നിധീരിക്കൽ മാണിക്കത്തനാർ


നിധീരിക്കൽ മാണിക്കത്തനാർ



മലയാളസാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്നു നിധീരിക്കൽ മാണിക്കത്തനാർ (1842–1904). കുറവിലങ്ങാട്ടു ജനിച്ചു. പത്തൊമ്പതാം വയസ്സിൽ വൈദികനായി. സിറിയൻ ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപീകരിച്ചു. നസ്രാണി ദീപികയുടെ സ്ഥാപകപത്രാധിപരായിരുന്നു. ഇത് പിന്നീട് ദീപിക ആയി മാറി. വരാപ്പുഴ മർസലീനോസ് മെത്രാനുമായി ചേർന്ന് സത്യനാദകാഹളം എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തിനു ശ്രമിച്ചു. മലയാളമനോരമയുമായും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ചെയ്തു. ബഹുഭാഷാപണ്ഡിതനായിരുന്ന മാണിക്കത്തനാർ നിരവധി കൃതികൾ വിവർത്തനം ചെയ്യുകയും രചിക്കുകയും ചെയ്തു. പ്രധാനകൃതികൾ: മാതാവിന്റെ വണക്കമാസം, സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം


നിധീരിക്കല്‍ മാണിക്കത്തനാര്‍; അറിവിന്‍റെ നിധിപേറിയ ആള്‍രൂപം


നിധീരിക്കല്‍ മാണിക്കത്തനാര്‍

കേരളസഭയുടെ പുരോഗതിയ്ക്കായി അക്ഷീണം പ്രയത്നിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ദിവംഗതനായിട്ട് ജൂണ്‍ 20 ന് 110 വര്‍ഷം തികയുന്നു. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍. ഇന്നത്തെ ദീപിക ദിനപത്രത്തിന്റെ ആദ്യകാല രൂപമായ "നസ്രാണി ദീപിക' എന്ന പത്രത്തിന്‍റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ.

കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം. വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍. അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി.

 ഇംഗ്ലീഷ്, സുറിയാനി, സംസ്‌കൃതം, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളും ഹൈന്ദവ വിജ്ഞാനങ്ങളും ക്രൈസ്തവ വേദശാസ്ത്രവും കത്തനാര്‍ സ്വായത്തമാക്കിയിരുന്നു. ബഹുഭാഷാപണ്ഡിതനും ഭാഷാസ്‌നേഹിയുമായിരുന്ന അദ്ദേഹം 18 ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. ആയുര്‍വേദവും ആയുധവിദ്യയും ജ്യോതിഷവും കുതിരസവാരിയുമെല്ലാം വശമായിരുന്നു എന്നു പറയുന്നതിനേക്കാള്‍ ഇവയിലെല്ലാം നിപുണനായിരുന്നു അദ്ദേഹം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണം.

കേരളീയ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേയും മുന്നണിപ്പോരാളി കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലി. ആത്മീയാചാര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസവിചക്ഷണന്‍, പുനരൈക്യപ്രസ്ഥാനത്തിന്‍റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്ന്തസമര സേനാനി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ പലതരത്തിലും മാണിക്കത്തനാരെ വിശേഷിപ്പിക്കാം. തിരുവിതാംകൂറിന്‍റെ ചരിത്രത്തില്‍ ഏറ്റവുമാദ്യത്തെ ആസൂത്രിത രാഷ്ട്രീയ പ്രക്ഷോഭമായി കരുതുന്ന മലയാളി മെമ്മോറിയല്‍ സമരങ്ങളുടെ മുന്‍നിരയില്‍ കത്തനാരുണ്ടായിരുന്നു. തിരുവിതാംകൂറിലെ ബ്രാഹ്മണമേധാവിത്വത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങളിലെന്നും മാണിക്കത്തനാരുടെതായിരുന്നു.

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും കേരള വര്‍മ്മ വലിയകോയിത്തമ്പുരാനുമായുണ്ടായിരുന്ന സമ്പര്‍ക്കം കത്തനാരെ മലയാള സാഹിത്യത്തിലേക്ക് അടുപ്പിച്ചു. സാഹിത്യരംഗത്ത് അദ്ദേഹം നിസ്തൂലമായ സംഭാവന നല്‍കി. ഒരുതരത്തില്‍ പറഞ്ഞാല്‍ ഖണ്ഡകാവ്യ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരില്‍ ഒരാള്‍ കത്തനാരായിരുന്നു. ശോശന്‍ചരിതം, ശിംശോന്‍ചരിതം എന്നീ ഖണ്ഡ കാവ്യങ്ങള്‍ കത്തനാരുടെ രചനകളാണ്. പോര്‍ട്ടുഗീസ് ഭാഷയില്‍നിന്നും അദ്ദേഹം യാത്രാവിവരണം - ഓര്‍ശ്ളം തിരുയാത്ര- മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാള നാടകങ്ങള്‍ സ്വതന്ത്ര മലയാള നാടകങ്ങള്‍ രചിക്കാനുള്ള പ്രേരണയുമായി മാണിക്കത്തനാര്‍ സാഹിത്യരംഗത്തും ചുവടുറപ്പിച്ചു. അതുവരെ ശാകുന്തളം പോലുള്ള സംസ്കൃത നാടകങ്ങളുടെ പരിഭാഷയേ മലയാളത്തിലുണ്ടായിരുന്നുള്ളൂ. കൃപാവതി, ശോഭരാജവിജയം എന്നീ നാടകങ്ങളും മാണിക്കത്തനാര്‍ രചിച്ചു.

വര്‍ഗീസ് മാപ്പിള ഭാഷാപോഷിണി തുടങ്ങിയപ്പോള്‍ അതിന്‍റെ പ്രധാന അമരക്കാരിലും എഴുത്തുകാരിലും ഒരാള്‍ കത്തനാരായിരുന്നു അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ പുരോഗതിക്കായി തുടങ്ങിയ നസ്രാണി ജാത്യൈക്യ സംഘമാണ് നസ്രാണി ദീപിക പത്രത്തിന് തുടക്കമിട്ടത്. പള്ളികളോടൊപ്പം ഇംഗ്ളീഷ്, മലയാളം സ്കൂളുകളും വായനാശാലകളും ഗ്രന്ഥശാലകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും മറ്റും തുടങ്ങുകയായിരുന്നു ആദ്യത്തെ പരിപാടി. മാണിക്കത്തനാര്‍ വരാപ്പുഴ മെത്രോപ്പൊലീത്ത മാര്‍സിലിനോസിസിന് നല്‍കിയ നിവേദനമായിരുന്നു പത്രത്തിന്‍റെ പിറവിക്കു നിദാനം. ചവറ കുറിയാക്കോസ് ഏലിയാച്ചന്‍ 1846 ല്‍ തുടങ്ങിയ മാന്നാം സെന്‍റ്ജോസഫ് പ്രസിലായിരുന്നു പത്രത്തിന്‍റെ അച്ചടി.

സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജ്ഞാനങ്ങളെ അറിയാനുള്ള ഉപാധി എന്ന നിലയ്ക്ക് മാന്നാനത്തുനിന്നും നസ്രാണി ദീപിക വര്‍ത്തമാനപത്രം തുടങ്ങിയത്. എങ്കിലും നാട്ടില്‍ നടക്കുന്ന സത്യവിരുദ്ധമായ കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരിക കൂടി പത്രത്തിന്‍റെ ലക്ഷ്യമാണെന്ന് മാണിക്കത്തനാര്‍ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാള മനോരമയുടെ പിറവിയിലും മാണിക്കത്തനാരുടെ സഹകരണമുണ്ടായിരുന്നു. സത്യനാദ കാഹളം, കേരള മിത്രം എന്നീ പത്രങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായി.

ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വൈദ്യസഹായം നല്‍കുവാന്‍ അദ്ദേഹം തയ്യാറായി. അശരണരുടെയും രോഗികളുടെയും ജാതിയോ മതമോ കത്തനാര്‍ക്കൊരു തടസമായിരുന്നില്ല. കോളറ, വസൂരി തുടങ്ങിയ മഹാവ്യാധികള്‍ നാടാകെ പടര്‍ന്നുപിടിച്ചപ്പോഴൊക്കെ സഹോദരന്‍ അബ്രഹാം ശെമ്മാശനൊത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടിറങ്ങിയത് മാണിക്കത്തനാരായിരുന്നു.

 നിധീരിക്കല്‍ മാണിക്കത്തനാര്‍

ജനനം: 1842

ജനനസ്ഥലം: കോട്ടയത്തെ കുറവിലങ്ങാട്

പിതാവ്: ഇട്ടിയവിരി മാപ്പിള (കുറവിലങ്ങാട് പള്ളിവികാരി നിധീരിക്കല്‍ വര്‍ക്കി കത്തനാരുടെ സഹോദരന്‍)

വിദ്യാഭ്യാസം: വൈദിക പഠനം, വൈദ്യം, ജോതിഷം, ഗുസ്തി, കളരിപ്പയറ്റ്, കുതിരസവാരി

വൈദിക പഠനം: മാന്നാനം, മംഗലപ്പുഴ സെമിനാരികളില്‍

വൈദികപട്ടം: 1875 ല്‍

വികാരി ജനറല്‍: 1888 (സഹായമെത്രാന്‍റെ അധികാര സഹിതം)

മരണം: 1904 ജൂണ്‍ 20

അടക്കം: കുറവിലങ്ങാട് ദേവാലയത്തിലെ മദ്ബഹായ്ക്കടുത്ത്

നിധീരിക്കല്‍ മാണിക്കത്തനാര്‍ - അറിവിന്‍റെ നിധിപേറുന്ന ആള്‍രൂപമായിരുന്നു അദ്ദേഹം. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.2004 ജൂണ്‍ 20 ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ചരമ ശതാബ്ദിയായിരുന്നു
"നസ്രാണി ദീപിക' എന്ന പത്രത്തിന്‍റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ. കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം.വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍. അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയുടെ ളോഹകളില്‍ ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി.ഭാഷാ പണ്ഡിതനായിരുന്ന മാണിക്കത്തനാര്‍ മലയാളവും ഇംഗ്ളീഷും കൂടാതെ സുറിയാനി, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇറ്റാലിയന്‍ തുടങ്ങി പതിനഞ്ചിലേറെ ഭാഷകള്‍ അറിയാമായിരുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണംകേരളീയ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേയും മുന്നണിപ്പോരാളി കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലി. ആത്മീയാചാര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസവിചക്ഷണന്‍, പുനരൈക്യപ്രസ്ഥാനത്തിന്‍റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്ന്തസമര സേനാനിി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ പലതരത്തിലും മാണിക്കത്തനാരെ വിശേഷിപ്പിക്കാം.
കത്തോലിക്കാസഭയിൽ വിദേശമെത്രാൻ വാഴ്ചയ്ക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ നടന്ന പോരാട്ടത്തിന്റെ നായകനായിരുന്ന നിധീരിക്കൽ മാണിക്കത്തനാരെ തകർക്കാൻ നടത്തിയ ഒരു മഹറോൻ : 1892-ൽ പൊന്തിഫിക്കൽ പദവിയുള്ള വികാരി ജനറാളായിരുന്ന മാണിക്കതനാരെ മാർ ലെവീഞ്ഞ് തല്സ്ഥാനതുനിന്നും നീക്കം ചെയ്തു, കുറവിലങ്ങാട്‌ പള്ളി വികാരിയായി അയച്ചു. മാണിക്കതനാരുടെ ഇളയ സഹോദരനായിരുന്ന നിധീരിക്കൽ ഇട്ടിയവിര ശെമ്മാസ്സനെ മഹറോൻ ശിക്ഷയ്ക്ക് മാർ ലെവീഞ്ഞ് വിധിച്ചു. വന്ത്യവയോധികനായിരുന്ന പിതാവ് ഇട്ടിയവിര മാപ്പിളയേയും മറ്റു കുടുംബാൻഗങ്ങളെയും ഇടവക ജനത്തേയും സാക്ഷി നിറുത്തി മാണിക്കതനരെക്കൊണ്ടുതന്നെ സഹോദരന്റെ മഹറോൻ ശിക്ഷ നടപ്പിലാക്കിച്ചു. 1896-ൽ വിദേശ മെത്രാൻ ഭരണം അവസാനിക്കുകയും മാർ മാക്കീൽ, കോട്ടയം വികാരിയതിന്റെ മെത്രാനായി നിയമിതനാകുകയും ചെയ്തു. അദ്ദേഹം 1897-ൽ ഇട്ട്യവിരാ ശെമ്മാസ്സനെ മഹറോൻ ശിക്ഷയിൽനിന്നും മോചിപ്പിച്ചു. ......ഒരു കാലഘട്ടത്തിൽ സിറോ മലബാർ സഭയുടെ അവസ്ത ഇതായിരുന്നു.

About Mani Kathanaar


Kuravilangad can really be proud of her great son Rt. Rev. Emmanuel Nidhiri (Popularly known as ‘Nidhirikkal Mani Kathanar’). Born of ittiyavira and Rosa on 27th May 1842, he was an ardent devotee of the church, and it would be hard to find a figure of comparable stature in the history of Malabar Church. A far-sighted educationist, gifted orator of reunion, this polygot child of Kuravilangad has left indelible imprints on the mind of his contemporaries and posterity. As a vicar of Kuravilangad, he contributed greatly to the Reunion Movement and started English Education here in 1894. That he was the founder and the first wditor of ‘The Deepika’ first daily newspaper to be published in Malayalamspeak volumes for his far sighted cultural and educational policies. Before his deatrh on 2oth June 1904, he had been virtually persecuted for his stance in favour of indigenous hierarchy and the reunion movement in the Malabar Church. Indented to celebrate the blessed memory of Prophet Jonah (who lived three days and nights inside a fish) the ‘Moonnu Nombu’ is the major festival of Kuravilangad. The famous ‘Kappal Prathikshanam’(a ceremonial procession in which a replica of the vessel used by Prophet Jonah is carried along by the people of Kadapoor) on the second day of the feast engenders in the minds of faithful pious memories of the perilous voyage undertaken by the Prophet. The third and concluding day of the feast is, indeed the feast of Parish community.

A writng about Nidheerikkal Mani Kathanar By Mar Joseph Kallarangat (Bishop of Palai)

 * A PROPHET STONED* When we look in the personality of various ecclesiastical leaders of Nidhiry's time - Dr. Levinge, Dr Meurin, Dr. Saleski and a glaxy of other local leaders - we can say that it was Nidhiry who was the sun, the king, the prophet, the 'patriarch'; but the true sun eclipsed by the stars, the genuine prophet was stoned by his co-prophets, the born patriarch was subdued and humiliated by his own synod. ...... Nidhiry was unique. He was like the dizzy Himalayan range. To climb the height, to reach upto his level was practically impossible for his contemporaries. It was not because of others were of lower caliber or unimportant but because Nidhiry was unique and exceptional. NIDHIRY WAS AN ICON OF THE CHURCH while others were portraits of the Church.

References:

Nasrani Foundation
Syro Malabar Catholics group Facebook
Deepika Daily
Malayala Manorama
Wikipedia
Kuravilangad Marthamariyam Forane Church

http://www.keralasahityaakademi.org/sp/Writers/Profiles/NManikathanar/Html/NManiKathanarPage.htm 

No comments:

Post a Comment