ചൊവ്വ : ഓനീസാ ദ്മൌത്വ ( നിശാ ഗീതം)
(രീതി : എസ്കർക്കുൻ ---മറിയാ കൊലഹോൻ ---)
ബലികളിലും കാഴ്ചകളിലും നീ പ്രസാദിച്ചി ല്ല . Ps 40/6
ബാലിദൂപാദികളർപ്പിച്ചീടാൻ
മൂശേയോരിക്കൽ
തീർത്തു നല്ലൊരു കൂടാരം . Heb 9/1ff
പരിപാവനമാമവിടെയൊരുക്കീ
പീഡവിളക്കും
മേശയുമപ്പവുമന്യൂനം .
ആണ്ടിലൊരിക്കൽ ശ്രേഷ്ട്ടാചാര്യൻ
പാപത്തിൻ പരിഹാരാർത്ഥം
രക്തം നിറയും പാത്രവുമായ്
ബലിയവിടർപ്പിച്ചെന്നാലും
മാനവനതുകൊണ്ടൊരുണാളും
തൃപ്തി മനസിന് വന്നില്ല.
മനസാക്ഷിക്കതു കറതീർപ്പാൻ
മതിയാവില്ലെന്നറിയുകയാൽ
അവനോ നിർഭാഗ്യൻ .
അവൻ നമ്മടെ പാപങ്ങൾക്ക് പരിഹാരമാകുന്നു. 1 Jn 2/2
കാലത്തികവിൽ രക്ഷകനെത്തി
നന്മക്കഖിലം
ശ്രേഷ്ടാചാര്യപദം ചൂടി. Heb 9/11ff
അവനോ ദൈവിക കൂടാരത്തിൽ
തൻ തിരുരക്തം
താതനു ബാലിയായർപ്പിച്ചു .
ഈയൊരുബലിയാൽ മർത്യകുലത്തിൻ
ശാശ്വതരക്ഷയവൻ നേടി .
മൃഗരക്തതാലാചാര്യർ
ബാഹ്യ വിശുദ്ധി പകർന്നെങ്കിൽ
നിത്യപുരോഹിതനാം മിശിഹാ
തൻതിരുരക്തവിഭൂഷിതരിൽ
ആത്മവിശുദ്ധി വരുത്തുന്നു .
ശാശ്വതഭാഗ്യം നല്കുന്നു.
അവനെ വാഴ്ത്തീടാം .
അപ്പോൾ യഥാർത്ഥ ബലിയിൽ നീ സംപ്രീതനാകും . Ps 51/19
ബാലിരക്തതാലെന്തും ധരയിൽ
പാവനമാമെ -
ന്നോർത്തിഹ മർത്ത്യൻ മുബെന്നാൽ Heb 9/22
അവനിയിൽ ദൈവിക വസ്തുക്കൾ തൻ
നിഴലുകളായവ
നിയതം നിലനിന്നന്നെല്ലാം .
പ്രഥമാചാര്യൻ നിജരക്തത്താ -
ലല്ലല്ലോ ബലിയന്നേകി .
മിശിഹായോ തൻ തിരുരക്തം
മഹിയിലൊരിക്കൽ മാത്രം താൻ
മർത്യകുലത്തിൻ രക്ഷക്കായ്
കനിവോട് ബാലിയായർപ്പിച്ചു .
മിശിഹാ വീണ്ടും വരുവോളം
തിരുസഭയീബലിയനവരതം
തുടരും ലോകത്തിൽ . 1 Cor 11/26
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
കർത്താവേ , നിൻ തിരുഭവനത്തിൽ
വിനയാന്യതനാ-
യണയും മോഹന നിമിഷത്തിൽ
മാമകമനസും മിഴികളുമങ്ങേ
സാന്നിദ്ധ്യത്താ -
ലാനന്ധാബ്ധിയിലാറാടും .
സീനാമലപോൽ നിലയനമിതു നിൻ
പരികർമ്മത്തിനൊരുങ്ങുമ്പോൾ
ധൂതഗണത്തോട് ചേർന്നിഹ ഞാൻ
ത്രിത്വസ്തുതികൾ പാടുന്നേൻ.
ശിലമേൽ തീർത്തോരീഭവനം
നിത്യപിതാവിൻ സ്നേഹത്താൽ .
തനയനിൽ നിറയും നല്കൃപയാൽ
റൂഹായുടെ സഹവാസത്താൽ
നിതരാം നിറയട്ടെ .
(രീതി : എസ്കർക്കുൻ ---മറിയാ കൊലഹോൻ ---)
ബലികളിലും കാഴ്ചകളിലും നീ പ്രസാദിച്ചി ല്ല . Ps 40/6
ബാലിദൂപാദികളർപ്പിച്ചീടാൻ
മൂശേയോരിക്കൽ
തീർത്തു നല്ലൊരു കൂടാരം . Heb 9/1ff
പരിപാവനമാമവിടെയൊരുക്കീ
പീഡവിളക്കും
മേശയുമപ്പവുമന്യൂനം .
ആണ്ടിലൊരിക്കൽ ശ്രേഷ്ട്ടാചാര്യൻ
പാപത്തിൻ പരിഹാരാർത്ഥം
രക്തം നിറയും പാത്രവുമായ്
ബലിയവിടർപ്പിച്ചെന്നാലും
മാനവനതുകൊണ്ടൊരുണാളും
തൃപ്തി മനസിന് വന്നില്ല.
മനസാക്ഷിക്കതു കറതീർപ്പാൻ
മതിയാവില്ലെന്നറിയുകയാൽ
അവനോ നിർഭാഗ്യൻ .
അവൻ നമ്മടെ പാപങ്ങൾക്ക് പരിഹാരമാകുന്നു. 1 Jn 2/2
കാലത്തികവിൽ രക്ഷകനെത്തി
നന്മക്കഖിലം
ശ്രേഷ്ടാചാര്യപദം ചൂടി. Heb 9/11ff
അവനോ ദൈവിക കൂടാരത്തിൽ
തൻ തിരുരക്തം
താതനു ബാലിയായർപ്പിച്ചു .
ഈയൊരുബലിയാൽ മർത്യകുലത്തിൻ
ശാശ്വതരക്ഷയവൻ നേടി .
മൃഗരക്തതാലാചാര്യർ
ബാഹ്യ വിശുദ്ധി പകർന്നെങ്കിൽ
നിത്യപുരോഹിതനാം മിശിഹാ
തൻതിരുരക്തവിഭൂഷിതരിൽ
ആത്മവിശുദ്ധി വരുത്തുന്നു .
ശാശ്വതഭാഗ്യം നല്കുന്നു.
അവനെ വാഴ്ത്തീടാം .
ബാലിരക്തതാലെന്തും ധരയിൽ
പാവനമാമെ -
ന്നോർത്തിഹ മർത്ത്യൻ മുബെന്നാൽ Heb 9/22
അവനിയിൽ ദൈവിക വസ്തുക്കൾ തൻ
നിഴലുകളായവ
നിയതം നിലനിന്നന്നെല്ലാം .
പ്രഥമാചാര്യൻ നിജരക്തത്താ -
ലല്ലല്ലോ ബലിയന്നേകി .
മിശിഹായോ തൻ തിരുരക്തം
മഹിയിലൊരിക്കൽ മാത്രം താൻ
മർത്യകുലത്തിൻ രക്ഷക്കായ്
കനിവോട് ബാലിയായർപ്പിച്ചു .
മിശിഹാ വീണ്ടും വരുവോളം
തിരുസഭയീബലിയനവരതം
തുടരും ലോകത്തിൽ . 1 Cor 11/26
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
വിനയാന്യതനാ-
യണയും മോഹന നിമിഷത്തിൽ
മാമകമനസും മിഴികളുമങ്ങേ
സാന്നിദ്ധ്യത്താ -
ലാനന്ധാബ്ധിയിലാറാടും .
സീനാമലപോൽ നിലയനമിതു നിൻ
പരികർമ്മത്തിനൊരുങ്ങുമ്പോൾ
ധൂതഗണത്തോട് ചേർന്നിഹ ഞാൻ
ത്രിത്വസ്തുതികൾ പാടുന്നേൻ.
ശിലമേൽ തീർത്തോരീഭവനം
നിത്യപിതാവിൻ സ്നേഹത്താൽ .
തനയനിൽ നിറയും നല്കൃപയാൽ
റൂഹായുടെ സഹവാസത്താൽ
നിതരാം നിറയട്ടെ .
No comments:
Post a Comment