ചൊവ്വ : ഓനീസാ ദ്മൌത്വ ( നിശാ ഗീതം) Leliya

ചൊവ്വ : ഓനീസാ ദ്മൌത്വ ( നിശാ ഗീതം)

(രീതി : എസ്കർക്കുൻ ---മറിയാ കൊലഹോൻ ---)

ബലികളിലും കാഴ്ചകളിലും നീ പ്രസാദിച്ചി ല്ല . Ps 40/6

ബാലിദൂപാദികളർപ്പിച്ചീടാൻ
മൂശേയോരിക്കൽ
തീർത്തു നല്ലൊരു കൂടാരം . Heb 9/1ff

പരിപാവനമാമവിടെയൊരുക്കീ
പീഡവിളക്കും
മേശയുമപ്പവുമന്യൂനം .

ആണ്ടിലൊരിക്കൽ ശ്രേഷ്ട്ടാചാര്യൻ
പാപത്തിൻ പരിഹാരാർത്ഥം

രക്തം നിറയും പാത്രവുമായ്
ബലിയവിടർപ്പിച്ചെന്നാലും 
മാനവനതുകൊണ്ടൊരുണാളും
തൃപ്തി മനസിന്‌ വന്നില്ല.

മനസാക്ഷിക്കതു കറതീർപ്പാൻ
മതിയാവില്ലെന്നറിയുകയാൽ
അവനോ നിർഭാഗ്യൻ .


അവൻ നമ്മടെ പാപങ്ങൾക്ക് പരിഹാരമാകുന്നു. 1 Jn 2/2

കാലത്തികവിൽ രക്ഷകനെത്തി
നന്മക്കഖിലം
ശ്രേഷ്ടാചാര്യപദം ചൂടി.        Heb 9/11ff

അവനോ ദൈവിക കൂടാരത്തിൽ
തൻ തിരുരക്തം  
താതനു ബാലിയായർപ്പിച്ചു .

ഈയൊരുബലിയാൽ മർത്യകുലത്തിൻ
ശാശ്വതരക്ഷയവൻ നേടി .

മൃഗരക്തതാലാചാര്യർ 
ബാഹ്യ വിശുദ്ധി പകർന്നെങ്കിൽ
നിത്യപുരോഹിതനാം മിശിഹാ
തൻതിരുരക്തവിഭൂഷിതരിൽ

ആത്മവിശുദ്ധി വരുത്തുന്നു .
ശാശ്വതഭാഗ്യം നല്കുന്നു.

അവനെ വാഴ്ത്തീടാം .
അപ്പോൾ യഥാർത്ഥ ബലിയിൽ നീ സംപ്രീതനാകും . Ps 51/19

ബാലിരക്തതാലെന്തും ധരയിൽ
പാവനമാമെ -
ന്നോർത്തിഹ മർത്ത്യൻ മുബെന്നാൽ          Heb 9/22

അവനിയിൽ ദൈവിക വസ്തുക്കൾ തൻ
നിഴലുകളായവ
നിയതം നിലനിന്നന്നെല്ലാം .

പ്രഥമാചാര്യൻ നിജരക്തത്താ -
ലല്ലല്ലോ ബലിയന്നേകി  .

മിശിഹായോ തൻ തിരുരക്തം
മഹിയിലൊരിക്കൽ മാത്രം താൻ
മർത്യകുലത്തിൻ രക്ഷക്കായ്
കനിവോട് ബാലിയായർപ്പിച്ചു .

മിശിഹാ വീണ്ടും വരുവോളം
തിരുസഭയീബലിയനവരതം
തുടരും ലോകത്തിൽ .                              1 Cor 11/26


പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
കർത്താവേ , നിൻ തിരുഭവനത്തിൽ
വിനയാന്യതനാ-
യണയും മോഹന നിമിഷത്തിൽ

മാമകമനസും മിഴികളുമങ്ങേ
സാന്നിദ്ധ്യത്താ -
ലാനന്ധാബ്ധിയിലാറാടും .

സീനാമലപോൽ നിലയനമിതു നിൻ
പരികർമ്മത്തിനൊരുങ്ങുമ്പോൾ

ധൂതഗണത്തോട് ചേർന്നിഹ ഞാൻ
ത്രിത്വസ്തുതികൾ പാടുന്നേൻ.
ശിലമേൽ തീർത്തോരീഭവനം
നിത്യപിതാവിൻ സ്നേഹത്താൽ .

തനയനിൽ നിറയും നല്കൃപയാൽ
റൂഹായുടെ സഹവാസത്താൽ
നിതരാം നിറയട്ടെ .

No comments:

Post a Comment