന്നിനിരുന്ന പുരാതന ഭാഷയായ പല്ലവി ലിഖിതങ്ങള്‍ കൊത്തിയിട്ടുണ്ട്. ഈ ലിഖിതങ്ങളെക്കുറിച്ച് അനേകം പുരാവസ്തു-പുരാതനഭാഷാ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ഇവ കേരളത്തില്‍ നിലനിന്നിരുന്ന അതിപുരാതനമായ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണെന്നു തെളിയിച്ചിട്ടുണ്ട്. വിശ്രുത പല്ലവിഭാഷ ശാസ്ത്രജ്ഞനും മധ്യപൂര്‍വേഷ്യയിലെ സംസ്കാരവിദഗ്ദനുമായ ബി ടി അന്ക്ലെസേറിയ കേരളത്തില്‍ കണ്ടെത്തിയ എല്ലാ കുരിശുകളെക്കുറിച്ചും, മറ്റു ഗവേഷകരുടെ പഠനങ്ങളും അവലോകനം ചെയ്ത ശേഷം അഭിപ്രായപ്പെട്ടത് ഇവയില്‍ ആലങ്ങാട്ടെക്കുരിശാണ് ഏറ്റവും പഴക്കമേറിയതെന്നാണ്.
പറങ്കികള്‍ വരുന്നതിനു മുമ്പ് കേരളത്തിലെ ദേവാലയങ്ങളിലെ മദ്ബഹകളില്‍ മാര്‍ തോമാ സ്ലീവകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പറങ്കികളുടെ ആഗമനത്തോടെ പല പള്ളികളിലും ക്രൂശിത രൂപം സ്ഥാനം നേടുകയും മാര്‍ തോമ സ്ലീവയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്തകാലത്തായി പല ദേവാലയങ്ങളിലും മാര്‍ തോമ സ്ലീവകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു.
Few More Details
From NSC Network
1599 ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ മാര്‍ തോമാ കുരിശിനെ മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികളില്‍ വണങ്ങിയിരുന്നു.അന്തോണിയോ ഗൌവെ(ആറാം നൂറ്റാണ്ട്) തന്റെ 'ജോര്‍ണാദാ'യില്‍ പറയുന്നത് മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികള്‍ മൈലാപൂരില്‍ നിന്നു കണ്ടെടുത്തതിനു സമായമായ കുരിശുകള്‍ കൊണ്ഠു നിറഞ്ഞിരുന്നു എന്നാണ്. കുരിശിനോടുള്ള ഭക്തി മലബാറിലെ ഒരു പഴയ പാരമ്പര്യമാണെന്നും ഈ കൃതിയില്‍ പറയുന്നുണ്ട്. ഈ കുരിശിനെ മാര്‍ തോമാ കുരിശ് ( Cruz de Sam Thome) എന്നു വിളിയ്ക്കുന്ന ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ള രേഖയാണ് 'ജോര്‍ണാദാ'. ഈ രേഖയില്‍ തന്നെ കൊടുങ്ങല്ലൂരിനെ(Cranganore) പരാമര്‍ശിയ്ക്കുമ്പോള്‍ കുരിശിനെ 'ക്രിസ്ത്യാനികളുടെ കുരിശ്' എന്നാണു വിളിയ്ക്കുന്നത്. തോമാ ശ്ലീഹാ തന്നെയാണ് ഈ കുരിശു സ്‌ഥാപിച്ചത് എന്ന പാരമ്പര്യവും ഇതില്‍ പരാമര്‍ശിയ്ക്കപ്പെടുന്നു. ഒരു പക്ഷേ കൊടുങ്ങല്ലൂരിലെ ഈ 'ക്രിസ്ത്യാനികളുടെ കുരിശി'ന്റെ മാതൃക സ്വീകരിച്ചാവണം ഇന്ത്യയുടെ പലഭാഗങ്ങളിലും പുറത്തുമായി ഇതേ രൂപത്തിലുള്ള കുരിശുകള്‍ സ്‌ഥാപിതമായിരിയ്ക്കുന്നത്. പക്ഷേ മതിയായ തെളിവുകളില്ലാത്തതിനാല്‍ കൃത്യമായ നിഗമനത്തിലെ എത്താല്‍ കഴിയില്ല. മെത്രാനു മാത്രമേ കുരീശ് വെഞ്ചരിയ്ക്കാന്‍ കഴിയൂ എന്നും ഗൌവെ തന്റെ രേഖയില്‍ പറയുന്നു. കുരിശിലെ ലിഖിതങ്ങള്‍ ആശീര്‍വ്വദിച്ച മെത്രാനെക്കുറിച്ചായിരിയ്ക്കാം.
ഇതില്‍ നിന്നും ഉദയംപേരൂര്‍ സൂനഹദോസിന്റെ ശേഷമാണ് മാര്‍ തോമാ കുരിശ് ഉപേക്ഷിയ്ക്കപ്പെടുന്നത് എന്നു മനസിലാക്കാം. ഗോവയില്‍ നിന്നും കണ്ടെടുത്ത മാര്‍ തോമാ കുരിശില്‍ 'സെന്റ് തോമസിന്റേത്, 1642' എന്നു പോര്‍ട്ടുഗീസില്‍ രേഖപ്പെടുത്തിയിരുന്നു. ഇതുകാണിയ്ക്കുന്നത് 1642ല്‍ പോര്‍ട്ടുഗീസുകാര്‍ ഈ കുരിശിലെ വണങ്ങിയിരുന്നു എന്നാണ്. ഒരു പക്ഷേ 1653ലെ കൂനന്‍കുരിശു സത്യത്തിനു ശേഷമുണ്ടായ മാര്‍ തോമാ ക്രിസ്ത്യാനികളും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള സ്പര്‍ദ്ധയെ തുടര്‍ന്ന് ഈ കുരിശ് ഉപേക്ഷിയ്ക്കപ്പെടുകയോ നശിപ്പിയ്ക്കപ്പെടുകയോ ചെയ്തിരിയ്ക്കാം. തുടര്‍ന്നുണ്ടായ ലത്തീന്‍വത്കരണത്തിന്റെ ഭാഗമായി വൈകാരിക പ്രാധാനകുള്ള ക്രൂശിതരൂപം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനം കൈയ്യടക്കുകയും സുറിയാനീ പാരമ്പ്യര്യത്തിനു വിരുദ്ധമായി മാര്‍ തോമാ നസ്രാണികളുടെ ഇടയില്‍ വ്യാപിയ്കുകയും ചെയ്തു. രക്തം വിയര്‍ത്ത മൈലപ്പൂരിലെ കുരിശ് ഒഴികെ മറ്റു സ്‌ഥലങ്ങളില്‍ കുരിശ് നശിപ്പിയ്ക്കപ്പെട്ടു. മാര്‍ തോമാ ക്രിസ്ത്യാനികളിലെ അകത്തോലിയ്ക്കാ വിഭാഗം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനത്ത് അന്ത്യോക്ക്യന്‍ കുരിശിനെ സ്വീകരിച്ചു.
തോമാശ്ലീഹായുടെ കബറിടം
മാര്‍ തോമാ കുരിശിന്റെ കണ്ടെത്തല്‍ തോമാശ്ലീഹായുടെ കബറിടവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
തോമാശ്ലീഹായുടെ പ്രവര്‍ത്തനങ്ങള്‍ (The
Acts of Thomas )
ഇന്ത്യയിലേയ്ക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രയും ക്രിസ്തുമത പ്രചരണവും
വിവരിയ്ക്കുന്നു. സുറിയാനീ സഭാപിതാവായ മാര്‍ അപ്രേമിന്റെ രചനകളില്‍
തോമാശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷപ്രസംഗങ്ങളും അദ്ദേഹത്തിന്റെ
തിരുശേഷിപ്പുകള്‍ എദ്ദേസയിലേയ്ക്ക് കൊണ്ടുവരുന്നതും ഒക്കെ കാണുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യാപാരിയാണ് അപ്പസ്തോലന്റെ തിരുശേഷിപ്പുകള്‍ A.D. 371ല്‍ ഇന്ത്യയില്‍ നിന്നും എദ്ദേസയിലെത്തിയ്ക്കുന്നത്. 'അബ്കറിനുള്ള ഈശോയുടെ കത്തു'(“Letter ofJesus to Abgar.”) കഴിഞ്ഞാല്‍ ഏറ്റവും ബഹുമാനിയ്ക്കപ്പെടുന്നതായി തിരുശേഷിപ്പുകള്‍ മാറി. എദ്ദേസാ സെന്റ് തോമസിന്റെ നഗരമായി അറിയപ്പെട്ടു.
തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രത്യേകിച്ച് മൈലാപ്പൂരിലെ കബറിടത്തെക്കുറിച്ച് ടൂറിലെ വി.ഗ്രിഗറിയുടെ(AD 590) രചനകളിലും, ആല്‍ഫ്രഡ് എംബസിയുടെ(AD 883) ദേവാലയസന്ദര്‍ശനം, മാര്‍ക്കോപോളോയുടെ( AD 1293) സന്ദര്‍ശനം, Friar John ofMonte
Corvino ( AD 1293)യുടെ സന്ദര്‍ശനം തുടങ്ങിയവയെക്കുറിച്ചുള്ള രേഖകളിലും
വാഴ്ത്തപ്പെട്ട ഓഡറിക്കിന്റെ പരാമര്‍ശങ്ങളിലും( AD 1324), ബിഷപ്പ് ജോണ്‍ ഡി
മാരിന്‍ഗോളിയുടെയും ( AD 1349) നിക്കോളെ ഡി കോന്റിയുടെയും ( CA 1430)
സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള രേഖകളിലും പരാമര്‍ശിച്ചിട്ടുണ്ട്.
മൈലാപ്പൂരില്‍ മാര്‍ തോമാ കുരിശു കണ്ടെത്തുന്നു
പോര്‍ട്ടുഗീസുകാര്‍ തോമാശ്ലീഹായുടെ കബറിടം കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുശേഷിപ്പുകള്‍ എദ്ദേസ്സയിലേയ്ക്ക് അയച്ചു എന്നുള്ള സുറിയാനീ രേഖകള്‍ അവര്‍ പരിഗണിച്ചില്ല. മൈലാപൂരില്‍ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച സ്‌ഥലം പഠിയ്ക്കുന്നതിനും അന്വേഷണങ്ങള്‍ നടത്തുന്നതിനുമായി ഒരു കമ്മീഷനെയും പോര്‍ട്ടുഗീസുകാര്‍ നിയമിച്ചു.
1547ല്‍ ഒരു തൊഴിലാളി കുരിശുള്ള ഒരു ഗ്രാനൈറ്റ് ഫലകം കണ്ടെത്തി. ഇതിലെ ലിഖിതങ്ങള്‍ വായിക്കുവാന്‍ സാധിച്ചിരുന്നില്ല. കുരിശ് തോമാശ്ലീഹായുടെ കാലത്തേതാണ് എന്ന ധാരണയില്‍ അതിനെ പോര്‍ട്ടുഗീസുകാരും ക്രിസ്താനികളും ബഹുമാനിച്ചു പോന്നു.
ഒരു ബ്രാഹ്മണപണ്ഡിതലന്‍ ഈ ലിഖിതത്തിന് തോമാശ്ലീഹായുടെ മരണവുമായി ബന്ധപ്പെടുത്തി മലബാറിന്റെ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം നല്കുവാന്‍ ശ്രമിച്ചു. ഇതാണ് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള മൈലാപ്പൂരിലെ മാര്‍ത്തോമാകുരിശിലെ ലിഖിതം വ്യാഖ്യാനിയ്ക്കുവാനുള്ള ശ്രമം.
രക്തം പോലെ തോന്നിയ്ക്കുന്ന തരത്തിലുള്ള തുള്ളികള്‍ കുരിശില്‍ പ്രത്യക്ഷപ്പെടുവാന് തുടങ്ങിയതിനുശേഷം ഈ കുരിശ് രക്തം വിയര്‍ത്ത കുരിശ് എന്നറിയപ്പെടുവാന്‍ തുടങ്ങി. 1557 ഡിസംബര്‍ 18നു മാതവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കുര്‍ബാനമധ്യേ പരസ്യമായി രക്തം വിയര്‍ത്തു എന്നു രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് 1566 വരെ സംഭവിച്ചു.
ഉദംപേരൂര്‍ സൂനഹദോസ് ഇതു കണക്കിലെടുക്കുകയും ഡിസംബര്‍ 18 രക്തംവിയര്‍ത്ത കുരിശിനെ ഓര്‍മ്മദിവസമായി തീരുമാനിയ്ക്കുകയും ചെയ്തു.
ഡിസംബര്‍ 21നു കുര്‍ബാന മധ്യേ കുരിശു നിറം മാറുകയും രക്തവും വെള്ളവും ചിന്തുകയും ചെയ്തതായി കിര്‍ച്ചര്‍ രേഖപ്പെടുത്തുന്നു.
രക്തം വിയര്‍ത്തതായി അവസാനമായി രേഖപ്പെടുത്തിയിരിയ്ക്കുന്നതു് 1704 ല്‍ ഫാ.ഗൈ റ്റാചാര്‍ഡ് ആണ്. പള്ളി വികാരി ഫാ. ഗാസ്പര്‍ കൊയെല്‍ഹോ പറയുന്നതായാണ്‍ അദ്ദേഹം ഇത് അവതരിപ്പിയ്ക്കുന്നത്.
കുരിശിനെക്കുറിച്ചുള്ള കഥകളും അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും കുരിശിന് പ്രശക്തി നേടിക്കുടുത്തു. കബറിടത്തില്‍ നിന്നെടുത്ത മണ്ണും അത്ഭുതകരമായ രോഗശാന്തി നല്കുന്നതായി കരുതപ്പെട്ടിരുന്നു. മാര്‍ക്കോ പോളൊയുടെ യാത്രാവിവരണങ്ങളില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളയുടെ അള്‍ത്താരയില്‍ കുരിശുപ്രതിഷ്ഠിയ്ക്കുകയും പിന്നീട് പെരിയമലയിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ഇത് ചെങ്കല്‍പേടട്ട് ലത്തിന്‍ രൂപതയുടെ പരിധിയിലാണ്.
Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis
www.nasrani.org
Nasrani Foundation and Syro Malabar Heritage Center
Read More about Sleeva:
SHLAMMA AMKON
CROWN AND SLEEVA OF MARTHOMA THE PATRIARCH OF THE HOLY SEE OF ST.THOMAS AND GATE OF WHOLE INDIA
Sleeva Thara in one of the ancient Nasrani Family in Kerala മാര്‍ തോമ നസ്രാണികളുടെ സ്ലീവ എന്ന അര്‍ത്ഥത്തില്‍ ആണ് മാര്‍ തോമ സ്ലീവ എന്ന പേര് പ്രചുരപ്രചാരം നേടിയത്. അല്ലാതെ തോമാശ്ലീഹ ഭാരതത്തില്‍ കൊണ്ടുവന്ന കുരിശെന്നും അദ്ദേഹം കൊത്തിയ കുരിശെന്നുമുള്ള പൊതുജനവിശ്വാസത്തിനു യാതൊരടിസ്ഥാനവുമില്ല. തമിഴില്‍ കുരിശ് എന്നതിന് തത്തുല്യമായ വാക്കായ സിലുവ സുറിയാനിയിലെ സ്ലീവ എന്ന വാക്കില്‍ നിന്നും രൂപാന്തരപ്പെട്ടുണ്ടായതാണ്. ഇത്തരം ഉദാഹരണങ്ങള്‍ തമിഴിലും മലയാളത്തിലും അനവധിയുണ്ടെന്നതും ഓര്‍ക്കുക. കുരിശ് എന്ന വാക്ക് പറങ്കി (Portuguese) ഭാഷയില്‍ നിന്നും കടമെടുത്തതാണ്.
ദക്ഷിണഭാരതത്തിലെ പുരാതനമായ പല്ലവ സംസ്കാരത്തിന്റെ ഉത്തമ മാതൃകകളായ വ്യാളിയും കമാനവും ഒത്തുചേര്‍ന്നു നില്‍ക്കുന്നത് പല ഹൈന്ദവ വിഗ്രഹങ്ങളില്‍ കാണുന്നത് പോലെ മൈലാപ്പൂര്‍കുരിശിലും കാണാം. ഇത് ഇവിടുത്തെ പുരാതനക്രൈസ്തവ സമൂഹത്തിന്റെ സാംസ്കാരിക അനുരൂപണത്തിന്റെ ഉത്തമമാതൃകയാണ്. റുഹാദ് കുദിശയുടെ പ്രതീകമായ പ്രാവ് കുരിശുരൂപത്തോട് ചേര്‍ത്ത് യൂറോപ്പിലെ പല പുരാതന കുരിശുകളിലും കാണപ്പെടുന്നുണ്ട്. റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്‍ മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൈലാപ്പൂര്‍ കൂടാതെ കേരളത്തില്‍ ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരും കോട്ടയത്തും ഇത്തരം കുരിശുകള്‍ ഉണ്ട്. കൂടാതെ ഗോവയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനും പുറമേ മലേഷ്യയിലെ മലാക്കയിലും ബര്‍മയിലെ ക്യാന്‍സിത്തയിലും മധ്യേഷ്യയിലെ പലയിടത്തും ചൈനയില്‍ വ്യാപകമായും സമാന രീതിയിലുള്ള കുരിശുകള്‍ കാണപ്പെടുന്നു.
ഭാരതത്തിലുള്ള സ്ലീവകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അവയില്‍ എ ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് നിലന്നിനിരുന്ന പുരാതന ഭാഷയായ പല്ലവി ലിഖിതങ്ങള്‍ കൊത്തിയിട്ടുണ്ട്. ഈ ലിഖിതങ്ങളെക്കുറിച്ച് അനേകം പുരാവസ്തു-പുരാതനഭാഷാ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ഇവ കേരളത്തില്‍ നിലനിന്നിരുന്ന അതിപുരാതനമായ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണെന്നു തെളിയിച്ചിട്ടുണ്ട്. വിശ്രുത പല്ലവിഭാഷ ശാസ്ത്രജ്ഞനും മധ്യപൂര്‍വേഷ്യയിലെ സംസ്കാരവിദഗ്ദനുമായ ബി ടി അന്ക്ലെസേറിയ കേരളത്തില്‍ കണ്ടെത്തിയ എല്ലാ കുരിശുകളെക്കുറിച്ചും, മറ്റു ഗവേഷകരുടെ പഠനങ്ങളും അവലോകനം ചെയ്ത ശേഷം അഭിപ്രായപ്പെട്ടത് ഇവയില്‍ ആലങ്ങാട്ടെക്കുരിശാണ് ഏറ്റവും പഴക്കമേറിയതെന്നാണ്.
പറങ്കികള്‍ വരുന്നതിനു മുമ്പ് കേരളത്തിലെ ദേവാലയങ്ങളിലെ മദ്ബഹകളില്‍ മാര്‍ തോമാ സ്ലീവകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പറങ്കികളുടെ ആഗമനത്തോടെ പല പള്ളികളിലും ക്രൂശിത രൂപം സ്ഥാനം നേടുകയും മാര്‍ തോമ സ്ലീവയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്തകാലത്തായി പല ദേവാലയങ്ങളിലും മാര്‍ തോമ സ്ലീവകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു.
Few More Details
From NSC Network
1599 ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ മാര്‍ തോമാ കുരിശിനെ മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികളില്‍ വണങ്ങിയിരുന്നു.അന്തോണിയോ ഗൌവെ(ആറാം നൂറ്റാണ്ട്) തന്റെ 'ജോര്‍ണാദാ'യില്‍ പറയുന്നത് മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികള്‍ മൈലാപൂരില്‍ നിന്നു കണ്ടെടുത്തതിനു സമായമായ കുരിശുകള്‍ കൊണ്ഠു നിറഞ്ഞിരുന്നു എന്നാണ്. കുരിശിനോടുള്ള ഭക്തി മലബാറിലെ ഒരു പഴയ പാരമ്പര്യമാണെന്നും ഈ കൃതിയില്‍ പറയുന്നുണ്ട്. ഈ കുരിശിനെ മാര്‍ തോമാ കുരിശ് ( Cruz de Sam Thome) എന്നു വിളിയ്ക്കുന്ന ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ള രേഖയാണ് 'ജോര്‍ണാദാ'. ഈ രേഖയില്‍ തന്നെ കൊടുങ്ങല്ലൂരിനെ(Cranganore) പരാമര്‍ശിയ്ക്കുമ്പോള്‍ കുരിശിനെ 'ക്രിസ്ത്യാനികളുടെ കുരിശ്' എന്നാണു വിളിയ്ക്കുന്നത്. തോമാ ശ്ലീഹാ തന്നെയാണ് ഈ കുരിശു സ്‌ഥാപിച്ചത് എന്ന പാരമ്പര്യവും ഇതില്‍ പരാമര്‍ശിയ്ക്കപ്പെടുന്നു. ഒരു പക്ഷേ കൊടുങ്ങല്ലൂരിലെ ഈ 'ക്രിസ്ത്യാനികളുടെ കുരിശി'ന്റെ മാതൃക സ്വീകരിച്ചാവണം ഇന്ത്യയുടെ പലഭാഗങ്ങളിലും പുറത്തുമായി ഇതേ രൂപത്തിലുള്ള കുരിശുകള്‍ സ്‌ഥാപിതമായിരിയ്ക്കുന്നത്. പക്ഷേ മതിയായ തെളിവുകളില്ലാത്തതിനാല്‍ കൃത്യമായ നിഗമനത്തിലെ എത്താല്‍ കഴിയില്ല. മെത്രാനു മാത്രമേ കുരീശ് വെഞ്ചരിയ്ക്കാന്‍ കഴിയൂ എന്നും ഗൌവെ തന്റെ രേഖയില്‍ പറയുന്നു. കുരിശിലെ ലിഖിതങ്ങള്‍ ആശീര്‍വ്വദിച്ച മെത്രാനെക്കുറിച്ചായിരിയ്ക്കാം.
ഇതില്‍ നിന്നും ഉദയംപേരൂര്‍ സൂനഹദോസിന്റെ ശേഷമാണ് മാര്‍ തോമാ കുരിശ് ഉപേക്ഷിയ്ക്കപ്പെടുന്നത് എന്നു മനസിലാക്കാം. ഗോവയില്‍ നിന്നും കണ്ടെടുത്ത മാര്‍ തോമാ കുരിശില്‍ 'സെന്റ് തോമസിന്റേത്, 1642' എന്നു പോര്‍ട്ടുഗീസില്‍ രേഖപ്പെടുത്തിയിരുന്നു. ഇതുകാണിയ്ക്കുന്നത് 1642ല്‍ പോര്‍ട്ടുഗീസുകാര്‍ ഈ കുരിശിലെ വണങ്ങിയിരുന്നു എന്നാണ്. ഒരു പക്ഷേ 1653ലെ കൂനന്‍കുരിശു സത്യത്തിനു ശേഷമുണ്ടായ മാര്‍ തോമാ ക്രിസ്ത്യാനികളും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള സ്പര്‍ദ്ധയെ തുടര്‍ന്ന് ഈ കുരിശ് ഉപേക്ഷിയ്ക്കപ്പെടുകയോ നശിപ്പിയ്ക്കപ്പെടുകയോ ചെയ്തിരിയ്ക്കാം. തുടര്‍ന്നുണ്ടായ ലത്തീന്‍വത്കരണത്തിന്റെ ഭാഗമായി വൈകാരിക പ്രാധാനകുള്ള ക്രൂശിതരൂപം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനം കൈയ്യടക്കുകയും സുറിയാനീ പാരമ്പ്യര്യത്തിനു വിരുദ്ധമായി മാര്‍ തോമാ നസ്രാണികളുടെ ഇടയില്‍ വ്യാപിയ്കുകയും ചെയ്തു. രക്തം വിയര്‍ത്ത മൈലപ്പൂരിലെ കുരിശ് ഒഴികെ മറ്റു സ്‌ഥലങ്ങളില്‍ കുരിശ് നശിപ്പിയ്ക്കപ്പെട്ടു. മാര്‍ തോമാ ക്രിസ്ത്യാനികളിലെ അകത്തോലിയ്ക്കാ വിഭാഗം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനത്ത് അന്ത്യോക്ക്യന്‍ കുരിശിനെ സ്വീകരിച്ചു.
തോമാശ്ലീഹായുടെ കബറിടം
മാര്‍ തോമാ കുരിശിന്റെ കണ്ടെത്തല്‍ തോമാശ്ലീഹായുടെ കബറിടവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
തോമാശ്ലീഹായുടെ പ്രവര്‍ത്തനങ്ങള്‍ (The
ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യാപാരിയാണ് അപ്പസ്തോലന്റെ തിരുശേഷിപ്പുകള്‍ A.D. 371ല്‍ ഇന്ത്യയില്‍ നിന്നും എദ്ദേസയിലെത്തിയ്ക്കുന്നത്. 'അബ്കറിനുള്ള ഈശോയുടെ കത്തു'(“Letter of
തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രത്യേകിച്ച് മൈലാപ്പൂരിലെ കബറിടത്തെക്കുറിച്ച് ടൂറിലെ വി.ഗ്രിഗറിയുടെ(AD 590) രചനകളിലും, ആല്‍ഫ്രഡ് എംബസിയുടെ(AD 883) ദേവാലയസന്ദര്‍ശനം, മാര്‍ക്കോപോളോയുടെ( AD 1293) സന്ദര്‍ശനം, Friar John of
മൈലാപ്പൂരില്‍ മാര്‍ തോമാ കുരിശു കണ്ടെത്തുന്നു
പോര്‍ട്ടുഗീസുകാര്‍ തോമാശ്ലീഹായുടെ കബറിടം കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുശേഷിപ്പുകള്‍ എദ്ദേസ്സയിലേയ്ക്ക് അയച്ചു എന്നുള്ള സുറിയാനീ രേഖകള്‍ അവര്‍ പരിഗണിച്ചില്ല. മൈലാപൂരില്‍ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച സ്‌ഥലം പഠിയ്ക്കുന്നതിനും അന്വേഷണങ്ങള്‍ നടത്തുന്നതിനുമായി ഒരു കമ്മീഷനെയും പോര്‍ട്ടുഗീസുകാര്‍ നിയമിച്ചു.
1547ല്‍ ഒരു തൊഴിലാളി കുരിശുള്ള ഒരു ഗ്രാനൈറ്റ് ഫലകം കണ്ടെത്തി. ഇതിലെ ലിഖിതങ്ങള്‍ വായിക്കുവാന്‍ സാധിച്ചിരുന്നില്ല. കുരിശ് തോമാശ്ലീഹായുടെ കാലത്തേതാണ് എന്ന ധാരണയില്‍ അതിനെ പോര്‍ട്ടുഗീസുകാരും ക്രിസ്താനികളും ബഹുമാനിച്ചു പോന്നു.
ഒരു ബ്രാഹ്മണപണ്ഡിതലന്‍ ഈ ലിഖിതത്തിന് തോമാശ്ലീഹായുടെ മരണവുമായി ബന്ധപ്പെടുത്തി മലബാറിന്റെ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം നല്കുവാന്‍ ശ്രമിച്ചു. ഇതാണ് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള മൈലാപ്പൂരിലെ മാര്‍ത്തോമാകുരിശിലെ ലിഖിതം വ്യാഖ്യാനിയ്ക്കുവാനുള്ള ശ്രമം.
രക്തം പോലെ തോന്നിയ്ക്കുന്ന തരത്തിലുള്ള തുള്ളികള്‍ കുരിശില്‍ പ്രത്യക്ഷപ്പെടുവാന് തുടങ്ങിയതിനുശേഷം ഈ കുരിശ് രക്തം വിയര്‍ത്ത കുരിശ് എന്നറിയപ്പെടുവാന്‍ തുടങ്ങി. 1557 ഡിസംബര്‍ 18നു മാതവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കുര്‍ബാനമധ്യേ പരസ്യമായി രക്തം വിയര്‍ത്തു എന്നു രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് 1566 വരെ സംഭവിച്ചു.
ഉദംപേരൂര്‍ സൂനഹദോസ് ഇതു കണക്കിലെടുക്കുകയും ഡിസംബര്‍ 18 രക്തംവിയര്‍ത്ത കുരിശിനെ ഓര്‍മ്മദിവസമായി തീരുമാനിയ്ക്കുകയും ചെയ്തു.
ഡിസംബര്‍ 21നു കുര്‍ബാന മധ്യേ കുരിശു നിറം മാറുകയും രക്തവും വെള്ളവും ചിന്തുകയും ചെയ്തതായി കിര്‍ച്ചര്‍ രേഖപ്പെടുത്തുന്നു.
രക്തം വിയര്‍ത്തതായി അവസാനമായി രേഖപ്പെടുത്തിയിരിയ്ക്കുന്നതു് 1704 ല്‍ ഫാ.ഗൈ റ്റാചാര്‍ഡ് ആണ്. പള്ളി വികാരി ഫാ. ഗാസ്പര്‍ കൊയെല്‍ഹോ പറയുന്നതായാണ്‍ അദ്ദേഹം ഇത് അവതരിപ്പിയ്ക്കുന്നത്.
കുരിശിനെക്കുറിച്ചുള്ള കഥകളും അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും കുരിശിന് പ്രശക്തി നേടിക്കുടുത്തു. കബറിടത്തില്‍ നിന്നെടുത്ത മണ്ണും അത്ഭുതകരമായ രോഗശാന്തി നല്കുന്നതായി കരുതപ്പെട്ടിരുന്നു. മാര്‍ക്കോ പോളൊയുടെ യാത്രാവിവരണങ്ങളില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളയുടെ അള്‍ത്താരയില്‍ കുരിശുപ്രതിഷ്ഠിയ്ക്കുകയും പിന്നീട് പെരിയമലയിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ഇത് ചെങ്കല്‍പേടട്ട് ലത്തിന്‍ രൂപതയുടെ പരിധിയിലാണ്.
Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis
www.nasrani.org
Nasrani Foundation and Syro Malabar Heritage Center
Read More about Sleeva:
Article By Fr James Chavarapuzha | |
Article from Mar Toma Margam | |
See This video | https://www.youtube.com/watch?v=M2-9pu_uMiY |
SHLAMMA AMKON
CROWN AND SLEEVA OF MARTHOMA THE PATRIARCH OF THE HOLY SEE OF ST.THOMAS AND GATE OF WHOLE INDIA
His
Holiness Pope Francis receives Mar Thoma Sleeva (the official Sign and
Symbol of Mar Thomas Nazrani Church) from Mar Mathew Arackal, Bishop of
Kanjirapally.
No comments:
Post a Comment