ദൈവാരാധന അഥവാ ആരാധന ക്രമം
ദൈവാരാധന / ലിറ്റർജി അഥവാ ആരാധന ക്രമം , എന്ന വിഷയം നമ്മൾ എല്ലാവരും കുറെ എങ്കിലും പഠിക്കുവാൻ ശ്രമിക്കുന്നത് നല്ലതാണ് . കാരണം ദൈവാരാധന എന്നത് ഒരു ക്രിസ്ത്യാനിക്ക് വളരെ വേണ്ടപെട്ടതാണ് . ദൈവാരധനയിലൂടെ ആണ് ക്രൈസ്തവ ജീവിതം നയിക്കപെടണ്ടത് .
ദൈവാരാധന എന്നാൽ എന്തെല്ലാം ? ദൈവാരാധനയിൽ കൂദാശകൾ , കൂദാശാനുകരണങ്ങൾ എന്നിവ ആണ് പ്രധാനം .
ആരാധനാക്രമത്തിൽ അധിഷ്ട്ടിതമായ വിശ്വാസ പരിശീലനം ആണ് മെശിയാനികതക്കു എറ്റവും യോജിച്ച ബോധന രീതി എന്ന് സഭാ പിതാക്കന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്. ആദിമ സഭയിൽ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസ പരിശീലനം ആണല്ലോ ഉണ്ടായിരുന്നത്.
കൂദാശകളിൽ ഏറ്റവും മനോഹരം പരിശുദ്ധ ഖുർബാന ആണല്ലോ . കൂദാശാനുകരണം എന്നതു സഭയുടെ യാമപ്രാർഥനകൾ ആണ് .
എന്നാൽ ഇന്ന് പരിശുദ്ധ ഖുർബാനയിൽ നിന്നും ഒക്കെ അകന്നു ഒരു പന്തകോസ്തു രീതിയിലേക്ക് ആളുകൾ മാറുന്നില്ലേ എന്നത് ചിന്തിക്കണം . പരിശുദ്ധ ഖുർബാനയിൽ കിട്ടാത്ത ചൈതന്യം , വേറെ എവിടെ കിട്ടാൻ ആണ് ? എന്തിനു ഞായർ ആഴ്ച പള്ളിയിൽ പോകണം , ആഴ്ചയിൽ ഒരു അവധി കിട്ടിയാൽ അടിച്ചു പൊളിക്കണം എന്നും ചിന്തിക്കുന്നവർ ധാരാളം . ചിലര് കടം തീർക്കാൻ പള്ളികളിൽ പോകുന്നു . മറ്റു ചിലർ പള്ളികളിൽ പരിശുദ്ധ ഖുർബാനയിൽ പങ്കെടുക്കാതെ തൊട്ടടുത്ത ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടും .
പ്രാര്ത്ഥന വെറും ഭൌതിക ആവശ്യങ്ങൾക്ക് വേണ്ടിയും, കാര്യാസാധ്യത്തിനു വേണ്ടിയും ഒക്കെ ആകുമ്പോൾ നമ്മൾ അറിയാതെ മറന്നു പോകുന്ന ചില സത്യങ്ങൾ ഒണ്ടു . ശ്ലീഹന്മാരുടെ നടപടി 2:42 പാരായണം ചെയുന്നവർക്കെല്ലാം മനസിലാകുന്ന ഒന്നാണ് നിശ്ചിത സമയങ്ങളിലെ നിർദ്ദിഷ്ട പ്രാർത്ഥനകളും കർമ്മങ്ങളും ആദിമസമൂഹം വളരെ കാര്യമായി പരിഗണിച്ചിരുന്നു എന്ന സത്യം. യഹൂദ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചു മൂന്നാം മണികൂറിലും (ശ്ലീഹ 2:1-15) ആറാം മണികൂറിലും (ശ്ലീഹ 10:9) ഒമ്പതാം മണികൂറിലും (ശ്ലീഹ3:1) പാതിരാവിലും (ശ്ലീഹ 16:25) ഒക്കെ ആദിമ മെശിയാനിക സമൂഹവും പ്രർത്ഥിച്ചിരുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ സഹാനവേളയിലും സന്തോഷ അവസരങ്ങളിലും രോഗാവസ്ഥയിലും പാപത്തിൽ പെട്ട്പോകുമ്പോഴും പ്രാർത്ഥന അത്യാവിശ്യമാണെന്ന് മാർ യാക്കോബ് ശ്ലിഹാ (5:13) പഠിപ്പിക്കുന്നു. കൃതഞ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സങ്കീർത്തനങ്ങളും സ്തുതികളും ആത്മീയ ഗീതങ്ങളും (കൊളോ 3:16) നിരന്തരം ആലപിക്കണമെന്നു മാർ പൗലോസ് ശ്ലീഹായും നമ്മെ അനുസ്മരിപ്പിക്കുനുണ്ട്. നമ്മുടെ കര്ത്താവിന്റെ പ്രാർത്ഥനാ ശൈലി , ശ്ലീഹന്മാരുടെ പ്രാർത്ഥനാ ശൈലി , ആദിമസഭയുടെ പ്രാർത്ഥനാ ശൈലി ഇതായിരിക്കട്ടെ നമ്മുടെയും പ്രാർത്ഥനാ ശൈലി. "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. സങ്കീ 119:164 ".
വിശ്വാസത്തിന്റെ മഹാ രഹസ്യമായ വിശുദ്ധ കുർബാനയിൽ വിശ്വാസികൾ ഭാഗഭാഗുക്കളാകുമ്പോൾ അപരിചിതരെപോലെയോ നിശ്ബദരായ പ്രേഷകരെ പോലെയോ ആവരുത് ദൈവജനം. വിശുദ്ധ കുർബാനയിൽ ഭാഗഭാഗുക്കളാകുമ്പോൾ നിശബ്ധരാകരുത്.വിശ്വാസികൾ എല്ലാവരും കുർബാന പുസ്തകം ഉപയോഗിക്കണം . അത് തീർച്ച ആയും നമ്മളെ വിശുദ്ധ കുര്ബാനയുടെ ആഴങ്ങളിലേക്ക് നയിക്കും .
ദൈവാരാധന / ലിറ്റർജി അഥവാ ആരാധന ക്രമം , എന്ന വിഷയം നമ്മൾ എല്ലാവരും കുറെ എങ്കിലും പഠിക്കുവാൻ ശ്രമിക്കുന്നത് നല്ലതാണ് . കാരണം ദൈവാരാധന എന്നത് ഒരു ക്രിസ്ത്യാനിക്ക് വളരെ വേണ്ടപെട്ടതാണ് . ദൈവാരധനയിലൂടെ ആണ് ക്രൈസ്തവ ജീവിതം നയിക്കപെടണ്ടത് .
ദൈവാരാധന എന്നാൽ എന്തെല്ലാം ? ദൈവാരാധനയിൽ കൂദാശകൾ , കൂദാശാനുകരണങ്ങൾ എന്നിവ ആണ് പ്രധാനം .
ആരാധനാക്രമത്തിൽ അധിഷ്ട്ടിതമായ വിശ്വാസ പരിശീലനം ആണ് മെശിയാനികതക്കു എറ്റവും യോജിച്ച ബോധന രീതി എന്ന് സഭാ പിതാക്കന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്. ആദിമ സഭയിൽ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസ പരിശീലനം ആണല്ലോ ഉണ്ടായിരുന്നത്.
കൂദാശകളിൽ ഏറ്റവും മനോഹരം പരിശുദ്ധ ഖുർബാന ആണല്ലോ . കൂദാശാനുകരണം എന്നതു സഭയുടെ യാമപ്രാർഥനകൾ ആണ് .
എന്നാൽ ഇന്ന് പരിശുദ്ധ ഖുർബാനയിൽ നിന്നും ഒക്കെ അകന്നു ഒരു പന്തകോസ്തു രീതിയിലേക്ക് ആളുകൾ മാറുന്നില്ലേ എന്നത് ചിന്തിക്കണം . പരിശുദ്ധ ഖുർബാനയിൽ കിട്ടാത്ത ചൈതന്യം , വേറെ എവിടെ കിട്ടാൻ ആണ് ? എന്തിനു ഞായർ ആഴ്ച പള്ളിയിൽ പോകണം , ആഴ്ചയിൽ ഒരു അവധി കിട്ടിയാൽ അടിച്ചു പൊളിക്കണം എന്നും ചിന്തിക്കുന്നവർ ധാരാളം . ചിലര് കടം തീർക്കാൻ പള്ളികളിൽ പോകുന്നു . മറ്റു ചിലർ പള്ളികളിൽ പരിശുദ്ധ ഖുർബാനയിൽ പങ്കെടുക്കാതെ തൊട്ടടുത്ത ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടും .
പ്രാര്ത്ഥന വെറും ഭൌതിക ആവശ്യങ്ങൾക്ക് വേണ്ടിയും, കാര്യാസാധ്യത്തിനു വേണ്ടിയും ഒക്കെ ആകുമ്പോൾ നമ്മൾ അറിയാതെ മറന്നു പോകുന്ന ചില സത്യങ്ങൾ ഒണ്ടു . ശ്ലീഹന്മാരുടെ നടപടി 2:42 പാരായണം ചെയുന്നവർക്കെല്ലാം മനസിലാകുന്ന ഒന്നാണ് നിശ്ചിത സമയങ്ങളിലെ നിർദ്ദിഷ്ട പ്രാർത്ഥനകളും കർമ്മങ്ങളും ആദിമസമൂഹം വളരെ കാര്യമായി പരിഗണിച്ചിരുന്നു എന്ന സത്യം. യഹൂദ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചു മൂന്നാം മണികൂറിലും (ശ്ലീഹ 2:1-15) ആറാം മണികൂറിലും (ശ്ലീഹ 10:9) ഒമ്പതാം മണികൂറിലും (ശ്ലീഹ3:1) പാതിരാവിലും (ശ്ലീഹ 16:25) ഒക്കെ ആദിമ മെശിയാനിക സമൂഹവും പ്രർത്ഥിച്ചിരുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ സഹാനവേളയിലും സന്തോഷ അവസരങ്ങളിലും രോഗാവസ്ഥയിലും പാപത്തിൽ പെട്ട്പോകുമ്പോഴും പ്രാർത്ഥന അത്യാവിശ്യമാണെന്ന് മാർ യാക്കോബ് ശ്ലിഹാ (5:13) പഠിപ്പിക്കുന്നു. കൃതഞ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സങ്കീർത്തനങ്ങളും സ്തുതികളും ആത്മീയ ഗീതങ്ങളും (കൊളോ 3:16) നിരന്തരം ആലപിക്കണമെന്നു മാർ പൗലോസ് ശ്ലീഹായും നമ്മെ അനുസ്മരിപ്പിക്കുനുണ്ട്. നമ്മുടെ കര്ത്താവിന്റെ പ്രാർത്ഥനാ ശൈലി , ശ്ലീഹന്മാരുടെ പ്രാർത്ഥനാ ശൈലി , ആദിമസഭയുടെ പ്രാർത്ഥനാ ശൈലി ഇതായിരിക്കട്ടെ നമ്മുടെയും പ്രാർത്ഥനാ ശൈലി. "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. സങ്കീ 119:164 ".
വിശ്വാസത്തിന്റെ മഹാ രഹസ്യമായ വിശുദ്ധ കുർബാനയിൽ വിശ്വാസികൾ ഭാഗഭാഗുക്കളാകുമ്പോൾ അപരിചിതരെപോലെയോ നിശ്ബദരായ പ്രേഷകരെ പോലെയോ ആവരുത് ദൈവജനം. വിശുദ്ധ കുർബാനയിൽ ഭാഗഭാഗുക്കളാകുമ്പോൾ നിശബ്ധരാകരുത്.വിശ്വാസികൾ എല്ലാവരും കുർബാന പുസ്തകം ഉപയോഗിക്കണം . അത് തീർച്ച ആയും നമ്മളെ വിശുദ്ധ കുര്ബാനയുടെ ആഴങ്ങളിലേക്ക് നയിക്കും .
No comments:
Post a Comment