വ്യാഴം : ഓനീസാ ദ്മൌത്വ ( നിശാ ഗീതം)
(രീതി : ദവ്റെശ് ക്സാവേ ---ക് സാവ--റബാ ..)
നീ ഭയപ്പെടെണ്ടാ;ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. Isaias , 43/1
നാഥാ , നിൻ തിരുരക്തത്താൽ
രക്ഷിതരായോരജവൃന്ദം
വിനയമോടങ്ങയെ വാഴ്ത്തുന്നു .
ജീവിത ശുദ്ധി പകർന്നീടും
അചാര്യൊത്തമനല്ലൊ നീ
തന്നെത്താ നേ താഴ്ത്തുകയാൽ
സഭയിൽ ചാർത്തി മഹത്ത്വം നീ.
സ്നേഹമഹത്വം വെളിവാക്കും
മണവാട്ടിക്കു സമാനമവൾ
തൻപ്രിയരവനിൽ സന്തോഷം
നിത്യം കണ്ടെത്തീടുന്നു
സത്യത്തിന്റെ കരുത്തേറും
കോട്ടയവൾക്കരുളീടണമേ
അവളുടെ സുതരെ നയിച്ചീടാൻ
നൽകുക നല്ലജപാലകരെ .
കർത്താവിന്റെ കൃപ ഞാൻ എന്നും പ്രകീര്ത്തിക്കും Ps. 89/1
വരുവിൻ സോദരരെ ; നിങ്ങൾ
കരുണാമയനാം കർത്താവിൻ
സ്നേഹസഖിത്ത്വം നേടിടുവിൻ .
ജ്ഞാനസ്നാനജലത്താലെ
പുതിയോരു ജീവന്നച്ചാരം
നൽകിയ നാഥന് നന്ദിയെഴും
ഗാനം സന്ധതമുയരട്ടെ .
വാഗ്ദാനം വഴി പ്രിയനാഥൻ
സത്യസഭക്ക് കനിഞ്ഞരുളി
മോഹന ഭവനം സ്വർഗത്തിൽ
നിത്യം താതസമക്ഷത്തിൽ .
ദൈവാത്മാവിൽ നവജനനം
നേടിയ സുതരെ നയിക്കണമേ ;
ഭീതിയെഴാതവൾ നിൻ സ്തുതികൾ
ആനന്ദത്തോടു പാടട്ടെ .
കർത്താവ് വലിയവനാണെന്ന് അവർ എപ്പോഴും പറയും . Ps 40/16
ഭൂവിൽ നാഥനെ വാഴ്ത്തീടും
മർത്ത്യർക്ക്‌ഭയം കണ്ടെത്താൻ
നല്കീ സഭയെ സകലേശൻ .
സ്വർഗപിതാവിൻ വലതുവശം
ചേർന്നു നിതാന്തമിരുന്നരുളും
മിശിഹാ സദയം സ്ലീവായാൽ
അവളിൽ ശോഭ പകർന്നരുളീ .
ദിവ്യ പ്രതിഷ്ടാസുദിനത്തിൽ
പരമോന്നതമീ ഭാഗ്യത്തിൽ
ധൂതഗണങ്ങൾ തിരുസഭയെ
സതതം വാഴ്ത്തിപ്പാടുന്നു
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
ഒരുനാൾ സ്നാപകയോഹന്നാൻ
യോർദാൻ കരയിൽ നിന്നേവം
വിനയാന്വതനായറിയിച്ചു :
"മമ പിൻപേ വന്നണയുന്നു
എന്നിലുമധികം മുമ്പനൊരാൾ .
അവനണിയുന്ന ചെരിപ്പ് ചുമ-
ന്നണയാൻ പോലുമർഹൻ ഞാൻ " Mt . 3/11
ഇസ്രായേലിൻ മണവാളൻ
മിശിഹായെന്നിവിടറിയിക്കാൻ
സ്നാപകനറിവ് പകർന്നവനെ
വാഴ്ത്തിപ്പാടി നമിച്ചീടാം .
(രീതി : ദവ്റെശ് ക്സാവേ ---ക് സാവ--റബാ ..)
നീ ഭയപ്പെടെണ്ടാ;ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. Isaias , 43/1
നാഥാ , നിൻ തിരുരക്തത്താൽ
രക്ഷിതരായോരജവൃന്ദം
വിനയമോടങ്ങയെ വാഴ്ത്തുന്നു .
ജീവിത ശുദ്ധി പകർന്നീടും
അചാര്യൊത്തമനല്ലൊ നീ
തന്നെത്താ നേ താഴ്ത്തുകയാൽ
സഭയിൽ ചാർത്തി മഹത്ത്വം നീ.
സ്നേഹമഹത്വം വെളിവാക്കും
മണവാട്ടിക്കു സമാനമവൾ
തൻപ്രിയരവനിൽ സന്തോഷം
നിത്യം കണ്ടെത്തീടുന്നു
സത്യത്തിന്റെ കരുത്തേറും
കോട്ടയവൾക്കരുളീടണമേ
അവളുടെ സുതരെ നയിച്ചീടാൻ
നൽകുക നല്ലജപാലകരെ .
കർത്താവിന്റെ കൃപ ഞാൻ എന്നും പ്രകീര്ത്തിക്കും Ps. 89/1
വരുവിൻ സോദരരെ ; നിങ്ങൾ
കരുണാമയനാം കർത്താവിൻ
സ്നേഹസഖിത്ത്വം നേടിടുവിൻ .
ജ്ഞാനസ്നാനജലത്താലെ
പുതിയോരു ജീവന്നച്ചാരം
നൽകിയ നാഥന് നന്ദിയെഴും
ഗാനം സന്ധതമുയരട്ടെ .
വാഗ്ദാനം വഴി പ്രിയനാഥൻ
സത്യസഭക്ക് കനിഞ്ഞരുളി
മോഹന ഭവനം സ്വർഗത്തിൽ
നിത്യം താതസമക്ഷത്തിൽ .
ദൈവാത്മാവിൽ നവജനനം
നേടിയ സുതരെ നയിക്കണമേ ;
ഭീതിയെഴാതവൾ നിൻ സ്തുതികൾ
ആനന്ദത്തോടു പാടട്ടെ .
കർത്താവ് വലിയവനാണെന്ന് അവർ എപ്പോഴും പറയും . Ps 40/16
ഭൂവിൽ നാഥനെ വാഴ്ത്തീടും
മർത്ത്യർക്ക്‌ഭയം കണ്ടെത്താൻ
നല്കീ സഭയെ സകലേശൻ .
സ്വർഗപിതാവിൻ വലതുവശം
ചേർന്നു നിതാന്തമിരുന്നരുളും
മിശിഹാ സദയം സ്ലീവായാൽ
അവളിൽ ശോഭ പകർന്നരുളീ .
ദിവ്യ പ്രതിഷ്ടാസുദിനത്തിൽ
പരമോന്നതമീ ഭാഗ്യത്തിൽ
ധൂതഗണങ്ങൾ തിരുസഭയെ
സതതം വാഴ്ത്തിപ്പാടുന്നു
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
യോർദാൻ കരയിൽ നിന്നേവം
വിനയാന്വതനായറിയിച്ചു :
"മമ പിൻപേ വന്നണയുന്നു
എന്നിലുമധികം മുമ്പനൊരാൾ .
അവനണിയുന്ന ചെരിപ്പ് ചുമ-
ന്നണയാൻ പോലുമർഹൻ ഞാൻ " Mt . 3/11
ഇസ്രായേലിൻ മണവാളൻ
മിശിഹായെന്നിവിടറിയിക്കാൻ
സ്നാപകനറിവ് പകർന്നവനെ
വാഴ്ത്തിപ്പാടി നമിച്ചീടാം .
No comments:
Post a Comment