എന്താണ് യാമപ്രാർത്ഥനകൾ ?

എന്താണ് യാമപ്രാർത്ഥനകൾ ?

കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥന ആണ് യാമപ്രാർതന. "സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു (SACROSANCTUM CONCILIUM [SC] 83)"

ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84)......

 മിശിഹാ സംഭവത്തിന്റെ ആഴമുള്ളതും വിശധമായതുമായ പ്രഘോഷണം ആണ് യാമാപ്രാര്തനയിൽ നടക്കുന്നത് . ചുരുക്കി പറഞ്ഞാൽ പരിശുദ്ധ കുർബാനയെ ദിവസത്തിന്റെ വിവിധ യാമങ്ങളിലേക്കും മണിക്കൂർകളിലെക്കും നിമിഷങ്ങളിലേക്കും പ്രവഹിപ്പിച്ചു ജീവിതം മുഴുവൻ നിരന്തരമായ അനുഭവമാക്കി മാറ്റുന്ന ആരാധന കർമം ആണ് യാമ പ്രാർത്ഥന . യഹൂദരുടെ രീതിയായിരുന്നു 7 നേരം പ്രര്തിക്കുക എന്നത് അതുപോലെ നമ്മുടെ കർത്താവിന്റെ ജീവിതചര്യയായിരുനു 7 നേരപ്രാർത്ഥനകൾ. സങ്കീർത്തകൻ പറയുന്നപോലെ "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു." "അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു" . ശ്ലിഹന്മാരുടെയും ആദിമസഭയുടെയും നസ്രാണികളായ നമ്മുടെയും പ്രാർത്ഥനയായിരുന്നു യാമപ്രാർത്ഥനകൾ.നിർഭാഗ്യവശാൽ നമ്മുടെ മിക്കകുടുംമ്പങ്ങളിൽ നിന്നും ഇതില്ലതായി .

പരിശുദ്ധ കുർബാന അർപ്പണവും യാമാപ്രാര്തനകളും ആണ് ക്രിസ്തീയ ഭക്തിയുടെ അടിത്തറ എന്ന് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വ്യക്തമാക്കിയതാണ് . സിറോ മലബാർ സഭയിൽ /മാർ തോമ്മാ നസ്രാണി സഭയിൽ ഏഴു നേരത്തെ പ്രാർഥനകൾ ആയാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. മാർ തോമ്മാ നസ്രാണികളുടെ പാരമ്പര്യ പ്രകാരം വൈദികരും , അല്മായാരും പള്ളികളിൽ
ഒരുമിച്ചു കൂടി യാമപ്രാർതന ചെല്ലിയിരുന്നു. ഒരു ദിവസം ഏഴു നേരം പ്രാര്ത്തികണം എന്ന് പഴയ നിയമം അനുശാസിക്കുന്നു ( സങ്കീ: 118 :164) . പുതിയ നിയമത്തിൽ മടുപ്പ് തോന്നാതെ ദൈവത്തെ സ്തുതിക്കുവാൻ കർത്താവ്‌ നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട് ( ലൂക്കാ : 18:1).

ഏഴു നേരത്തെ യാമ പ്രാർത്ഥനകൾ താഴെ കൊടുക്കുന്നു .


1. റംശാ ( സന്ധ്യ നമസ്കാരം) : വൈകിട്ട് 6 മണി
2. ലെലിയ ( രാത്രി ജപം): രാത്രി 9 മണി/ 12 AM
3. ഖാലാ ദ്ശഹ്റാ ( വെളുപ്പാൻ കാല ജപം) : വെളുപ്പിന് 3 മണി
4. സപ്രാ ( പ്രഭാത ജപം) : രാവിലെ 6 മണി
5. ഖൂഥാആ ( മൂന്നാം മണി ജപം) : രാവിലെ 9 മണി
6. എന്ദാനാ ( മധ്യാഹ്ന പ്രാര്ത്ഥന) : ഉച്ചക്ക് 12 മണി
7. ദ്ബസ്‌ശാ ശായീൻ ( ഒന്മപതാം മണി ജപം) : ഉച്ചക്ക് 3 മണി

നമ്മുടെ എല്ലാ പള്ളികളിലും വീടുകളിലും യാമാപ്രാര്തനകൾ വളരെ കൃത്യമായി ആചരിച്ചു എന്ന് യൂറോപ്പ്യൻ മിഷനറിമാർ രേഖപെടുത്തിയിട്ടുണ്ട്‌. എന്നാൽ പിന്നീട് ഭവനങ്ങളിൽ നിന്ന് ഈ പ്രാര്ത്ഥന അകന്നു പോകുകയും ചെയ്തു . എന്നാൽ രണ്ടാം വത്തിക്കാൻ കൌണ്‍സിൽ നമ്മുടെ നഷ്ടപെട്ട സഭയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കണം എന്ന് ശക്തമായി ആവശ്യപെടുന്നുണ്ട് .  അതിന്റെ ഭാഗം ആയി സിറോ മലബാർ സഭയിൽ ഇന്ന് സപ്രാ , രംശാ , ലെലിയാ എന്നീ യാമാപ്രാര്തനകൾ മുടക്കം കൂടാതെ ചെല്ലുന്നുണ്ട്.

സന്ന്യാസ സഭകളിൽ മാത്രം അല്ലാ കുടുംബങ്ങളിലും രംശ നമസ്കാരം ചെല്ലവുന്നതാണ് . തിരുസഭ അത് പ്രോത്സാഹിപ്പിക്കുകയും ചെയുന്നുണ്ട് . അത്ര വ്യാപകം അല്ലാ എങ്കിലും , നമ്മുടെ പല പള്ളികളിലും ഭവനങ്ങളിലും രംശ പ്രാര്ത്ഥന ചെല്ലുന്നുണ്ട് . കേരളത്തിലെ പല ഇടവകളിലും കുടുംബ കൂട്ടായ്മകളിൽ രംശാ പ്രാർത്ഥന ചെല്ലാറുണ്ട്‌ . ഒരു പക്ഷെ യാമാപ്രാര്തന പുസ്തകത്തിൽ കാർമ്മികൻ എന്ന് കാണുമ്പോൾ തന്നെ ഇത് അച്ഛന്മാര്ക്ക് വേണ്ടി അല്ലെ എന്ന് ഒരു സംശയം എല്ലാവരിലും ഉണ്ടാകാം. എന്നാൽ ഇത് അല്മായര്ക്കും ചെല്ലവുന്നതാണ് . പുരോഹിതൻ ഇല്ലാ എങ്കിൽ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയആള്ക്ക് കാര്മ്മികൻ ആകാം യാമാപ്രാര്തനയിൽ .
നമ്മുടെ ആരാധന ക്രമത്തിൽ ഒരു ദിവസം ആരംഭിക്കുന്നത്  വൈകുന്നേരം 6 മണിയോടെ ആണ് . അതായത് ഒരു ആരാധന ദിവസം ആരംഭിക്കുന്നത് 6 മണിയോടെ ആണ്. ആരംഭത്തിൽ എല്ലായിടത്തും കനത്ത അന്ധകാരം ആയിരുന്നു എന്നാ സൃഷ്ടിയുടെ പുസ്തകത്തിൽ  പറയുന്നതാകാം ഇതിന്റെ അടിസ്ഥാനം . അത് കൊണ്ടാണ് സിറോ മലബാർ സഭയിൽ സാധാരണ വൈകുന്നേരം 6 മണിക്ക് ശേഷം വിശുദ്ധ കുര്ബാന അർപ്പിക്കാത്തത് . ഇനി വിശുദ്ധ കുർബാന അര്പ്പിചാലും അത് അടുത്ത ദിവസത്തേക്കാകും .

Syro Malabar Church's Wedding- Crowning


Crowning in Mar Toma Nasrani Church :
Please refer the link to see the complete video, in the East Syriac Liturgy

https://www.youtube.com/watch?v=pXDIag2FAq4

http://upload.wikimedia.org/wikipedia/commons/b/b3/Crowning_in_Syro-Malabar_Nasrani_Wedding_by_Mar_Gregory_Karotemprel.jpg
You may refer the following article to get more information about the Marriage Traditions in the East Syrian Liturgy of the Syro Malabar Church :


http://www.syromalabarmatrimony.org/resourcesFullDetail.php?ids===AUVVEeWtWOXJFbaNVTWJVU 

http://nelsonmcbs.files.wordpress.com/2014/04/the-new-text-of-the-sacraments-syro-malabar-church-fr-thomas-mannooramparambil.pdf 



നസ്രാണി പൈതൃകം കാത്തു സൂക്ഷിയ്ക്കാന്‍ സാധാരണ വിശ്വാസികള്‍ മുന്നോട്ടു വന്നേ മതിയാവൂ.

നസ്രാണി പൈതൃകം കാത്തു സൂക്ഷിയ്ക്കാന്‍ സാധാരണ വിശ്വാസികള്‍ മുന്നോട്ടു വന്നേ മതിയാവൂ.
----------------------------------------------------------------------------------------
കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ ആണ് ഇതിന്നാധാരം. വിദ്യാസമ്പന്നരായ പല നസ്രാണി മക്കളും സഭയുടെ ചരിത്രത്തിലും , ആരാധനാക്രമ സംബന്ധിയായ വിഷയങ്ങളിലും തങ്ങളുടെ അറിവിന്റെ പാപ്പരത്വം വ്യക്തിമാക്കുന്ന പല പോസ്റ്റുകളും ഇടുന്നത് വളരെ വേദനയോടെ ആണ് കാണുവാന്‍ കഴിഞ്ഞത്. രണ്ടാം വത്തിയ്ക്കാന്‍ കൌണ്‍സിലിനു ശേഷം എല്ലാ വ്യക്തിഗത സഭകളും തങ്ങളുടെ ഉറവിടങ്ങളിയെയ്ക്ക് തിരികെ പോകുവാനും , തങ്ങളുടെ പൈതൃകങ്ങള്‍ അഭംഗുരം കാത്തു സൂക്ഷിയ്ക്കുവാനും കൌണ്‍സില്‍ ആഹ്വാനം ചെയ്തു, പൌരസ്ത്യ സഭകളുടെ പൈതൃകത്തെ കൌണ്‍സില്‍ പ്രത്യേകം സ്ലാഖിയ്ക്കുകയും , ലത്തീനീകരനത്ത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും തിരികെ പോകണമെന്നും നിര്‍ദ്ദേശം ഉണ്ടായി.
പൌരസ്ത്യ സഭകള്‍ക്ക് വേണ്ടി പ്രത്യേക കാര്യാലയം ആരംഭിയ്ക്കുകയും കാലാകാലങ്ങളില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ഈ കാര്യായം വഴിയായി നല്‍കി പോരുകയും ചെയ്തു പോന്നു . എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഒരു നല്ല പങ്ക് രൂപതകളും പാലിച്ചില്ല എന്ന് തന്നെയല്ല , റോം വിലക്കിയ ഭാരതീയ പൂജ പോലുള്ള സാഹസങ്ങളുമായി ധിക്കാരപൂര്‍വം മുന്നോട്ടു പോവുകയും ചെയ്തു. സീറോ മലബാര്‍ സഭയുടെ ഔദ്യോകിക വെബ് സൈറ്റില്‍ തന്നെ ഈ സഭയ്ക്ക് കല്‍ദായ സഭയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. അത് മറച്ചു വെയ്ക്കാനാവാത്ത ഒരു സത്യമാണ് താനും..
എങ്കിലും ചില നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് ഇതൊന്നും ദഹിച്ചില്ല എന്ന് മാത്രമല്ല പൌരസ്ത്യ തിരുസന്ഘത്തിന്റെ നിര്‍ദ്ദേശങ്ങളോട് ചേര്‍ന്ന് നിന്ന് മുന്നോട്ടു പോയവര്‍ കല്‍ദായ വാദികളുമായി. എന്ത് കൊണ്ട്...? നമ്മുടെ പൈതൃകത്തെക്കുറിച്ച് ഒരു ലത്തീന്‍ കര്‍ദിനാള്‍ ആയിരുന്ന ടിസറാന്‍ഗ് തിരുമേനിയ്ക്കുണ്ടായിരുന്ന അറിവ് പോലും നമ്മുടെ അധികാരികളില്‍ ഭൂരിപക്ഷത്തിനും ഉണ്ടായില്ല. അത് സ്വായത്തമാക്കാന്‍ ശ്രമിച്ചതും ഇല്ല, തങ്ങള്‍ വിധേയരാക്കപ്പെട്ട പറങ്കി മസ്തിഷ്ക പ്രക്ഷാളനം തന്നെയാവും കാരണം.
ഇന്നും ഈ ദുരവസ്ഥ തുടരുകയാണ് എന്നത് സത്യമല്ലേ. അധികാര സ്ഥാനങ്ങളില്‍ നിന്ന് തികഞ്ഞ നിസംഗത പാലിയ്ക്കപ്പെടുമ്പോള്‍ നമ്മുടെ വിശ്വാസം കാത്തു രക്ഷിയ്ക്കാന്‍ നാം തന്നെ മുന്‍കൈ എടുത്തേ മതിയാവൂ. ഇല്ലെങ്കില്‍ നമ്മുടെ പിതാമാഹന്മാരോടും ,വരുംതലമുറയോടും ചെയ്യുന്ന മഹാപരാധമായിരിയ്ക്കും അത്.

നമ്മുടെ പള്ളിയോടു മറുതലിച്ചിട്ടല്ല ഇത് ചെയ്യേണ്ടത്. നമ്മുടെ ലിടെര്‍ജിയ്ക്കല്‍ കമ്മീഷന്‍ തന്നെ തയ്യാറാക്കിയ യാമ പ്രാര്‍ഥനകള്‍ ശീലമാക്കി,നമ്മുടെ കര്‍ത്താവിന്റെ സ്വന്തം ഭാഷ പഠിച്ചും, പഠിപ്പിച്ചും , നമ്മുടെ ഉറവിടങ്ങളിലേയ്ക്കു തിരികെ പോയും നമുക്ക് സ്വയാവബോധം ഉള്ളവരാവാം..അതാകട്ടെ മറ്റുള്ളവരുടെ മുന്‍പില്‍ തോമായുടെ
മാര്‍ഗവാസികളുടെ മിശിഹായ്ക്കുള്ള സാക്ഷ്യം...സ്നേഹപൂര്‍വ്വം നസ്രാണി.

ഏകീകൃത കുർബാനയര്‍പ്പണ രീതി - സീറോ മലബാർ

ഏകീകൃത കുർബാനയര്‍പ്പണ രീതി - സീറോ മലബാർ സഭ വിവിധ സിറോ മലബാര്‍ രൂപതകളെ നയിക്കുവാന്‍ ദൈവപരിപാലനയില്‍ നിയമിതരായിരിക്കുന്ന മെത്രാന്മാര്‍ തങ്ങളുടെ അജപാലനത്തിനേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഏവര്‍ക്കുമായി എഴുതുന്ന സംയുക്ത ഇടയലേഖനം (1999 ഡിസംബര്‍ 15)
നമ്മുടെ സഭയിലെ മെത്രാന്മാരുടെ സിനഡ്‌ സമ്മേളനം കഴിഞ്ഞ നവംബര്‍ 15 മുതല്‍ 20 വരെ ശ്രേഷ്ഠ മേത്രാപ്പോലീത്തന്‍ കാര്യാലയം സ്ഥിതി ചെയ്യുന്ന മൌണ്ട് സെന്റ്‌ തോമസില്‍ നടന്ന വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ .ഈ സമ്മേളനത്തില്‍ ഏകീകൃതമായ ഒരു കുർബാനയര്‍പ്പണ രീതിയെപ്പറ്റി ചില തീരുമാനങ്ങള്‍ എടുത്തതായും നിങ്ങള്‍ പത്രദ്വാര അറിഞ്ഞു കാണും .ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദമായി നിങ്ങളെ അറിയിക്കുകയും തീരുമാങ്ങള്‍ നടപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയുമാണ് ഈ ഇടയലെഖനത്തിന്റെ ലക്‌ഷ്യം .
കുർബാനയര്‍പ്പണത്തില്‍ കര്‍മ്മികന്റെ സ്ഥാനത്തെ സംഭാന്ധിച്ചു,അതായത് അൾത്താ രാഭിമുഖമായി ആയിരിക്കണമോ അതോ ജനാഭിമുഖമായി ആയിരിക്കണമോ എന്ന കാര്യം ,വളരെയധികം വിവാദങ്ങള്‍ക്കും ഉത്തപ്പിനും ഇടവരുത്തിയ ഒരു സംഗതിയാണ് .ഈ വിവാദത്തിനു വിരാമാമിടാനും ഒരു ഏകീകൃത രൂപത്തെപ്പറ്റി ഐക്യത്തിലെത്താനും സിനഡിന് കഴിഞ്ഞു .സിനഡിന്റെ തീരുമാനം ഇതാണ് .
വി.കുര്‍ബാനയുടെ ആരഭം മുതല്‍ അനാഫൊറ വരെയുള്ള ഭാഗം ജനാഭിമുഖമായും ,അനാഫൊറ മുതല്‍ വി കുര്‍ബാന സ്വീകരണം ഉള്‍പ്പെടെയുള്ള ഭാഗം അല്ത്താരാഭിമുഖമായും ,വി.കുര്‍ബാന സ്വീകരണത്തിന് ശേഷമുള്ള ഭാഗം ജനാഭിമുഖമായും നടത്തേണ്ടതാണ് .
ഈ തീരുമാനത്തിന്റെ വിശ്ദീകരണമെന്നോണം മറ്റു ചില കാര്യങ്ങള്‍കൂടി സിനഡ്‌ ഏകാകണ്ഡമായി തീരുമാനിച്ചു .
അവ താഴെ:-
1. വി.കുര്‍ബാന വചനവേദിയില്‍ ആരംഭിക്കുന്നു 2. "സകലത്തിന്‍റെയും നാഥാ .."എന്നാ പ്രാര്‍ത്ഥനയുടെ ആരംഭത്തില്‍ ,മദ്ബഹാ വിരി തുറക്കുന്ന പതിവുള്ള പള്ളികളില്‍ കാര്‍മ്മികന്‍ അല്ത്താരയിലേക്ക് തിരിഞ്ഞു ഒരു പ്രാവശ്യം ആചാരം ചെയ്യാവുന്നതാണ് .ആചാരം ചെയ്തതിനു ശേഷം വചന വേദിയിലേക്ക് തിരിയുന്നു .3. ഹല്ലേലൂയ ഗീതം പാടുന്ന സമയത്ത് കാര്‍മ്മികന്‍ പ്രധാന അള്‍ത്താരയില്‍ നിന്ന് സുവിശേഷം വചനവേദിയിലേക്ക് കൊട്ണ്ടുവരുന്നു .4. കാറോസൂസായുടെ സമയത്ത് അപ്പവും വീഞ്ഞും ഒരുക്കാവുന്നതാണ് .ഒരുക്കിയശേഷം വചനവേദിയില്‍ വന്നു പ്രാര്‍ത്തന തുടരുന്നു .5.'കര്‍ത്താവില്‍ ഞാന്‍ ദൃഡമായി ശരണപ്പെട്ടു 'എന്ന ഗീതം (പ്രാര്‍തന ആരഭിക്കുമ്പോള്‍ സഹാകാര്‍മ്മികരുണ്ടെങ്കില്‍ അവര്‍ ) അഥവാ ഡീക്കന്‍ അപ്പവും വീഞ്ഞും അള്‍ത്താരയില്‍ (ബസ്‌ ഗാസയില്‍ നിന്ന് )കൊണ്ടുവന്നു അല്ത്താരാഭിമുഖമായി നിന്ന് അര്‍പ്പിക്കുന്നു .'പിതാവിനും പുത്രനും ...'എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ആരഭിക്കുമ്പോള്‍ പുരോഹിതന്‍ വചനവേദിയിലേക്ക് തിരിയുന്നു .സഹാകാര്‍മ്മികരില്ലെങ്കില്‍ കാര്‍മ്മികന്‍ അപ്പവുംവീഞ്ഞും അള്‍ത്താരയില്‍ സമര്‍പ്പിച്ച ശേഷം തിരിച്ചു വചനവേദിയിലേക്ക് വരുന്നു .6."സകലതിന്റെയും നാഥനായ ദൈവം.."എന്ന് ചൊല്ലി ശുശ്രൂഷിയെ ആശീര്‍വദിച്ച ശേഷം "പിതാവും പുത്രനും പരിശുട്ധാത്മാവുമായ ദൈവമേ " എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലി ,മൂന്നു പ്രാവിശ്യം കുമ്പിട്ടാചാരം ചെയ്തു കാര്‍മ്മികന്‍ പ്രാധാന ബാലിപീഠത്തെ സമീപിച്ച് ,അള്‍ത്താരയില്‍ മൂന്നു പ്രാവിശ്യം ചുംബിച്ച് അല്ത്താരാഭിമുഖമായി (ജനാഭിമുഖമായല്ല )ബലി തുടരുന്നു .7.ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞു കാസയും പീലാസയും ഒരുക്കിവച്ച ശേഷം വചനവേദിയില്‍ വന്നു ജനാഭിമുഖമായി നിന്ന് വി.കുര്‍ബാനയുടെ ബാക്കി ഭാഗം തുടരുന്നു .8.വി.കുര്‍ബാനയുടെ മൂന്നു വിധം ആഘോഷങ്ങള്‍ക്കും ഈ രീതി അവലംഭിക്കേണ്ടതാണ് .9.കുര്‍ബാന തക്സായില്‍ പറഞ്ഞിട്ടുള്ള ഐശ്ചികങ്ങള്‍ options കാര്മ്മികര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ് .
മേല്‍ പറഞ്ഞവയില്‍ 8,9 എന്നീ നമ്പരുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി ആല്‍പ്പം വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു .റാസ ,ആഘോഷമായ ക്രമം ,സാധാരണ ക്രമം എന്നിവയാണ് മൂന്നുവിധ ആഘോഷങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് .ആഘോഷ ഘടകങ്ങളുടെ കൂടുതല്‍ കുറവാണ് ആ രൂപ ഭേദങ്ങള്‍ക്ക് അടിസ്ഥാനം .കാര്‍മ്മികന്‍ ,തിരുകര്‍മ്മങ്ങള്‍ വായനകള്‍ ,കീര്തനങ്ങള്‍ ,ധൂപത്തിന്റെ ഉപയോഗം മുതലായവയാണ് ആഘോഷഘടകങ്ങള്‍ (കുര്‍ബാനയെ സംബന്ധിച്ച് തക്സായില്‍ കൊടുത്തിരിക്കുന്ന പൊതു നിര്‍ദേശങ്ങള്‍ ,നമ്പര്‍ 1)
ഏതു രൂപത്തിലുള്ള അര്‍പ്പണമായാലും ചില കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുകയോ ഉള്പ്പെടുത്താതിരിക്കുകയോ ചെയ്യാം എന്ന് കുര്‍ബാന തക്സായില്‍ കൊടുത്തിട്ടുണ്ട്‌ .അവ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കാര്മ്മികനില്‍ നിഷിപ്ത്മാണ് .ഈ ഐശ്ചികങ്ങള്‍ പരി.സിംഹാസാനം നേരിട്ട് അനുവദിചിട്ടുള്ളതാകയാല്‍ കാര്മ്മികരുടെ ഈ അവകാശം പരിമിതപ്പെടുതാവുന്നതല്ല .മാത്രമല്ല ,കുര്‍ബനയര്‍പ്പണത്തെ സംബന്ധിച്ചു തക്സായില്‍ പറ ഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുവാനും അവ കൃത്യമായി പിന്ചെല്ലുവാനും എല്ലാവരോടും പ്രത്യേകിച്ച് നമ്മുടെ വൈദികരോട് ഞങള്‍ ആഹ്വാനം ചെയ്യുന്നു .
ഇപ്രകാരം ഈ തീരുമാനം നടപ്പാക്കുന്നതുകൊണ്ട് കുര്ബാനയര്‍പ്പണത്തെ സംബധിച്ച് എല്ലാം തീരുമാനിക്കപ്പെട്ടു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല .കുര്ബാനക്രമത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്താന്‍ ലിറ്റര്‍ജി കമ്മീഷന്റെ ഭാഗമായ സെന്‍ട്രല്‍ ലിറ്റ്ര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിനെയും സിനഡ്‌ ചുമതലപ്പെടുത്തിയിട്ടുണ്ട് .കുര്‍ബാന ക്രമത്തിന്റെ ഭാക്ഷ ,ദൈവശാസ്ത്രം ,അജപാലനാഭിമുഖ്യങ്ങള്‍ ,സാംസ്കാരികാനുരൂപണം ,കാലങ്ങള്‍ അനുസരിച്ച് മാറിവരേണ്ട പ്രാര്‍ഥനകള്‍ ,ലിറ്റര്‍ജി സംബന്ധിച്ച് പരി.സിംഹാസനത്തില്‍ നിന്നും അതത് കാലങ്ങളില്‍ വരുന്ന പ്രബോധങ്ങളും മാര്‍ഗ്ഗ നിര്‍ദേശങ്ങളും മുതലായ വിഷയങ്ങളും പ്രസ്തുത പഠനത്തിനായി സിനഡ്‌ നിര്‍ദേശിച്ചിട്ടുണ്ട് .
മൂന്ന് ദശാബ്ദത്തിലേറയായി നമ്മുടെ സഭയെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആരാധനാക്രമ പ്രശ്നത്തില്‍ അവയ്ക്കെതിരെയുള്ള ചെറിയൊരു കായ്വയ്പ്പാന് പുതിയ തീരുമാനം .ഐക്യത്തിന്റെയും സ്നേഹത്തിന്റെ കൂദാശയായ കുര്‍ബാനയെ നാം ഇത്രയും നാള്‍ അനൈയ്ക്യത്തിനും കലഹത്തിനും കാരണമാക്കിത്തീര്‍ത്തുവെന്നുള്ളത് എത്രയോ വേദനാജനകമാണ് .അപ്പം ഒന്നെയൊള്ളൂ അതിനാല്‍ പലരായിരിക്കുന്ന നാം ഒരു ശരീരമാണ് .എന്തെന്നാല്‍ ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ് (1 കൊറി 10:17) എന്നാ ദൈവ വചനം നാം മറന്നു .ക്രിസ്തു ഇനിയും വിഭചിക്കപ്പെടരുതെന്നും ,അതിനാല്‍ ഈ അവസ്ഥക്ക് മാറ്റം വരണമെന്നുമുള്ള തീവ്രമായ ആഗ്രഹമാണ് വിഭിന്ന രീതിയിലുള്ള ബലിയര്‍പ്പണം അവസാനിപ്പിച്ച് ഒരേ രീതിയില്‍ ആക്കുന്നതിനുള്ള തീരുമാനമെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് .
ഇതുവഴി നമ്മുടെ സഭ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലേക്ക് പ്രവേശിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു .കഴിഞ്ഞ കാലഘട്ടങ്ങളിലെല്ലാം ആരാധനാക്രമ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് .അവയെല്ലാം ഇന്നത്തെ തീരുമാനത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരകമായിട്ടുണ്ട് .പ്രത്യേകിച്ച് 1998 നവംബര്‍ മാസത്തില്‍ നടന്ന സിറൊ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപാല്‍ അസംബ്ളിയുടെയും 1999 നവംബറില്‍ നടന്ന മിഷന്‍ അസംബ്ളിയുടെയും ചര്‍ച്ചകളും നിര്‍ദേശങ്ങളുമെല്ലാം കുര്‍ബാന പ്രശ്ത്തിന് ആക്കം കൂട്ടിയിരുന്നു .മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ നിലവിലുണ്ടായിരുന്ന മൂന്നു ബലിയര്‍പ്പണ രീതികളും തല്‍ക്കാലത്തേക്ക് നിര്‍ത്തിക്കൊണ്ട് 1998 ല്‍ സിനഡ്‌ എടുത്ത തീരുമാനം സാഹചര്യങ്ങളില്‍ വളരെയധികം അയവു വരുത്തിയിരുന്നു .അത് പ്രശ്ന പരിഹാരത്തിനുള്ള ആദ്യ പടിയായിത്തീര്‍ന്നുവെന്നു പറയാം .
വളരെ വിഷമത്തോടുകൂടിയാണ് ഇപ്പോഴത്തെ തീരുമാനം ഞങ്ങള്‍ എടുത്തത് .പലര്‍ക്കും അത് വേദനയുണ്ടാക്കിയിട്ടുണ്ട് .എങ്കിലും സഭയുടെ ഐക്യമാണല്ലോ പ്രധാനം .അതിനുവേണ്ടി വിട്ടുവീഴ്ച ചെയ്യുവാനും സഹിക്കുവാനും ഞങ്ങള്‍ തയ്യാറാകണം .സിനഡിന്റെ തീരുമാനം ഏറ്റവും നല്ല തീരുമാനമാണെന്ന് ഞങള്‍ അവകാശപ്പെടുന്നില്ല .പക്ഷെ നിലവിലുള്ള സാഹചര്യത്തില്‍ ,കൂടുതല്‍ മുറിവുകള്‍ ഉണ്ടാക്കാതെ സഭയുടെ ഐക്യത്തിനും വളര്ച്ചക്കും പ്രാധാന്യം കൊടുത്തുകൊണ്ട് എടുക്കാവുന്ന തീരുമാനം ഇത്രമാത്രമായിരുന്നു .അത് നിങ്ങളും സംമ്മദിക്കുമെന്നു തോന്നുന്നു .
ഏകീകൃത ബാലിയര്‍പ്പണ രീതിയെ സംബന്ധിച്ച് സിനഡടുത്ത മേല്പറഞ്ഞ തീരുമാനം ,മഹാജൂബിളി വല്‍സരത്തില്‍ (2000) മാര്‍തോമാ ശ്ലീഹായുടെ ഓര്‍മത്തിരുനാള്‍ ദിവസമായ ജൂലൈ 3 മുതല്‍ സിറോ മലബാര്‍ സഭയില്‍ എല്ലായിടത്തും നടപ്പില്‍ വരുത്തുന്നതാണ് .ഇത് നടപ്പില്‍ വരുത്തുന്നതില്‍ നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .പള്ളിയിലെ സംവിദാനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും മാനസികമായി ഒരുങ്ങുവാനും വേണ്ടിയാണ് ഇത്രയും ദീര്‍ഘമായ ഇടവേള ശിപാര്‍ശ ചെയ്യപ്പെട്ടത് .
കുര്‍ബാനയെ സംബന്ധിച്ച ഭിന്നത നമ്മുടെ ക്രിസ്തവ സാക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട് .പലപ്പോഴുമത് എതിര്സാക്ഷ്യത്തിനു കാരണമായിട്ടുമുണ്ട് ."അവരെല്ലാവരും ഒന്നായിരിക്കുവാന്‍വേണ്ടി ,പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ ,അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു "(യോഹ 17:21) കര്‍ത്താവിന്റെ ഈ പ്രാര്‍ത്ഥന നമ്മുടെ സഭയില്‍ പൂര്‍ണ്ണമായി ഫലമണിയട്ടെ .സകല മനുഷ്യരെയും അനുരഞജനതിലേക്കും സമാധാനത്തിലേക്കും നയിച്ചുകൊണ്ട് മനുഷ്യാവതാരം ചെയ്ത ഈശോയുടെ തിരുപ്പിറവിയുടെ രണ്ടായിരം വര്‍ഷത്തിലെകാണ് നമ്മള്‍ പ്രവേശിച്ചിരിക്കുന്നത് .ആ അവസരത്തില്‍ കര്‍ത്താവിന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ ഫലങ്ങള്‍ എന്നും നമുക്ക് അനുഭവവേദ്യമാക്കാന്‍ അവിടുന്ന് സ്ഥാപിച്ച വി.കുര്‍ബാന നമ്മുടെ ഇടയില്‍ ഭിന്നിപ്പിന് കാരണമാകുന്നത് എത്രയോ നിര്ഭാഗ്യകരമായിരിക്കും ."സഹോദരരെ നിങ്ങളെല്ലാവരും സ്വരചേര്‍ച്ചച്ചയോടും ഐക്യത്തോടും ഏക മനസ്സോടും എകാഭിപ്രായത്തോടും കൂടെ വര്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു "(1 കൊറി 1:10)പൌലോശ്ലീഹായുടെ ഈ അഭ്യര്‍ത്ഥന നമുക്ക് സീകരിക്കാം ."ക്രുസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു .കര്‍ത്താവില്‍ പരിശുദ്ധമായ അലയമായി അത് വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു"(എഫേ 2:21)എന്ന പൌലോശ്ലീഹായുടെ തന്നെ വാക്കുകള്‍ സിറോ മലബാര്‍ സഭയില്‍ അനര്‍ത്ഥമാക്കുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം .ദൈവകൃപ നിറഞ്ഞ ജൂബിലി വര്ഷം നിങ്ങള്‍ക്കേവര്‍ക്കും നേരുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ നിങ്ങളെവരെയും ആശീര്‍വ്വദിക്കുകയും ചെയ്യുന്നു .
1999 ഡിസംബര്‍ 15 ശ്രേഷ്ഠ മേത്രാപ്പോലീത്തന്‍ കാര്യാലയത്തില്‍ നിന്ന് .

സഭാ പാരമ്പര്യം മോശമോ ?

സഭാ പാരമ്പര്യം മോശമോ ?

ഇപ്പോൾ സഭാ പാരമ്പര്യത്തെ തള്ളി പറയുന്ന ഒരു സ്ഥിതി വിശേഷം കാണുവാൻ സാധിക്കും . ഒരു പറ്റം തെറ്റിധരിപ്പിക്കപെട്ട ചെറുപ്പക്കാരും , പുരോഹിതരും ഇതിൽ പങ്കുകാരാണ് .  എന്നാൽ പാരമ്പര്യത്തെ കുറ്റം പറയുന്ന ഇവർ തന്റെ പേരിനു ഒപ്പം വലിയ മുഴുപ്പിൽ വീട്ടു പേര് എഴുതാൻ മറക്കില്ല .

നമ്മുടെ മാതൃ സഭ ആണ് നമ്മക്ക് ഈശോ ആരാണ് എന്ന് കാണിച്ചു തന്നത് . സഭ നമ്മുടെ അമ്മയാണ്. സഭയെയും അതിന്റെ പാരമ്പര്യത്തെയും തള്ളിപരയുന്നവർ ഈശോയെ തന്നെ ആണ് തള്ളി പറയുന്നത്.

സഭ വേണ്ടാ , കുറച്ചു ബൈബിൾ മാത്രം വായിച്ചു കുറെ വചനം കാണാതെ പറഞ്ഞാൽ എല്ലാം ആയോ? സുവിശേഷം വായിക്കണം. എന്നാൽ അത് ദുർവ്യാഖ്യാനം ചെയുവാൻ ഉള്ളതല്ല. അങ്ങനെ വരുമ്പോൾ ആണ് മനോവാ , സിയോണ്‍ , എമ്പറർ എമ്മാനുവൽ എന്നിങ്ങനെ ഓരോന്നു ഉണ്ടാകുക .

തിരു സഭ പഠിപ്പിക്കുന്ന രീതിയിൽ ജീവിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല . ഒരു ധ്യാന കേന്ദ്രവും നിരങ്ങണ്ട കാര്യം ഇല്ല. വിശുദ്ധ കുർബാന , യാമപ്രാര്തന എന്നിവയിൽ ഊന്നി ഉള്ള ഒരു ജീവിതം ആകണം ഉണ്ടാകണ്ടത്. എല്ലാ ദിവസവും വിശുദ്ധ കുർബാന കൂടുക എന്നതല്ല . പക്ഷെ അത് അനുഭവം ആക്കുന്നതിൽ ആണ് നമ്മുടെ ജീവിത വിജയം.

അങ്ങനെ ആവണം എങ്കിൽ സഭയുടെ ആരാധനക്രമം/ ലിറ്റർജി ആഴത്തിൽ പഠിക്കണം . അത്ര പ്രയാസം ഒന്നും അല്ല ഇത് പഠിക്കുവാൻ . സഭയുടെ പഠനങ്ങൾ ഒന്ന് മനസ് തുറന്നു പഠിച്ചാൽ മതി. അതിനുള്ള ഒരു മനസു ആണ് വേണ്ടതു .

കൂദാശകളും കൂദാശാനുകരണങ്ങളും മാത്രം ആണ് ഒരു വ്യക്തിക്ക് ഈശോയിൽ ജീവിക്കുവാൻ വേണ്ടൂ.

എന്തൊക്കെ ആണ് നമ്മടെ പാരമ്പര്യങ്ങൾ ?
കൂദാശകൾ എത്ര ?
എന്തൊക്കെ ആണ് കൂദാശാ അനുകരണങ്ങൾ ?



(തുടരും )


Code of Canons of the Oriental Churches (CCEO) About Liturgical Music in Holy Qurbana



Code of Canons of the Oriental Churches (CCEO)
Canon 667

Through the sacraments, which the Church is bound to dispense so that the mystery of Christ is communicated under a visible sign, our Lord Jesus Christ sanctifies people by the power of the Holy Spirit, so that they become in a unique way true worshipers of God the Father and by which they are inserted into the Church, His Body; therefore all Christian faithful, especially sacred ministers, are to observe diligently the prescriptions of the Church in conscientiously celebrating and receiving the sacraments.

Canon 668

            § 1. Divine worship, if it is done in the name of the Church by a person legitimately appointed for this and through an act approved by the authority of the Church, is called public; if not, it is called private.

            § 2. For the regulation of divine public worship the competent authority is the one mentioned in can. 657*, with due regard for can. 199, § 1**; no other person can add to, remove, or modify that which was established by this authority.

* Canon 657

            § 1. The approval of liturgical texts, after prior review of the Apostolic See, is reserved in patriarchal Churches to the patri­arch with the consent of the synod of bishops of the patriarchal Church, in metropolitan Churches sui iuris to the metropolitan with the consent of the council of hierarchs; in other Churches this right rests exclusively with the Apostolic See, and, within the limits set by it, to bishops and to their legitimately con­stituted assemblies.

Note: Such an approved text of the liturgy will be published with the letter of promulgation or decree of the authority. For example, the Text of the Holy Qurbana (Taksa) published from the Curia, Mount Saint Thomas is the approved one.

“General Instructions Regarding the Order of the Qurbana of the Syro-Malabar Church,” no. 15 states, “… Only approved hymns and tunes are to be used in the Qurbana…” Hymns are not an ‘extra’ in the liturgical texts those can be replaces by anyone, but part of the approved liturgical text. Thus the hymns given in the Taksa of the Qurbana including those in the two Appendices (Anubandha Geethangal) are the only hymns approved by the authority of the Church.

** Canon 199

            § 1. The eparchial bishop, as the moderator, promoter and guar­dian of the entire liturgical life in the eparchy committed to him, must be vigilant that it be fostered as much as possible and ordered according to the prescriptions and legitimate customs of his own Church sui iuris.

(The power the Major Archbishop in Major Archiepiscopal Churches is equivalent to the Patriarch in the Patriarchal Churches.)



Malpan Geevarghese Pathikulangara CMI

Born on August 21, 1940 in Thamarachalpuram, Kizhakkambalam, Ernakulam-Angamaly Archdiocese, Kerala, India.


Entered in the CMI religious community, (the first indigenous religious community in India, started by Blessed Kuriakose Elijah Chavara in 1831 at Mannanam) in June 1956 and professed on May 16, 1961.
Ordained to priesthood on May 17, 1970 on the great Feast day of Pentecost.
 
Took Doctorate in Sacred Liturgy from the Pontifical Liturgical Institute of St. Anselm, Rome in 1981.
(Doctoral dissertation: Qyamtha u-Haiye u-Hudatha, Resurrection, Life and Renewal, “A Theological Study of the Liturgical Celebrations of the Great Saturday and Sunday of Resurrection in the Chaldeo-Indian Church”, Rome - Bangalore – Kottayam 1982)
 
 Ordinary professor of Liturgical Theology in Dharmaram Vidya Kshetram, Bangalore since 1975.  Retired by March 2006.
 
 Was Associate Professor of Liturgical Theology in the Paurastya Vidyapitham, Kottayam since 1976.
 
 Was Visiting Professor to Jnana-Deepa Vidyapeeth, Pune; St. Joseph's Seminary, Mangalore; St.Peter's Seminary, Christu Jyoti, Carmelaram, and Redemporist Seminary, Bangalore, etc. on demand.
 
 Founder and Coordinator of Denha Services (Since 1984, Manganam, Kottayam-686018), a Fellowship at the Service of the Church, which has published 65 volumes by 2007.
 
 Was Editor of the Spirituality Section of Christian Orient, An Indian Journal of Eastern Churches for Creative Theological Thinking, for 24 years and resigned due to ill health. 
 
 Was Editorial consultant to Dukrana and Kathiroli, Malayalam monthlies dealing with Liturgy, Catechetics, Ecclesiology, Church History, Spirituality, etc.
 
 Was member of Central Liturgical Committee of the Syro-Malabar Church for several years and resigned in 1993 due to ill health.
 
 Member of Societas Liturgica, the International Association of Liturgy Scholars;  -of Eastern Theological Association of India (ETAI), a Voluntary Association in India for in depth and creative study of Theological issues;  -of ASML, the Association of Syro-Malabar Liturgiologists;  -of ARAM, Society for Syro-Mesopotamian Studies, Oxford, etc.                                 
 
 Is among the Pioneers of Monasticism in the present day Syro-Malabar Church (Sisters of St Thomas (SST), Bet-Toma, Palamattom, Kurumpanadam-686 536, Changanassery, Kerala, India, since 1989)


സിറോ മലബാർ സഭയുടെ/മാർ തോമ്മ നസ്രാണി സഭയുടെ ആരാധനക്രമം

സിറോ മലബാർ സഭയുടെ/മാർ തോമ്മ നസ്രാണി സഭയുടെ  ആരാധനക്രമം 

കത്തോലിക്കാ സഭ എന്നത് ഇരുപത്തി മൂന്നു സ്വതന്ത്ര സഭകളുടെ കൂട്ടായ്മ ആണ് . നിയമ പ്രകാരം എല്ലാ സഭകളും തുല്യ അവകാശികൾ ആണ്. അതിൽ ഒന്നായ സിറോ മലബാർ കാതോലിക്ക സഭാ , തോമ്മാ സ്ലീഹായിൽ നിന്നും നമ്മുടെ കർത്താവിനെ അറിഞ്ഞ ഒരു സഭ ആണ് . മാർ തോമ്മാ ആണ് നമ്മൾക്ക് ഇശോയെ കാണിച്ചു തന്നത്. സിറോ മലബാർ സഭയുടെ ആരാധനക്രമം കിഴക്കൻ സുറിയാനി ക്രമം ആണ്. അത് ഉണ്ടാക്കിയത് തോമ്മാ ശ്ലീഹായുടെ ശിഷ്യൻ മാർ ആണ്. ഈസ്റ്റ് സുറിയാനി ആരാധന ക്രമം ഉപയോഗിക്കുന്നവർ ആയ കൊണ്ട് നമ്മുടെ സഭ സുറിയാനി സഭ എന്നാണു അറിയപ്പെടുന്നത്. നമ്മുടെ സഭയുടെ മറ്റു പേരുകൾ ആണല്ലോ മാർ തോമ്മാ നസ്രാണി സഭ അഥവാ സിറോ മലബാർ സഭ ഇവയൊക്കെ . സിറോ മലബാർ എന്നതിലെ സിറോ എന്നത് സുറിയാനി ഭാഷയെ ആണ് സൂചിപ്പിക്കുന്നത്. 

സിറോ മലബാർ സഭയിൽ വിശുദ്ധ കുർബാന അർപ്പണം മൂന്നു രീതിയിൽ ആണു. അത് ഇപ്രകാരം ആണ്.

1. വിശുദ്ധ റാസാ (The Most Solemn Form ) 
2.വിശുദ്ധ കുർബാന (Solemn Form) 
3. ലളിതമായ കുർബാന (Simple Form).

1. വിശുദ്ധ റാസാ

സിറോ മലബാർ സഭയുടെ ഏറ്റവും പരമ പ്രധാനം ആയ ആരാധന വിശുദ്ധ റാസ ആണ്.  സഭ എന്നാൽ ഒരു വിശുദ്ധ പാരമ്പര്യം ആണ്. ആരാധന ക്രമം അഥവാ ലിറ്റർജി സഭയിലൂടെ ഉള്ള നമ്മളുടെ വിശ്വാസത്തിന്റെ ഏറ്റു പറച്ചിൽ ആണ്. നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ പ്രതീകം ആണ് തിരുസഭ .

സിറോ മലബാർ ആരാധനക്രമത്തിൽ ഏറ്റവും പരമ പ്രധാനം ആയ ആരാധന ആണ് വിശുദ്ധ റാസാ എന്നു പറഞ്ഞുവല്ലോ . ഇനി റാസാ എന്ന വാക്കിന്റെ അർത്ഥം പരിശോധിക്കാം .'റാസാ 'എന്ന വാക്കിന്റെ അർത്ഥം" മനസ്സിൽ ആക്കാൻ പ്രയാസം ഉള്ളത് , അല്ലെങ്കിൽ മഹാഅത്ഭുതകരം ആയവ , അതീവ രഹസ്യം " . എന്നൊക്കെ ആണു . ശരി ആണ് , നമ്മുടെ ദൈവം ഒരു രഹസ്യം തന്നെ അല്ലെ ?

രണ്ടു പുരോഹിതർ തീര്ച്ച ആയും റാസാ ആഘോഷിക്കുവാൻ വേണം. അതിൽ പ്രധാനി ഒരു മെത്രാൻ ആയാൽ വളരെ നല്ലത് .പ്രധാന പുരോഹിതനും , ആർച്ച് ഡീക്കനും , പിന്നെ രണ്ടു ഡീക്കൻമാരും റാസാ അർപ്പിക്കുവാൻ ഉണ്ടാകണം . ഡീക്കൻ മാർ ഇല്ലാത്തപ്പോൾ , തിരുവസ്ത്രം അണിഞ്ഞ വൈദികർക്കു ഡീക്കനു പകരം ആകാം. ഇനി അതും അല്ലാ എങ്കിൽ കൊതീനായും സുനാറയും അണിഞ്ഞ അല്മായനു നിർവഹിക്കാം.

റാസാ എന്നത് നമ്മടെ ഈശോ മിശിഹായിൽ ഉള്ള വിശ്വാസത്തിന്റെ പരസ്യം ആയ ഒരു വിളിച്ചറിയിക്കൽ ആണ്. അത് കൊണ്ടു തന്നെ ആണ് സഭ ഇത്ര ആഘോഷം ആയി റാസാ അർപ്പിക്കുവാൻ നിർദേശിക്കുന്നത് . ചിലപ്പോൾ രണ്ടോ , രണ്ടരയോ മണിക്കൂർ ചിലവൊഴിക്കണ്ടി വന്നേക്കാം . എന്നാൽ അത് ഒരു നഷ്ടം അല്ലല്ലോ . ഈശോക്ക് വേണ്ടി അല്ലെ ? അത് ഒരിക്കലും ഒരു നഷ്ടമാവില്ല എന്നുറപ്പ്.


മാർ തോമ്മാ നസ്രാണികളുടെ ( സിറോ മലബാർ കത്തോലിക്കരുടെ)  ഈശോ മിശിഹായിൽ ഉള്ള വിശ്വാസത്തിന്റെ വിളിച്ചറിയിക്കൽ ആണ് പരിശുദ്ധ റാസാ . ഒരു പക്ഷെ മറ്റൊരു ഈസ്റ്റ് സുറിയാനി സഭകളിലും ഇത് കാണുവാൻ സാധിക്കുക ഇല്ല .

മാർ തോമ്മാ ശ്ലീഹ നമ്മെ പഠിപ്പിച്ച വിശ്വാസത്തിന്റെ ഏറ്റവും മഹനീയവും , പരിശുദ്ധവും ആയ പ്രഘോഷണം ആണ് റാസാ. പടിഞ്ഞാറൻ രാജ്യങ്ങളിലെ പണ്ഡിതർ പറയുന്നത് , റാസാ എന്നത് ഒരേ സമയം ബിബ്ലിക്കലും തിയോളജിക്കലും ആണ് എന്നാണു.

റാസാ അർപ്പിക്കുവാൻ ദൈവ ജനവും , പുരോഹിതരും എല്ലാം ഒരു പോലെ ഒരുങ്ങേണ്ടതാകുന്നു. ഉദ്ധിതനായ ഈശോയോയും , ബാവാ തമ്പുരാനെയും , രൂഹ ദ് കുദ്ശായെയും സൂചിപ്പിക്കുന്ന മാർ സ്ലീവ ആണ് റാസായിൽ പുകഴ്ത്ത പ്പെടുന്നത് .

നമ്മുടെ പിതാവായ മാർ തോമ്മാ ശ്ലീഹായുടെ ദുക്റാന ആഘോഷിക്കുന്ന  ജൂലൈ 3 ന് എങ്കിലും റാസാ അർപ്പിക്കുവാൻ വൈദികരും അത് പോലെ തന്നെ അല്മായരും മുന്നോട്ടു വരേണ്ടതാണ്.


വിവർത്തനം : മത്തായി  യൗസേപ്പ്

വിഷയഗ്രഹണത്തിനു  സിറോ മലബാർ സഭയുടെ റാസാ ക്രമ പുസ്തകം ഉപയോഗിച്ചു .


(Continues )

Syro-Malabar Catholics/Mar Toma Nasrani's History

The Syro-Malabar Catholic Church (Classical Syriac: ܥܹܕܬܵܐ ܕܡܲܠܲܒܵܪ ܣܘܼܪܝܵܝܵܐ (Edtha d'Malabar Suryaya or Church of Malabar Syrians)) is an East Syrian Rite, Major Archiepiscopal Church in India in full communion with the Roman Catholic Church. It is one of the 22 sui iuris Eastern Catholic Churches in the Catholic Church. It is the largest of the Saint Thomas Christian denominations with around 4 million believers and traces its origins to the evangelistic activity of Thomas the Apostle in the 1st century.[1][2][3][4][5] It is also the second largest Eastern Catholic Church in communion with the Bishop of Rome.[6]

The church is headed by the Major Archbishop of Ernakulam-Angamaly, Mar George Alencherry. The members of the Church are known as Mar Thoma Nasranis or Syrian Catholics.

The St. Thomas Christians (Nazranis)

The Syro-Malabar Church is an Apostolic Church which traces its origin to the St. Thomas, the Apostle, who landed at Cranganore (Muziris) in 52 AD and founded seven Christian communities in Kerala, at Palayur, Cranganore, Kokkamangalam, Kottakavu (Parur), Quilon, Niranam, and Chayal. St. Thomas was martyred in A.D. 72 at Mylapore, near Chennai/Madras. The early Christian community in India was known as St. Thomas Christians. They were also called Nazranis, meaning those who follow the path of Jesus of Nazareth.


The East Syrian (Chaldean) Connection

From early centuries, the Church of St. Thomas Christians came into contact with the East Syrian Church, which also traces its origin to Apostle Thomas. From the 4th century until the end of the 16th century Thomas Christians were governed by Bishops who were appointed and sent by the Patriarch of the East Syrian Church. The Thomas Christians developed a unique system of ecclesiastical administration with the Bishops from Persia in charge of liturgical and spiritual matters and the Local Archdeacon of All India (A priest) heading the Christian community and handling the administration of the Church through Palliyogam (early form of Synod).Thus the Thomas Christians shared the liturgical, theological, spiritual and other ecclesiastical traditions with the East Syrian Church; in socio-cultural organization and practices, however, they were distinctively Indian. 
Arrival of Portuguese in Malabar


The Portuguese Admiral Vasco da Gama arrived in Calicut on 20 May 1498.[15] When Gama and the Portuguese missionaries arrived they found no Christians in the country except in Malabar Coast (modern day Kerala). The Christians they found were St. Thomas Christians. The Christians were friendly to Portuguese missionaries at first; there were exchange of gifts between them, and these groups were delighted at their common faith.

Later, due to certain differences, mainly in the liturgy, the relations between the missionaries and local St. Thomas Christians became increasingly strained. Under the Padroado (patronage) agreement with the Holy See the Portuguese missionaries started to interfere in day-to-day operations of the church and things took a turn for the worse. They accused the Indian Christians of heresy and schism (also see: Schism in Christianity); and attempted to introduce the Latin customs and Latin manner of ecclesiastical administration, severing the East Syrian connection.

The Portuguese established a Roman Catholic (Latin Church) diocese in Goa (1534) and another in Cochin (1558) with the hope of bringing the St. Thomas Christians under Latin Catholic jurisdiction. At a Goan Synod held in 1585, it was decided to introduce the Latin liturgy and practices among the Thomas Christians. During the Synod of Diamper of 1599, the Portuguese Archbishop, Don Alexis Menezes, succeeded in appointing a Latin bishop to govern the St. Thomas Christians. The Portuguese padroado (patronage) was extended over them.

The strife between the Portuguese missionaries and the indigenous Christians and their Mesopotamian prelates was of an ecclesiological and jurisdictional character.

 Attempts to resist the Latinization process were branded as heretical. Under their Archdeacon, the Thomas Christians resisted, and, consequently, the once united Church in full communion with the East Syrian Patriarch ended up in various denominations.
Divisions among Saint Thomas Christians

Relationship of the Nasrani groups

A protest took place in 1653 with the Coonan Cross Oath. Under the leadership of Archdeacon Thomas, the Thomas Christians publicly took an oath that they would not obey the Jesuit bishops.

Rome sent Carmelites in two groups from the Propagation of the Faith to Malabar headed by Fr. Sebastiani and Fr. Hyacinth. Fr. Sebastiani arrived first in 1655. He began to deal directly with the Archdeacon, Mar Thoma I. Fr. Sebastiani gained the support of many, especially with the support of Parambil Mar Chandy, Alexandar Kadavil and the Vicar of Muttam. These were the three councilors of Mar Thoma I, who were reconciled with Gracia (SJ)[who?] before the arrival of Sebastaini, according to Jesuit reports.

Between 1661 and 1662, out of the 116 churches, the Carmelites reclaimed eighty-four churches, leaving Archdeacon Mar Thomas I with thirty-two churches. The eighty-four churches and their congregations were the body from which the Syro Malabar Church has descended. The other thirty-two churches and their congregations represented the nucleus from which the Syriac Orthodox (Jacobites & Orthodox), Thozhiyur, Mar Thoma (Reformed Syrians), Syro Malankara Catholics have originated.

In 1665 Mar Gregorios, a Bishop sent by the Syriac Orthodox Patriarch of Antioch, arrived in India. The dissident group under the leadership of the Archdeacon welcomed him. Though most of the St. Thomas Christians gradually relented in their strong opposition to the Western control, the arrival of the Bishop Mar Gregory of the Syriac Orthodox Church in 1665 marked the beginning of a formal schism among the St. Thomas Christians. Those who accepted the West Syrian theological and liturgical tradition of the Syriac Orthodox Church of Antioch of Mar Gregory became known as the "Malankara Orthodox Christians", The Syrian Catholics remained in communion with Rome and later came to be known as the Syro Malabar Church.
Restoration of the Syro-Malabar hierarchy

After the split in the church community, some priests and laymen attempted to persuade the hierarchy to improve the identity of the local church and for the appointment of bishops from local priests. To represent their position, Kerala's Syrian Catholics Joseph Kariattil and Paremmakkal Thomma Kathanar went to Rome in 1778. While they were in Europe, Kariatty Joseph Kathanar was installed in Portugal as the Archbishop of Kodungalloor Archdiocese.[citation needed] While journeying home, they stayed in Goa where Kariattil died before he could formally take charge. Before he died, Kariattil appointed Kathanar as the Administrator of Kodungalloor Archdiocese after him. The new administrator ran the affairs of the church establishing his headquarters at Angamaly. In 1792, the headquarters of the Archdiocese was shifted to Vadayar dodging the invasion of Tippu Sultan. In the last four years of his life, Thomma Kathanar managed church administration from his own parish, Ramapuram.[citation needed]

After being under Chaldean bishops earlier and under Latin Church Roman Catholic bishops from 1599, St. Thomas Christians obtained their own dioceses from 1887. They came to be known as the Syro Malabar Catholics from that point on, to differentiate them from the Latin Church Catholics in Kerala. The Syro Malabar Hierarchy was restored on 21 December 1923 with Mar Augustine Kandathil as the first Metropolitan and Head of the Church.

Syro-Malabar identity

While modern Syro-Malabar identity is rooted in the Mar Thoma Margam or the sacred tradition of the Ancient Church of St. Thomas Christians - Syro-Malabar Historian and theologian Fr. Placid Podipara describes it as "Catholic by faith, Indian by culture & East Syrian/Syriac/Oriental in liturgy." Today, the Syro-Malabar Church finds herself as the second-largest Eastern Catholic Church in the world with 4.5 million worldwide.

Liturgy

As per the East Syriac tradition, liturgical day of the Syro-Malabar Church starts at sunset (6 p. m.). Also the worshiper has to face the east while worshiping.
According to the East Syriac tradition, the following are the seven times of prayer:
  • Ramsha or the Evening Liturgy (6 p. m.)
  • Lelya or the Night Liturgy (9 p. m.)
  • Qala d-Shahra or the Vigil Liturgy (3 a. m.)
  • Sapra or the Morning Liturgy (6 a. m.)
  • Quta'a or the Third Hour Liturgy (9 a. m.)
  • Endana or the Noon Liturgy (12 p. m.)
  • D-Bathsha Shayin or the Ninth Hour Liturgy (3 p. m.)
The Holy Mass, which is called Holy Qurbana in East Syriac Aramaic and means 'Eucharist', is celebrated in its solemn form on Sundays and special occasions. During the celebration of the Qurbana, priests and deacons put on elaborate vestments which are unique to the Syro-Malabar Church.

സ്ലീവാ തന്‍മാര്‍ഗം , ജീവന്റെ മാര്‍ഗം

സ്ലീവാ തന്‍മാര്‍ഗം , ജീവന്റെ മാര്‍ഗം

ഈലോകത്തിന്‍ , പ്രകാശമാം മാര്‍ഗം .

ഈശോയെ...എന്റെ വഴികളില്‍..

ഈശോയെ... എന്റെ മാര്‍ഗമായി

എന്നെന്നും വന്നീടണം...

ആമാര്‍ഗം മതിയെനിക്ക്.

സ്ലീവാ തന്‍മാര്‍ഗം , ജീവന്റെ മാര്‍ഗം

ഈലോകത്തിന്‍ , പ്രകാശമാം മാര്‍ഗം .


സ്വര്‍ഗസ്ഥാനാം.. ബാവാക്കും പുത്രനും

പരിശുദ്ധ രൂഹാക്കും ...

എന്നെന്നും സ്തുതിയെകിടാന്‍

നിന്‍മാര്‍ഗം മതിയെനിക്ക് ..

മാര്‍സ്ലീവ തന്‍മാര്‍ഗം മതി.


സ്ലീവാ തന്‍മാര്‍ഗം , ജീവന്റെ മാര്‍ഗം

ഈലോകത്തിന്‍ , പ്രകാശമാം മാര്‍ഗം .

നിന്‍മാര്‍ഗം മതിയെനിക്ക് ..

മാര്‍സ്ലീവ തന്‍മാര്‍ഗം മതി.

Note : This Lyric is Copyrighted .

നിധീരിക്കൽ മാണിക്കത്തനാർ


നിധീരിക്കൽ മാണിക്കത്തനാർ



മലയാളസാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്നു നിധീരിക്കൽ മാണിക്കത്തനാർ (1842–1904). കുറവിലങ്ങാട്ടു ജനിച്ചു. പത്തൊമ്പതാം വയസ്സിൽ വൈദികനായി. സിറിയൻ ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപീകരിച്ചു. നസ്രാണി ദീപികയുടെ സ്ഥാപകപത്രാധിപരായിരുന്നു. ഇത് പിന്നീട് ദീപിക ആയി മാറി. വരാപ്പുഴ മർസലീനോസ് മെത്രാനുമായി ചേർന്ന് സത്യനാദകാഹളം എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തിനു ശ്രമിച്ചു. മലയാളമനോരമയുമായും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ചെയ്തു. ബഹുഭാഷാപണ്ഡിതനായിരുന്ന മാണിക്കത്തനാർ നിരവധി കൃതികൾ വിവർത്തനം ചെയ്യുകയും രചിക്കുകയും ചെയ്തു. പ്രധാനകൃതികൾ: മാതാവിന്റെ വണക്കമാസം, സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം


നിധീരിക്കല്‍ മാണിക്കത്തനാര്‍; അറിവിന്‍റെ നിധിപേറിയ ആള്‍രൂപം


നിധീരിക്കല്‍ മാണിക്കത്തനാര്‍

കേരളസഭയുടെ പുരോഗതിയ്ക്കായി അക്ഷീണം പ്രയത്നിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ദിവംഗതനായിട്ട് ജൂണ്‍ 20 ന് 110 വര്‍ഷം തികയുന്നു. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍. ഇന്നത്തെ ദീപിക ദിനപത്രത്തിന്റെ ആദ്യകാല രൂപമായ "നസ്രാണി ദീപിക' എന്ന പത്രത്തിന്‍റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ.

കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം. വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍. അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി.

 ഇംഗ്ലീഷ്, സുറിയാനി, സംസ്‌കൃതം, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളും ഹൈന്ദവ വിജ്ഞാനങ്ങളും ക്രൈസ്തവ വേദശാസ്ത്രവും കത്തനാര്‍ സ്വായത്തമാക്കിയിരുന്നു. ബഹുഭാഷാപണ്ഡിതനും ഭാഷാസ്‌നേഹിയുമായിരുന്ന അദ്ദേഹം 18 ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. ആയുര്‍വേദവും ആയുധവിദ്യയും ജ്യോതിഷവും കുതിരസവാരിയുമെല്ലാം വശമായിരുന്നു എന്നു പറയുന്നതിനേക്കാള്‍ ഇവയിലെല്ലാം നിപുണനായിരുന്നു അദ്ദേഹം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണം.

കേരളീയ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേയും മുന്നണിപ്പോരാളി കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലി. ആത്മീയാചാര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസവിചക്ഷണന്‍, പുനരൈക്യപ്രസ്ഥാനത്തിന്‍റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്ന്തസമര സേനാനി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ പലതരത്തിലും മാണിക്കത്തനാരെ വിശേഷിപ്പിക്കാം. തിരുവിതാംകൂറിന്‍റെ ചരിത്രത്തില്‍ ഏറ്റവുമാദ്യത്തെ ആസൂത്രിത രാഷ്ട്രീയ പ്രക്ഷോഭമായി കരുതുന്ന മലയാളി മെമ്മോറിയല്‍ സമരങ്ങളുടെ മുന്‍നിരയില്‍ കത്തനാരുണ്ടായിരുന്നു. തിരുവിതാംകൂറിലെ ബ്രാഹ്മണമേധാവിത്വത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങളിലെന്നും മാണിക്കത്തനാരുടെതായിരുന്നു.

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും കേരള വര്‍മ്മ വലിയകോയിത്തമ്പുരാനുമായുണ്ടായിരുന്ന സമ്പര്‍ക്കം കത്തനാരെ മലയാള സാഹിത്യത്തിലേക്ക് അടുപ്പിച്ചു. സാഹിത്യരംഗത്ത് അദ്ദേഹം നിസ്തൂലമായ സംഭാവന നല്‍കി. ഒരുതരത്തില്‍ പറഞ്ഞാല്‍ ഖണ്ഡകാവ്യ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരില്‍ ഒരാള്‍ കത്തനാരായിരുന്നു. ശോശന്‍ചരിതം, ശിംശോന്‍ചരിതം എന്നീ ഖണ്ഡ കാവ്യങ്ങള്‍ കത്തനാരുടെ രചനകളാണ്. പോര്‍ട്ടുഗീസ് ഭാഷയില്‍നിന്നും അദ്ദേഹം യാത്രാവിവരണം - ഓര്‍ശ്ളം തിരുയാത്ര- മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാള നാടകങ്ങള്‍ സ്വതന്ത്ര മലയാള നാടകങ്ങള്‍ രചിക്കാനുള്ള പ്രേരണയുമായി മാണിക്കത്തനാര്‍ സാഹിത്യരംഗത്തും ചുവടുറപ്പിച്ചു. അതുവരെ ശാകുന്തളം പോലുള്ള സംസ്കൃത നാടകങ്ങളുടെ പരിഭാഷയേ മലയാളത്തിലുണ്ടായിരുന്നുള്ളൂ. കൃപാവതി, ശോഭരാജവിജയം എന്നീ നാടകങ്ങളും മാണിക്കത്തനാര്‍ രചിച്ചു.

വര്‍ഗീസ് മാപ്പിള ഭാഷാപോഷിണി തുടങ്ങിയപ്പോള്‍ അതിന്‍റെ പ്രധാന അമരക്കാരിലും എഴുത്തുകാരിലും ഒരാള്‍ കത്തനാരായിരുന്നു അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ പുരോഗതിക്കായി തുടങ്ങിയ നസ്രാണി ജാത്യൈക്യ സംഘമാണ് നസ്രാണി ദീപിക പത്രത്തിന് തുടക്കമിട്ടത്. പള്ളികളോടൊപ്പം ഇംഗ്ളീഷ്, മലയാളം സ്കൂളുകളും വായനാശാലകളും ഗ്രന്ഥശാലകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും മറ്റും തുടങ്ങുകയായിരുന്നു ആദ്യത്തെ പരിപാടി. മാണിക്കത്തനാര്‍ വരാപ്പുഴ മെത്രോപ്പൊലീത്ത മാര്‍സിലിനോസിസിന് നല്‍കിയ നിവേദനമായിരുന്നു പത്രത്തിന്‍റെ പിറവിക്കു നിദാനം. ചവറ കുറിയാക്കോസ് ഏലിയാച്ചന്‍ 1846 ല്‍ തുടങ്ങിയ മാന്നാം സെന്‍റ്ജോസഫ് പ്രസിലായിരുന്നു പത്രത്തിന്‍റെ അച്ചടി.

സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജ്ഞാനങ്ങളെ അറിയാനുള്ള ഉപാധി എന്ന നിലയ്ക്ക് മാന്നാനത്തുനിന്നും നസ്രാണി ദീപിക വര്‍ത്തമാനപത്രം തുടങ്ങിയത്. എങ്കിലും നാട്ടില്‍ നടക്കുന്ന സത്യവിരുദ്ധമായ കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരിക കൂടി പത്രത്തിന്‍റെ ലക്ഷ്യമാണെന്ന് മാണിക്കത്തനാര്‍ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാള മനോരമയുടെ പിറവിയിലും മാണിക്കത്തനാരുടെ സഹകരണമുണ്ടായിരുന്നു. സത്യനാദ കാഹളം, കേരള മിത്രം എന്നീ പത്രങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായി.

ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വൈദ്യസഹായം നല്‍കുവാന്‍ അദ്ദേഹം തയ്യാറായി. അശരണരുടെയും രോഗികളുടെയും ജാതിയോ മതമോ കത്തനാര്‍ക്കൊരു തടസമായിരുന്നില്ല. കോളറ, വസൂരി തുടങ്ങിയ മഹാവ്യാധികള്‍ നാടാകെ പടര്‍ന്നുപിടിച്ചപ്പോഴൊക്കെ സഹോദരന്‍ അബ്രഹാം ശെമ്മാശനൊത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടിറങ്ങിയത് മാണിക്കത്തനാരായിരുന്നു.

 നിധീരിക്കല്‍ മാണിക്കത്തനാര്‍

ജനനം: 1842

ജനനസ്ഥലം: കോട്ടയത്തെ കുറവിലങ്ങാട്

പിതാവ്: ഇട്ടിയവിരി മാപ്പിള (കുറവിലങ്ങാട് പള്ളിവികാരി നിധീരിക്കല്‍ വര്‍ക്കി കത്തനാരുടെ സഹോദരന്‍)

വിദ്യാഭ്യാസം: വൈദിക പഠനം, വൈദ്യം, ജോതിഷം, ഗുസ്തി, കളരിപ്പയറ്റ്, കുതിരസവാരി

വൈദിക പഠനം: മാന്നാനം, മംഗലപ്പുഴ സെമിനാരികളില്‍

വൈദികപട്ടം: 1875 ല്‍

വികാരി ജനറല്‍: 1888 (സഹായമെത്രാന്‍റെ അധികാര സഹിതം)

മരണം: 1904 ജൂണ്‍ 20

അടക്കം: കുറവിലങ്ങാട് ദേവാലയത്തിലെ മദ്ബഹായ്ക്കടുത്ത്

നിധീരിക്കല്‍ മാണിക്കത്തനാര്‍ - അറിവിന്‍റെ നിധിപേറുന്ന ആള്‍രൂപമായിരുന്നു അദ്ദേഹം. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.2004 ജൂണ്‍ 20 ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ചരമ ശതാബ്ദിയായിരുന്നു
"നസ്രാണി ദീപിക' എന്ന പത്രത്തിന്‍റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ. കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം.വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍. അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയുടെ ളോഹകളില്‍ ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി.ഭാഷാ പണ്ഡിതനായിരുന്ന മാണിക്കത്തനാര്‍ മലയാളവും ഇംഗ്ളീഷും കൂടാതെ സുറിയാനി, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇറ്റാലിയന്‍ തുടങ്ങി പതിനഞ്ചിലേറെ ഭാഷകള്‍ അറിയാമായിരുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണംകേരളീയ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേയും മുന്നണിപ്പോരാളി കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലി. ആത്മീയാചാര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസവിചക്ഷണന്‍, പുനരൈക്യപ്രസ്ഥാനത്തിന്‍റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്ന്തസമര സേനാനിി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ പലതരത്തിലും മാണിക്കത്തനാരെ വിശേഷിപ്പിക്കാം.
കത്തോലിക്കാസഭയിൽ വിദേശമെത്രാൻ വാഴ്ചയ്ക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ നടന്ന പോരാട്ടത്തിന്റെ നായകനായിരുന്ന നിധീരിക്കൽ മാണിക്കത്തനാരെ തകർക്കാൻ നടത്തിയ ഒരു മഹറോൻ : 1892-ൽ പൊന്തിഫിക്കൽ പദവിയുള്ള വികാരി ജനറാളായിരുന്ന മാണിക്കതനാരെ മാർ ലെവീഞ്ഞ് തല്സ്ഥാനതുനിന്നും നീക്കം ചെയ്തു, കുറവിലങ്ങാട്‌ പള്ളി വികാരിയായി അയച്ചു. മാണിക്കതനാരുടെ ഇളയ സഹോദരനായിരുന്ന നിധീരിക്കൽ ഇട്ടിയവിര ശെമ്മാസ്സനെ മഹറോൻ ശിക്ഷയ്ക്ക് മാർ ലെവീഞ്ഞ് വിധിച്ചു. വന്ത്യവയോധികനായിരുന്ന പിതാവ് ഇട്ടിയവിര മാപ്പിളയേയും മറ്റു കുടുംബാൻഗങ്ങളെയും ഇടവക ജനത്തേയും സാക്ഷി നിറുത്തി മാണിക്കതനരെക്കൊണ്ടുതന്നെ സഹോദരന്റെ മഹറോൻ ശിക്ഷ നടപ്പിലാക്കിച്ചു. 1896-ൽ വിദേശ മെത്രാൻ ഭരണം അവസാനിക്കുകയും മാർ മാക്കീൽ, കോട്ടയം വികാരിയതിന്റെ മെത്രാനായി നിയമിതനാകുകയും ചെയ്തു. അദ്ദേഹം 1897-ൽ ഇട്ട്യവിരാ ശെമ്മാസ്സനെ മഹറോൻ ശിക്ഷയിൽനിന്നും മോചിപ്പിച്ചു. ......ഒരു കാലഘട്ടത്തിൽ സിറോ മലബാർ സഭയുടെ അവസ്ത ഇതായിരുന്നു.

About Mani Kathanaar


Kuravilangad can really be proud of her great son Rt. Rev. Emmanuel Nidhiri (Popularly known as ‘Nidhirikkal Mani Kathanar’). Born of ittiyavira and Rosa on 27th May 1842, he was an ardent devotee of the church, and it would be hard to find a figure of comparable stature in the history of Malabar Church. A far-sighted educationist, gifted orator of reunion, this polygot child of Kuravilangad has left indelible imprints on the mind of his contemporaries and posterity. As a vicar of Kuravilangad, he contributed greatly to the Reunion Movement and started English Education here in 1894. That he was the founder and the first wditor of ‘The Deepika’ first daily newspaper to be published in Malayalamspeak volumes for his far sighted cultural and educational policies. Before his deatrh on 2oth June 1904, he had been virtually persecuted for his stance in favour of indigenous hierarchy and the reunion movement in the Malabar Church. Indented to celebrate the blessed memory of Prophet Jonah (who lived three days and nights inside a fish) the ‘Moonnu Nombu’ is the major festival of Kuravilangad. The famous ‘Kappal Prathikshanam’(a ceremonial procession in which a replica of the vessel used by Prophet Jonah is carried along by the people of Kadapoor) on the second day of the feast engenders in the minds of faithful pious memories of the perilous voyage undertaken by the Prophet. The third and concluding day of the feast is, indeed the feast of Parish community.

A writng about Nidheerikkal Mani Kathanar By Mar Joseph Kallarangat (Bishop of Palai)

 * A PROPHET STONED* When we look in the personality of various ecclesiastical leaders of Nidhiry's time - Dr. Levinge, Dr Meurin, Dr. Saleski and a glaxy of other local leaders - we can say that it was Nidhiry who was the sun, the king, the prophet, the 'patriarch'; but the true sun eclipsed by the stars, the genuine prophet was stoned by his co-prophets, the born patriarch was subdued and humiliated by his own synod. ...... Nidhiry was unique. He was like the dizzy Himalayan range. To climb the height, to reach upto his level was practically impossible for his contemporaries. It was not because of others were of lower caliber or unimportant but because Nidhiry was unique and exceptional. NIDHIRY WAS AN ICON OF THE CHURCH while others were portraits of the Church.

References:

Nasrani Foundation
Syro Malabar Catholics group Facebook
Deepika Daily
Malayala Manorama
Wikipedia
Kuravilangad Marthamariyam Forane Church

http://www.keralasahityaakademi.org/sp/Writers/Profiles/NManikathanar/Html/NManiKathanarPage.htm