ബുധൻ : ഓനീസാ ദ്മൌത്വ ( നിശാ ഗീതം)
(രീതി : എസ്കർക്കുൻ ---മറിയാ കൊലഹോൻ ---)
കർത്താവിനെ ഞാൻ എന്നും പ്രകീർത്തിക്കും Ps. 34/1
കർത്താവേ നിൻ ശക്തിവിലാസം
വർഷിച്ചൂ നീ
കന്യാമണിയാം മാതാവിൽ.
അവളെ വിശുദ്ധിയിലേറ്റമുയർത്തീ
സുകൃത സുമങ്ങൾ
ചാർത്തിയോരുക്കീ ലോകത്തിൽ .
ആ നൽശക്തി ഞങ്ങളെയെന്നും
നേർവഴി ചേർത്തു നയിക്കട്ടെ .
ഞങ്ങൾക്കവളുടെ പ്രാർത്തനായാൽ
കർത്താവേ, നിൻ കാരുണ്യം
നുകരാൻ കൃപ നീ നൽകണമേ .
മറിയം സ്മരണയിലുയരുമ്പോൾ
നാഥാ ഞങ്ങൾക്കകതാരിൽ
നിൻ പ്രതിരൂപം തെളിയുന്നു ;
നിന്നെ വാഴ്ത്തുന്നു .
നീ ഞങളുടെ വംശത്തിന് മഹത്വമാകുന്നു . Jdt. 15/10
മർത്ത്യഗണത്തിനു ഭാഗ്യം നൽകാൻ
പരമ്മോന്നതനെ
പോറ്റി വളർത്തിയ മാതാവേ ,
മിശിഹ നാഥൻ ഭൂമിയെലെന്നാൾ
വന്നുവസിച്ചോ -
രോമൽ നിലയനമല്ലോ നീ .
ആദിപിതാക്കൾ മഹതിയിലെന്നും
അഭയം നിന്നിൽ കണ്ടെത്തി .
എശായ തൻ സത്വചനം
നാഥേ , നിന്നിൽ നിറവേറി .
അമ്മനുവേലെന്നല്ലോ നിൻ
തനയനെ ലോകർ വിളിക്കുന്നു .
ദൈവം നിന്നിൽ വസിച്ചതുപോൽ
സഭയിലു മൻപൊട് വാഴുകയാൽ
കന്യംബിക നീ തിരുസഭ തൻ
മോഹനമായൊരു പ്രതിരൂപം .
അമ്മേ , ഭാഗ്യമിയന്നവളേ ,
നിന്നെ വണങ്ങും മക്കളെ നീ
നിത്യം കാക്കണമേ .
ദൈവം താഴ്ന്നവര്ക്ക് കൃപ നൽകുന്നു. James 4/6
മൃതരിൽ നിന്നും നാഥനുയർത്തു ,
ദർശനമാദ്യം
മഗ്ദലനാക്കു കഞ്ഞിഞ്ഞേകി.
നരനിഹ നൽകാതീ സൗഭാഗ്യം
നാരിക്കേവം
നല്കുകയായീ ജഗദീശൻ .
തിരുവചനത്തിൻ പരിപൂർത്തിക്കായ്
നാരിയിൽ നിന്നും പിറന്നതുപോൽ
കല്ലറയിൽ നിന്നുഥാനം
ചെയ്തൊരുവേളയിലവനുടനെ
മറ്റൊരു നാരിക്കീമന്നിൽ
ദർശന ഭാഗ്യവരം നല്കി .
നാഥാ, നിൻ പരിപാലനയാൽ
നാരികളിവരിന്നൊരുപോലെ
സഭ തൻ പ്രതിരൂപം .
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
മംഗലവാർത്താ വചനം മറിയം
വിനയാന്വതയായ്
ദൂതനിൽനിന്നും കൈക്കൊണ്ടു .
നാഥനുയർത്തെന്നാദ്യമറിഞ്ഞു
മഗ്ദലന മറിയം
ദൂതനിൽനിന്നും സാനന്ദം .
തനയനെ ബലിയായ് നൽകിയ കന്യാ-
മറിയം സഭയുടെ പ്രതിരൂപം .
മൃതരിൽ നിന്നവനുദ്താനം
ചെയ്തന്നരുളിയ ദൌത്യത്തെ
സഭയുടെ സ്ഥാനത്തൻപോടെ
നിന്നവൾ കേട്ടൂ മഗ്ദലനാ .
അതിനാലെന്നും തിരുസഭയും
മറിയവുമൊരുപോലൊരു പേരിൽ
അറിവൂ ലോകത്തിൽ .
(രീതി : എസ്കർക്കുൻ ---മറിയാ കൊലഹോൻ ---)
കർത്താവേ നിൻ ശക്തിവിലാസം
വർഷിച്ചൂ നീ
കന്യാമണിയാം മാതാവിൽ.
അവളെ വിശുദ്ധിയിലേറ്റമുയർത്തീ
സുകൃത സുമങ്ങൾ
ചാർത്തിയോരുക്കീ ലോകത്തിൽ .
ആ നൽശക്തി ഞങ്ങളെയെന്നും
നേർവഴി ചേർത്തു നയിക്കട്ടെ .
ഞങ്ങൾക്കവളുടെ പ്രാർത്തനായാൽ
കർത്താവേ, നിൻ കാരുണ്യം
നുകരാൻ കൃപ നീ നൽകണമേ .
മറിയം സ്മരണയിലുയരുമ്പോൾ
നാഥാ ഞങ്ങൾക്കകതാരിൽ
നിൻ പ്രതിരൂപം തെളിയുന്നു ;
നിന്നെ വാഴ്ത്തുന്നു .
നീ ഞങളുടെ വംശത്തിന് മഹത്വമാകുന്നു . Jdt. 15/10
മർത്ത്യഗണത്തിനു ഭാഗ്യം നൽകാൻ
പരമ്മോന്നതനെ
പോറ്റി വളർത്തിയ മാതാവേ ,
മിശിഹ നാഥൻ ഭൂമിയെലെന്നാൾ
വന്നുവസിച്ചോ -
രോമൽ നിലയനമല്ലോ നീ .
ആദിപിതാക്കൾ മഹതിയിലെന്നും
അഭയം നിന്നിൽ കണ്ടെത്തി .
എശായ തൻ സത്വചനം
നാഥേ , നിന്നിൽ നിറവേറി .
അമ്മനുവേലെന്നല്ലോ നിൻ
തനയനെ ലോകർ വിളിക്കുന്നു .
ദൈവം നിന്നിൽ വസിച്ചതുപോൽ
സഭയിലു മൻപൊട് വാഴുകയാൽ
കന്യംബിക നീ തിരുസഭ തൻ
മോഹനമായൊരു പ്രതിരൂപം .
അമ്മേ , ഭാഗ്യമിയന്നവളേ ,
നിന്നെ വണങ്ങും മക്കളെ നീ
നിത്യം കാക്കണമേ .
ദൈവം താഴ്ന്നവര്ക്ക് കൃപ നൽകുന്നു. James 4/6
മൃതരിൽ നിന്നും നാഥനുയർത്തു ,
ദർശനമാദ്യം
മഗ്ദലനാക്കു കഞ്ഞിഞ്ഞേകി.
നരനിഹ നൽകാതീ സൗഭാഗ്യം
നാരിക്കേവം
നല്കുകയായീ ജഗദീശൻ .
തിരുവചനത്തിൻ പരിപൂർത്തിക്കായ്
നാരിയിൽ നിന്നും പിറന്നതുപോൽ
കല്ലറയിൽ നിന്നുഥാനം
ചെയ്തൊരുവേളയിലവനുടനെ
മറ്റൊരു നാരിക്കീമന്നിൽ
ദർശന ഭാഗ്യവരം നല്കി .
നാഥാ, നിൻ പരിപാലനയാൽ
നാരികളിവരിന്നൊരുപോലെ
സഭ തൻ പ്രതിരൂപം .
പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
വിനയാന്വതയായ്
ദൂതനിൽനിന്നും കൈക്കൊണ്ടു .
നാഥനുയർത്തെന്നാദ്യമറിഞ്ഞു
മഗ്ദലന മറിയം
ദൂതനിൽനിന്നും സാനന്ദം .
തനയനെ ബലിയായ് നൽകിയ കന്യാ-
മറിയം സഭയുടെ പ്രതിരൂപം .
മൃതരിൽ നിന്നവനുദ്താനം
ചെയ്തന്നരുളിയ ദൌത്യത്തെ
സഭയുടെ സ്ഥാനത്തൻപോടെ
നിന്നവൾ കേട്ടൂ മഗ്ദലനാ .
അതിനാലെന്നും തിരുസഭയും
മറിയവുമൊരുപോലൊരു പേരിൽ
അറിവൂ ലോകത്തിൽ .
No comments:
Post a Comment