ശനി : ഓനീസാ ദ്മൌത്വ ( നിശാ ഗീതം)
(രീതി : ദവ്റെശ് ക്സാവേ ..ക്സവാ ..റംബാ )
അവൻ സഭ ശരീരത്തിന്റെ ശിരസാകുന്നു . Col. 1/18
കാണ്മൂ ബലിപീടത്തിന്മേൽ
പാപം കഴുകും നിണമൊഴുകും
മോഹന ദിവ്യരഹസ്യം ഞാൻ .
സ്നേഹത്തിൽ നാം മിശിഹായിൽ
ഒന്നായി തീർന്നു വസിച്ചിടുകിൽ
അവനിൽ നിന്നു കിരീടം നാം
അണിയും ശാശ്വത ലോകത്തിൽ.
അംഗഗണത്താൽ പൂരിതമാം
മൌതികമാമീ ഗാത്രത്തിൻ
ശിരസ്സായ് നിത്യം ശോഭിപ്പൂ
നിത്യപിതാവിൻ പ്രിയപുത്രൻ .
കർത്താവേ ഞാൻ നിന്നിൽ ശരണപ്പെട്ടു . Ps. 31/6
നാഥാ , സ്ഥിര വിശ്വാസമോടെ
നിൻപദമണിയും നരരാരും.
ദു:ഖിതരായി മടങ്ങില്ല .
നിൻമുഖകാന്തി നുകർന്നീടാൻ
അത്തിമരത്തിലിരുന്നോരാ
സക്കൈ തന്നുടെ ഭവനത്തിൽ
നീ പോയി ശാന്തി പകർന്നരുളി .
വിശ്വാസത്താൽ പ്രേരിതനായ്
ക്രൂശിൽ നിന്നെ വിളിച്ചവനാം
കള്ളനു ഭാഗ്യം നല്കിയ നീ
ഞങ്ങളിലും കൃപ ചൊരിയണമേ .
നിന്റെ വലതു കരത്താൽ എന്നെ രക്ഷിക്കണമേ Ps. 60/5
എന്നും കൃപയുടെ ഉറവാകും
കര്ത്താവേ , നിൻ വലതുകരം
ഞങൾക്കാശിസരുളട്ടെ .
തൃക്കൈകൊണ്ട് മെനഞ്ഞവരെ
ശത്രുകരങ്ങളിലേ കരുതേ .
അവനിയിൽ ഞങ്ങൾക്കാശ്വാസം
നിത്യം പകരണമേ ,നാഥാ
"ലോകാന്ത്യം വരെയെന്നും ഞാൻ
നിങ്ങളൊടോത്തു വസിച്ചീടും "
ഏവം നൽകിയ വാഗ്ദാനം
ഞങ്ങൾക്കാശ്രയമരുളുന്നു .
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
ദൈവം നൽകിയ ദാനത്താൽ
കർത്താവിൽ നാം രക്ഷിതരായ്
നന്ദിനിറഞ്ഞു നമിക്കുന്നു .
മിശിഹാ നാഥൻ വരുവോളം
പ്രത്യാശക്കൊരു വഴിയന്യേ
നിയമത്താലേ തിരസ്കൃതരായ്
നമ്മൾ ഭൂവിലലഞ്ഞെന്നും . Eph. 2/8-12
കർത്താവിൻ തിരുരക്തത്താൽ
നാമിന്നവനു സമീപസ്തർ
നിത്യപിതാവിൻ സന്നിധിയിൽ
നമ്മെയണച്ചതുമവനല്ലോ .
(രീതി : ദവ്റെശ് ക്സാവേ ..ക്സവാ ..റംബാ )
അവൻ സഭ ശരീരത്തിന്റെ ശിരസാകുന്നു . Col. 1/18
കാണ്മൂ ബലിപീടത്തിന്മേൽ
പാപം കഴുകും നിണമൊഴുകും
മോഹന ദിവ്യരഹസ്യം ഞാൻ .
സ്നേഹത്തിൽ നാം മിശിഹായിൽ
ഒന്നായി തീർന്നു വസിച്ചിടുകിൽ
അവനിൽ നിന്നു കിരീടം നാം
അണിയും ശാശ്വത ലോകത്തിൽ.
അംഗഗണത്താൽ പൂരിതമാം
മൌതികമാമീ ഗാത്രത്തിൻ
ശിരസ്സായ് നിത്യം ശോഭിപ്പൂ
നിത്യപിതാവിൻ പ്രിയപുത്രൻ .
കർത്താവേ ഞാൻ നിന്നിൽ ശരണപ്പെട്ടു . Ps. 31/6
നാഥാ , സ്ഥിര വിശ്വാസമോടെ
നിൻപദമണിയും നരരാരും.
ദു:ഖിതരായി മടങ്ങില്ല .
നിൻമുഖകാന്തി നുകർന്നീടാൻ
അത്തിമരത്തിലിരുന്നോരാ
സക്കൈ തന്നുടെ ഭവനത്തിൽ
നീ പോയി ശാന്തി പകർന്നരുളി .
വിശ്വാസത്താൽ പ്രേരിതനായ്
ക്രൂശിൽ നിന്നെ വിളിച്ചവനാം
കള്ളനു ഭാഗ്യം നല്കിയ നീ
ഞങ്ങളിലും കൃപ ചൊരിയണമേ .
നിന്റെ വലതു കരത്താൽ എന്നെ രക്ഷിക്കണമേ Ps. 60/5
എന്നും കൃപയുടെ ഉറവാകും
കര്ത്താവേ , നിൻ വലതുകരം
ഞങൾക്കാശിസരുളട്ടെ .
തൃക്കൈകൊണ്ട് മെനഞ്ഞവരെ
ശത്രുകരങ്ങളിലേ കരുതേ .
അവനിയിൽ ഞങ്ങൾക്കാശ്വാസം
നിത്യം പകരണമേ ,നാഥാ
"ലോകാന്ത്യം വരെയെന്നും ഞാൻ
നിങ്ങളൊടോത്തു വസിച്ചീടും "
ഏവം നൽകിയ വാഗ്ദാനം
ഞങ്ങൾക്കാശ്രയമരുളുന്നു .
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
കർത്താവിൽ നാം രക്ഷിതരായ്
നന്ദിനിറഞ്ഞു നമിക്കുന്നു .
മിശിഹാ നാഥൻ വരുവോളം
പ്രത്യാശക്കൊരു വഴിയന്യേ
നിയമത്താലേ തിരസ്കൃതരായ്
നമ്മൾ ഭൂവിലലഞ്ഞെന്നും . Eph. 2/8-12
കർത്താവിൻ തിരുരക്തത്താൽ
നാമിന്നവനു സമീപസ്തർ
നിത്യപിതാവിൻ സന്നിധിയിൽ
നമ്മെയണച്ചതുമവനല്ലോ .
No comments:
Post a Comment