എന്താണ് യാമപ്രാർത്ഥനകൾ ?
കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥന ആണ് യാമപ്രാർതന. "സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു (SACROSANCTUM CONCILIUM [SC] 83)"
ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84)......
മിശിഹാ സംഭവത്തിന്റെ ആഴമുള്ളതും വിശധമായതുമായ പ്രഘോഷണം ആണ് യാമാപ്രാര്തനയിൽ നടക്കുന്നത് . ചുരുക്കി പറഞ്ഞാൽ പരിശുദ്ധ കുർബാനയെ ദിവസത്തിന്റെ വിവിധ യാമങ്ങളിലേക്കും മണിക്കൂർകളിലെക്കും നിമിഷങ്ങളിലേക്കും പ്രവഹിപ്പിച്ചു ജീവിതം മുഴുവൻ നിരന്തരമായ അനുഭവമാക്കി മാറ്റുന്ന ആരാധന കർമം ആണ് യാമ പ്രാർത്ഥന . യഹൂദരുടെ രീതിയായിരുന്നു 7 നേരം പ്രര്തിക്കുക എന്നത് അതുപോലെ നമ്മുടെ കർത്താവിന്റെ ജീവിതചര്യയായിരുനു 7 നേരപ്രാർത്ഥനകൾ. സങ്കീർത്തകൻ പറയുന്നപോലെ "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു." "അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു" . ശ്ലിഹന്മാരുടെയും ആദിമസഭയുടെയും നസ്രാണികളായ നമ്മുടെയും പ്രാർത്ഥനയായിരുന്നു യാമപ്രാർത്ഥനകൾ.നിർഭാഗ്യവശാൽ നമ്മുടെ മിക്കകുടുംമ്പങ്ങളിൽ നിന്നും ഇതില്ലതായി .
പരിശുദ്ധ കുർബാന അർപ്പണവും യാമാപ്രാര്തനകളും ആണ് ക്രിസ്തീയ ഭക്തിയുടെ അടിത്തറ എന്ന് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വ്യക്തമാക്കിയതാണ് . സിറോ മലബാർ സഭയിൽ /മാർ തോമ്മാ നസ്രാണി സഭയിൽ ഏഴു നേരത്തെ പ്രാർഥനകൾ ആയാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. മാർ തോമ്മാ നസ്രാണികളുടെ പാരമ്പര്യ പ്രകാരം വൈദികരും , അല്മായാരും പള്ളികളിൽ
ഒരുമിച്ചു കൂടി യാമപ്രാർതന ചെല്ലിയിരുന്നു. ഒരു ദിവസം ഏഴു നേരം പ്രാര്ത്തികണം എന്ന് പഴയ നിയമം അനുശാസിക്കുന്നു ( സങ്കീ: 118 :164) . പുതിയ നിയമത്തിൽ മടുപ്പ് തോന്നാതെ ദൈവത്തെ സ്തുതിക്കുവാൻ കർത്താവ് നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട് ( ലൂക്കാ : 18:1).
ഏഴു നേരത്തെ യാമ പ്രാർത്ഥനകൾ താഴെ കൊടുക്കുന്നു .
1. റംശാ ( സന്ധ്യ നമസ്കാരം) : വൈകിട്ട് 6 മണി
2. ലെലിയ ( രാത്രി ജപം): രാത്രി 9 മണി/ 12 AM
3. ഖാലാ ദ്ശഹ്റാ ( വെളുപ്പാൻ കാല ജപം) : വെളുപ്പിന് 3 മണി
4. സപ്രാ ( പ്രഭാത ജപം) : രാവിലെ 6 മണി
5. ഖൂഥാആ ( മൂന്നാം മണി ജപം) : രാവിലെ 9 മണി
6. എന്ദാനാ ( മധ്യാഹ്ന പ്രാര്ത്ഥന) : ഉച്ചക്ക് 12 മണി
7. ദ്ബസ്‌ശാ ശായീൻ ( ഒന്മപതാം മണി ജപം) : ഉച്ചക്ക് 3 മണി
നമ്മുടെ എല്ലാ പള്ളികളിലും വീടുകളിലും യാമാപ്രാര്തനകൾ വളരെ കൃത്യമായി ആചരിച്ചു എന്ന് യൂറോപ്പ്യൻ മിഷനറിമാർ രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് ഭവനങ്ങളിൽ നിന്ന് ഈ പ്രാര്ത്ഥന അകന്നു പോകുകയും ചെയ്തു . എന്നാൽ രണ്ടാം വത്തിക്കാൻ കൌണ്‍സിൽ നമ്മുടെ നഷ്ടപെട്ട സഭയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കണം എന്ന് ശക്തമായി ആവശ്യപെടുന്നുണ്ട് . അതിന്റെ ഭാഗം ആയി സിറോ മലബാർ സഭയിൽ ഇന്ന് സപ്രാ , രംശാ , ലെലിയാ എന്നീ യാമാപ്രാര്തനകൾ മുടക്കം കൂടാതെ ചെല്ലുന്നുണ്ട്.
സന്ന്യാസ സഭകളിൽ മാത്രം അല്ലാ കുടുംബങ്ങളിലും രംശ നമസ്കാരം ചെല്ലവുന്നതാണ് . തിരുസഭ അത് പ്രോത്സാഹിപ്പിക്കുകയും ചെയുന്നുണ്ട് . അത്ര വ്യാപകം അല്ലാ എങ്കിലും , നമ്മുടെ പല പള്ളികളിലും ഭവനങ്ങളിലും രംശ പ്രാര്ത്ഥന ചെല്ലുന്നുണ്ട് . കേരളത്തിലെ പല ഇടവകളിലും കുടുംബ കൂട്ടായ്മകളിൽ രംശാ പ്രാർത്ഥന ചെല്ലാറുണ്ട് . ഒരു പക്ഷെ യാമാപ്രാര്തന പുസ്തകത്തിൽ കാർമ്മികൻ എന്ന് കാണുമ്പോൾ തന്നെ ഇത് അച്ഛന്മാര്ക്ക് വേണ്ടി അല്ലെ എന്ന് ഒരു സംശയം എല്ലാവരിലും ഉണ്ടാകാം. എന്നാൽ ഇത് അല്മായര്ക്കും ചെല്ലവുന്നതാണ് . പുരോഹിതൻ ഇല്ലാ എങ്കിൽ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയആള്ക്ക് കാര്മ്മികൻ ആകാം യാമാപ്രാര്തനയിൽ .
നമ്മുടെ ആരാധന ക്രമത്തിൽ ഒരു ദിവസം ആരംഭിക്കുന്നത് വൈകുന്നേരം 6 മണിയോടെ ആണ് . അതായത് ഒരു ആരാധന ദിവസം ആരംഭിക്കുന്നത് 6 മണിയോടെ ആണ്. ആരംഭത്തിൽ എല്ലായിടത്തും കനത്ത അന്ധകാരം ആയിരുന്നു എന്നാ സൃഷ്ടിയുടെ പുസ്തകത്തിൽ പറയുന്നതാകാം ഇതിന്റെ അടിസ്ഥാനം . അത് കൊണ്ടാണ് സിറോ മലബാർ സഭയിൽ സാധാരണ വൈകുന്നേരം 6 മണിക്ക് ശേഷം വിശുദ്ധ കുര്ബാന അർപ്പിക്കാത്തത് . ഇനി വിശുദ്ധ കുർബാന അര്പ്പിചാലും അത് അടുത്ത ദിവസത്തേക്കാകും .
കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥന ആണ് യാമപ്രാർതന. "സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു (SACROSANCTUM CONCILIUM [SC] 83)"
ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84)......
മിശിഹാ സംഭവത്തിന്റെ ആഴമുള്ളതും വിശധമായതുമായ പ്രഘോഷണം ആണ് യാമാപ്രാര്തനയിൽ നടക്കുന്നത് . ചുരുക്കി പറഞ്ഞാൽ പരിശുദ്ധ കുർബാനയെ ദിവസത്തിന്റെ വിവിധ യാമങ്ങളിലേക്കും മണിക്കൂർകളിലെക്കും നിമിഷങ്ങളിലേക്കും പ്രവഹിപ്പിച്ചു ജീവിതം മുഴുവൻ നിരന്തരമായ അനുഭവമാക്കി മാറ്റുന്ന ആരാധന കർമം ആണ് യാമ പ്രാർത്ഥന . യഹൂദരുടെ രീതിയായിരുന്നു 7 നേരം പ്രര്തിക്കുക എന്നത് അതുപോലെ നമ്മുടെ കർത്താവിന്റെ ജീവിതചര്യയായിരുനു 7 നേരപ്രാർത്ഥനകൾ. സങ്കീർത്തകൻ പറയുന്നപോലെ "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു." "അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു" . ശ്ലിഹന്മാരുടെയും ആദിമസഭയുടെയും നസ്രാണികളായ നമ്മുടെയും പ്രാർത്ഥനയായിരുന്നു യാമപ്രാർത്ഥനകൾ.നിർഭാഗ്യവശാൽ നമ്മുടെ മിക്കകുടുംമ്പങ്ങളിൽ നിന്നും ഇതില്ലതായി .
പരിശുദ്ധ കുർബാന അർപ്പണവും യാമാപ്രാര്തനകളും ആണ് ക്രിസ്തീയ ഭക്തിയുടെ അടിത്തറ എന്ന് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വ്യക്തമാക്കിയതാണ് . സിറോ മലബാർ സഭയിൽ /മാർ തോമ്മാ നസ്രാണി സഭയിൽ ഏഴു നേരത്തെ പ്രാർഥനകൾ ആയാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. മാർ തോമ്മാ നസ്രാണികളുടെ പാരമ്പര്യ പ്രകാരം വൈദികരും , അല്മായാരും പള്ളികളിൽ
ഒരുമിച്ചു കൂടി യാമപ്രാർതന ചെല്ലിയിരുന്നു. ഒരു ദിവസം ഏഴു നേരം പ്രാര്ത്തികണം എന്ന് പഴയ നിയമം അനുശാസിക്കുന്നു ( സങ്കീ: 118 :164) . പുതിയ നിയമത്തിൽ മടുപ്പ് തോന്നാതെ ദൈവത്തെ സ്തുതിക്കുവാൻ കർത്താവ് നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട് ( ലൂക്കാ : 18:1).
ഏഴു നേരത്തെ യാമ പ്രാർത്ഥനകൾ താഴെ കൊടുക്കുന്നു .
1. റംശാ ( സന്ധ്യ നമസ്കാരം) : വൈകിട്ട് 6 മണി
2. ലെലിയ ( രാത്രി ജപം): രാത്രി 9 മണി/ 12 AM
3. ഖാലാ ദ്ശഹ്റാ ( വെളുപ്പാൻ കാല ജപം) : വെളുപ്പിന് 3 മണി
4. സപ്രാ ( പ്രഭാത ജപം) : രാവിലെ 6 മണി
5. ഖൂഥാആ ( മൂന്നാം മണി ജപം) : രാവിലെ 9 മണി
6. എന്ദാനാ ( മധ്യാഹ്ന പ്രാര്ത്ഥന) : ഉച്ചക്ക് 12 മണി
7. ദ്ബസ്‌ശാ ശായീൻ ( ഒന്മപതാം മണി ജപം) : ഉച്ചക്ക് 3 മണി
നമ്മുടെ എല്ലാ പള്ളികളിലും വീടുകളിലും യാമാപ്രാര്തനകൾ വളരെ കൃത്യമായി ആചരിച്ചു എന്ന് യൂറോപ്പ്യൻ മിഷനറിമാർ രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് ഭവനങ്ങളിൽ നിന്ന് ഈ പ്രാര്ത്ഥന അകന്നു പോകുകയും ചെയ്തു . എന്നാൽ രണ്ടാം വത്തിക്കാൻ കൌണ്‍സിൽ നമ്മുടെ നഷ്ടപെട്ട സഭയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കണം എന്ന് ശക്തമായി ആവശ്യപെടുന്നുണ്ട് . അതിന്റെ ഭാഗം ആയി സിറോ മലബാർ സഭയിൽ ഇന്ന് സപ്രാ , രംശാ , ലെലിയാ എന്നീ യാമാപ്രാര്തനകൾ മുടക്കം കൂടാതെ ചെല്ലുന്നുണ്ട്.
സന്ന്യാസ സഭകളിൽ മാത്രം അല്ലാ കുടുംബങ്ങളിലും രംശ നമസ്കാരം ചെല്ലവുന്നതാണ് . തിരുസഭ അത് പ്രോത്സാഹിപ്പിക്കുകയും ചെയുന്നുണ്ട് . അത്ര വ്യാപകം അല്ലാ എങ്കിലും , നമ്മുടെ പല പള്ളികളിലും ഭവനങ്ങളിലും രംശ പ്രാര്ത്ഥന ചെല്ലുന്നുണ്ട് . കേരളത്തിലെ പല ഇടവകളിലും കുടുംബ കൂട്ടായ്മകളിൽ രംശാ പ്രാർത്ഥന ചെല്ലാറുണ്ട് . ഒരു പക്ഷെ യാമാപ്രാര്തന പുസ്തകത്തിൽ കാർമ്മികൻ എന്ന് കാണുമ്പോൾ തന്നെ ഇത് അച്ഛന്മാര്ക്ക് വേണ്ടി അല്ലെ എന്ന് ഒരു സംശയം എല്ലാവരിലും ഉണ്ടാകാം. എന്നാൽ ഇത് അല്മായര്ക്കും ചെല്ലവുന്നതാണ് . പുരോഹിതൻ ഇല്ലാ എങ്കിൽ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയആള്ക്ക് കാര്മ്മികൻ ആകാം യാമാപ്രാര്തനയിൽ .
നമ്മുടെ ആരാധന ക്രമത്തിൽ ഒരു ദിവസം ആരംഭിക്കുന്നത് വൈകുന്നേരം 6 മണിയോടെ ആണ് . അതായത് ഒരു ആരാധന ദിവസം ആരംഭിക്കുന്നത് 6 മണിയോടെ ആണ്. ആരംഭത്തിൽ എല്ലായിടത്തും കനത്ത അന്ധകാരം ആയിരുന്നു എന്നാ സൃഷ്ടിയുടെ പുസ്തകത്തിൽ പറയുന്നതാകാം ഇതിന്റെ അടിസ്ഥാനം . അത് കൊണ്ടാണ് സിറോ മലബാർ സഭയിൽ സാധാരണ വൈകുന്നേരം 6 മണിക്ക് ശേഷം വിശുദ്ധ കുര്ബാന അർപ്പിക്കാത്തത് . ഇനി വിശുദ്ധ കുർബാന അര്പ്പിചാലും അത് അടുത്ത ദിവസത്തേക്കാകും .
No comments:
Post a Comment