Popular Posts
- An Introduction to the Holy Qurbana By Fr Joseph Varghese Kureethara CMI
- എന്താണ് യാമപ്രാർത്ഥനകൾ ?
- അടയാളങ്ങളും പ്രതീകങ്ങളും തിരുസഭയിൽ.
- നിധീരിക്കൽ മാണിക്കത്തനാർ
- യാമപ്രാർത്ഥനകൾ ശീലമാക്കുക -
- Mar Toma Sleeva/ St. Thomas Cross
- എമ്മാവൂസ് അനുഭവത്തിന്റെ അര്ത്ഥം
- സിറോ മലബാർ സഭയുടെ/മാർ തോമ്മ നസ്രാണി സഭയുടെ ആരാധനക്രമം
- തിരുവസ്ത്രങ്ങളും അവയുടെ പ്രതീകാത്മകതയും.
- ഗാനാത്മകമായ വിശുദ്ധ കുർബാന
ദൈവാരാധന
ദൈവാരാധന അഥവാ ആരാധന ക്രമം
ദൈവാരാധന / ലിറ്റർജി അഥവാ ആരാധന ക്രമം , എന്ന വിഷയം നമ്മൾ എല്ലാവരും കുറെ എങ്കിലും പഠിക്കുവാൻ ശ്രമിക്കുന്നത് നല്ലതാണ് . കാരണം ദൈവാരാധന എന്നത് ഒരു ക്രിസ്ത്യാനിക്ക് വളരെ വേണ്ടപെട്ടതാണ് . ദൈവാരധനയിലൂടെ ആണ് ക്രൈസ്തവ ജീവിതം നയിക്കപെടണ്ടത് .
ദൈവാരാധന എന്നാൽ എന്തെല്ലാം ? ദൈവാരാധനയിൽ കൂദാശകൾ , കൂദാശാനുകരണങ്ങൾ എന്നിവ ആണ് പ്രധാനം .
ആരാധനാക്രമത്തിൽ അധിഷ്ട്ടിതമായ വിശ്വാസ പരിശീലനം ആണ് മെശിയാനികതക്കു എറ്റവും യോജിച്ച ബോധന രീതി എന്ന് സഭാ പിതാക്കന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്. ആദിമ സഭയിൽ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസ പരിശീലനം ആണല്ലോ ഉണ്ടായിരുന്നത്.
കൂദാശകളിൽ ഏറ്റവും മനോഹരം പരിശുദ്ധ ഖുർബാന ആണല്ലോ . കൂദാശാനുകരണം എന്നതു സഭയുടെ യാമപ്രാർഥനകൾ ആണ് .
എന്നാൽ ഇന്ന് പരിശുദ്ധ ഖുർബാനയിൽ നിന്നും ഒക്കെ അകന്നു ഒരു പന്തകോസ്തു രീതിയിലേക്ക് ആളുകൾ മാറുന്നില്ലേ എന്നത് ചിന്തിക്കണം . പരിശുദ്ധ ഖുർബാനയിൽ കിട്ടാത്ത ചൈതന്യം , വേറെ എവിടെ കിട്ടാൻ ആണ് ? എന്തിനു ഞായർ ആഴ്ച പള്ളിയിൽ പോകണം , ആഴ്ചയിൽ ഒരു അവധി കിട്ടിയാൽ അടിച്ചു പൊളിക്കണം എന്നും ചിന്തിക്കുന്നവർ ധാരാളം . ചിലര് കടം തീർക്കാൻ പള്ളികളിൽ പോകുന്നു . മറ്റു ചിലർ പള്ളികളിൽ പരിശുദ്ധ ഖുർബാനയിൽ പങ്കെടുക്കാതെ തൊട്ടടുത്ത ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടും .
പ്രാര്ത്ഥന വെറും ഭൌതിക ആവശ്യങ്ങൾക്ക് വേണ്ടിയും, കാര്യാസാധ്യത്തിനു വേണ്ടിയും ഒക്കെ ആകുമ്പോൾ നമ്മൾ അറിയാതെ മറന്നു പോകുന്ന ചില സത്യങ്ങൾ ഒണ്ടു . ശ്ലീഹന്മാരുടെ നടപടി 2:42 പാരായണം ചെയുന്നവർക്കെല്ലാം മനസിലാകുന്ന ഒന്നാണ് നിശ്ചിത സമയങ്ങളിലെ നിർദ്ദിഷ്ട പ്രാർത്ഥനകളും കർമ്മങ്ങളും ആദിമസമൂഹം വളരെ കാര്യമായി പരിഗണിച്ചിരുന്നു എന്ന സത്യം. യഹൂദ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചു മൂന്നാം മണികൂറിലും (ശ്ലീഹ 2:1-15) ആറാം മണികൂറിലും (ശ്ലീഹ 10:9) ഒമ്പതാം മണികൂറിലും (ശ്ലീഹ3:1) പാതിരാവിലും (ശ്ലീഹ 16:25) ഒക്കെ ആദിമ മെശിയാനിക സമൂഹവും പ്രർത്ഥിച്ചിരുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ സഹാനവേളയിലും സന്തോഷ അവസരങ്ങളിലും രോഗാവസ്ഥയിലും പാപത്തിൽ പെട്ട്പോകുമ്പോഴും പ്രാർത്ഥന അത്യാവിശ്യമാണെന്ന് മാർ യാക്കോബ് ശ്ലിഹാ (5:13) പഠിപ്പിക്കുന്നു. കൃതഞ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സങ്കീർത്തനങ്ങളും സ്തുതികളും ആത്മീയ ഗീതങ്ങളും (കൊളോ 3:16) നിരന്തരം ആലപിക്കണമെന്നു മാർ പൗലോസ് ശ്ലീഹായും നമ്മെ അനുസ്മരിപ്പിക്കുനുണ്ട്. നമ്മുടെ കര്ത്താവിന്റെ പ്രാർത്ഥനാ ശൈലി , ശ്ലീഹന്മാരുടെ പ്രാർത്ഥനാ ശൈലി , ആദിമസഭയുടെ പ്രാർത്ഥനാ ശൈലി ഇതായിരിക്കട്ടെ നമ്മുടെയും പ്രാർത്ഥനാ ശൈലി. "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. സങ്കീ 119:164 ".
വിശ്വാസത്തിന്റെ മഹാ രഹസ്യമായ വിശുദ്ധ കുർബാനയിൽ വിശ്വാസികൾ ഭാഗഭാഗുക്കളാകുമ്പോൾ അപരിചിതരെപോലെയോ നിശ്ബദരായ പ്രേഷകരെ പോലെയോ ആവരുത് ദൈവജനം. വിശുദ്ധ കുർബാനയിൽ ഭാഗഭാഗുക്കളാകുമ്പോൾ നിശബ്ധരാകരുത്.വിശ്വാസികൾ എല്ലാവരും കുർബാന പുസ്തകം ഉപയോഗിക്കണം . അത് തീർച്ച ആയും നമ്മളെ വിശുദ്ധ കുര്ബാനയുടെ ആഴങ്ങളിലേക്ക് നയിക്കും .
ദൈവാരാധന / ലിറ്റർജി അഥവാ ആരാധന ക്രമം , എന്ന വിഷയം നമ്മൾ എല്ലാവരും കുറെ എങ്കിലും പഠിക്കുവാൻ ശ്രമിക്കുന്നത് നല്ലതാണ് . കാരണം ദൈവാരാധന എന്നത് ഒരു ക്രിസ്ത്യാനിക്ക് വളരെ വേണ്ടപെട്ടതാണ് . ദൈവാരധനയിലൂടെ ആണ് ക്രൈസ്തവ ജീവിതം നയിക്കപെടണ്ടത് .
ദൈവാരാധന എന്നാൽ എന്തെല്ലാം ? ദൈവാരാധനയിൽ കൂദാശകൾ , കൂദാശാനുകരണങ്ങൾ എന്നിവ ആണ് പ്രധാനം .
ആരാധനാക്രമത്തിൽ അധിഷ്ട്ടിതമായ വിശ്വാസ പരിശീലനം ആണ് മെശിയാനികതക്കു എറ്റവും യോജിച്ച ബോധന രീതി എന്ന് സഭാ പിതാക്കന്മാർ പറഞ്ഞു വെച്ചിട്ടുണ്ട്. ആദിമ സഭയിൽ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസ പരിശീലനം ആണല്ലോ ഉണ്ടായിരുന്നത്.
കൂദാശകളിൽ ഏറ്റവും മനോഹരം പരിശുദ്ധ ഖുർബാന ആണല്ലോ . കൂദാശാനുകരണം എന്നതു സഭയുടെ യാമപ്രാർഥനകൾ ആണ് .
എന്നാൽ ഇന്ന് പരിശുദ്ധ ഖുർബാനയിൽ നിന്നും ഒക്കെ അകന്നു ഒരു പന്തകോസ്തു രീതിയിലേക്ക് ആളുകൾ മാറുന്നില്ലേ എന്നത് ചിന്തിക്കണം . പരിശുദ്ധ ഖുർബാനയിൽ കിട്ടാത്ത ചൈതന്യം , വേറെ എവിടെ കിട്ടാൻ ആണ് ? എന്തിനു ഞായർ ആഴ്ച പള്ളിയിൽ പോകണം , ആഴ്ചയിൽ ഒരു അവധി കിട്ടിയാൽ അടിച്ചു പൊളിക്കണം എന്നും ചിന്തിക്കുന്നവർ ധാരാളം . ചിലര് കടം തീർക്കാൻ പള്ളികളിൽ പോകുന്നു . മറ്റു ചിലർ പള്ളികളിൽ പരിശുദ്ധ ഖുർബാനയിൽ പങ്കെടുക്കാതെ തൊട്ടടുത്ത ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടും .
പ്രാര്ത്ഥന വെറും ഭൌതിക ആവശ്യങ്ങൾക്ക് വേണ്ടിയും, കാര്യാസാധ്യത്തിനു വേണ്ടിയും ഒക്കെ ആകുമ്പോൾ നമ്മൾ അറിയാതെ മറന്നു പോകുന്ന ചില സത്യങ്ങൾ ഒണ്ടു . ശ്ലീഹന്മാരുടെ നടപടി 2:42 പാരായണം ചെയുന്നവർക്കെല്ലാം മനസിലാകുന്ന ഒന്നാണ് നിശ്ചിത സമയങ്ങളിലെ നിർദ്ദിഷ്ട പ്രാർത്ഥനകളും കർമ്മങ്ങളും ആദിമസമൂഹം വളരെ കാര്യമായി പരിഗണിച്ചിരുന്നു എന്ന സത്യം. യഹൂദ പാരമ്പര്യത്തിന്റെ ചുവടുപിടിച്ചു മൂന്നാം മണികൂറിലും (ശ്ലീഹ 2:1-15) ആറാം മണികൂറിലും (ശ്ലീഹ 10:9) ഒമ്പതാം മണികൂറിലും (ശ്ലീഹ3:1) പാതിരാവിലും (ശ്ലീഹ 16:25) ഒക്കെ ആദിമ മെശിയാനിക സമൂഹവും പ്രർത്ഥിച്ചിരുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ സഹാനവേളയിലും സന്തോഷ അവസരങ്ങളിലും രോഗാവസ്ഥയിലും പാപത്തിൽ പെട്ട്പോകുമ്പോഴും പ്രാർത്ഥന അത്യാവിശ്യമാണെന്ന് മാർ യാക്കോബ് ശ്ലിഹാ (5:13) പഠിപ്പിക്കുന്നു. കൃതഞ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സങ്കീർത്തനങ്ങളും സ്തുതികളും ആത്മീയ ഗീതങ്ങളും (കൊളോ 3:16) നിരന്തരം ആലപിക്കണമെന്നു മാർ പൗലോസ് ശ്ലീഹായും നമ്മെ അനുസ്മരിപ്പിക്കുനുണ്ട്. നമ്മുടെ കര്ത്താവിന്റെ പ്രാർത്ഥനാ ശൈലി , ശ്ലീഹന്മാരുടെ പ്രാർത്ഥനാ ശൈലി , ആദിമസഭയുടെ പ്രാർത്ഥനാ ശൈലി ഇതായിരിക്കട്ടെ നമ്മുടെയും പ്രാർത്ഥനാ ശൈലി. "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. സങ്കീ 119:164 ".
വിശ്വാസത്തിന്റെ മഹാ രഹസ്യമായ വിശുദ്ധ കുർബാനയിൽ വിശ്വാസികൾ ഭാഗഭാഗുക്കളാകുമ്പോൾ അപരിചിതരെപോലെയോ നിശ്ബദരായ പ്രേഷകരെ പോലെയോ ആവരുത് ദൈവജനം. വിശുദ്ധ കുർബാനയിൽ ഭാഗഭാഗുക്കളാകുമ്പോൾ നിശബ്ധരാകരുത്.വിശ്വാസികൾ എല്ലാവരും കുർബാന പുസ്തകം ഉപയോഗിക്കണം . അത് തീർച്ച ആയും നമ്മളെ വിശുദ്ധ കുര്ബാനയുടെ ആഴങ്ങളിലേക്ക് നയിക്കും .
അടയാളങ്ങളും പ്രതീകങ്ങളും തിരുസഭയിൽ.
തിരുസഭയിൽ ഏറ്റവും പരമ പ്രധാനം ആയ
ആരാധന വിശുദ്ധ കുർബാന ആണ്. അത് പോലെ തന്നെ പ്രധാനം ആയ ഒന്നാണ് യാമപ്രാർഥന. വിശുദ്ധ
കുർബാന ഒരു കൂദാശയും, യാമപ്രാർഥന കൂദാശ അനുകരണവും ആണ്. ഒരു വിശ്വാസിക്ക്
ഇത് രണ്ടും മറ്റു എന്തിനേക്കാളും പ്രാധാനം ആണ്.
ഇന്ന് ക്രൈസ്തവ സഭകളിൽ ഉപയോഗത്തിലിരിയ്ക്കുന്ന
കുർബാനക്രമങ്ങളിൽ ഏറ്റവും പുരാതനമായതാണ് സിറോ മലബാർ സഭയുടെ കുർബാനക്രമമെന്ന് പണ്ഡിതന്മാർ
പൊതുവേ അംഗീകരിച്ചിട്ടൂള്ളതാണ്. ഇതിന്റെ എഴുതപ്പെട്ടിട്ടൂള്ള മൂലരൂപം രണ്ടാം നൂറ്റാണ്ടിലെ
ആരംഭത്തിലോ ഒന്നാം നൂറ്റാണ്ടിലോ ഉടലെടുത്തതാണെന്നു പഠനങ്ങൾ തെളിയിയ്ക്കുന്നു.
സിറോ മലബാർ സഭയിൽ വിശുദ്ധ കുർബാന അർപ്പണം
മൂന്നു രീതിയിൽ ആണു. അത് ഇപ്രകാരം ആണ്.
1. റാസാ കുർബാന (The Most Solemn Form )
2.ആഘോഷമായ കുർബാന (Solemn Form)
"വിശുദ്ധ കുർബാന" "ܩܘܪܒܢܐ ܩܕܝܫܐ qûrbānâ qadîšâ "in East Syriac. കുർബാന എന്ന സുറിയാനി വാക്കിന്റെ അർഥം , സമര്‍പ്പണം
എന്നാണ്. റാസാ എന്നാ വാക്കിന്റെ അർഥം അതീവ
രഹസ്യം എന്നും . നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ പ്രതീകം ആണ് തിരുസഭ .സഭ എന്നാൽ ഒരു
വിശുദ്ധ പാരമ്പര്യം ആണ്. ആരാധന ക്രമം അഥവാ ലിറ്റർജി സഭയിലൂടെ ഉള്ള നമ്മളുടെ വിശ്വാസത്തിന്റെ
ഏറ്റു പറച്ചിൽ ആണ്.
വിശുദ്ധ കുർബാനയിൽ , പ്രതീകാത്മകം
ആയി ഈശോയുടെ മനുഷ്യാവതാരം , പഴയ നിയമ ജീവിതം, രഹസ്യ ജീവിതം, പരസ്യ ജീവിതം, പീഡാനുഭവം
, മരണം, കബറടക്കം , ഉത്ഥാനം , രൂഹായുടെ ആഗമനം വഴി ഉണ്ടാക്കുന്ന അനുരഞ്ജനം , ഇവയുടെ
എല്ലാം ഓർമ്മ ആചരിക്കുന്നു .
ഈ ദിവ്യ രഹസ്യം പ്രതീകങ്ങളിൽ കൂടി
ആണ് നാം പ്രഘോഷിക്കുന്നത്. വിശുദ്ധ കുർബാനയിൽ , ഈശോ ആണ് അർപ്പകനും അർപ്പണ വസ്തുവും.
ഇത് നടക്കുന്നത് , പ്രതി പുരുഷന്മാരായ വൈദികരിൽ കൂടിയും.
വിശുദ്ധ കുർബാനയിലെ ഏഴു പ്രധാന ഭാഗങ്ങൾ താഴെ വിവരിക്കുന്നു.
1. ആമുഖ ശുശ്രൂഷ ; 2. വചന ശുശ്രൂഷ
; 3. ഒരുക്ക ശുശ്രൂഷ; 4. കൂദാശ ( അനാഫോറ )
; 5. അനുരഞ്ജന ശുശ്രൂഷ; 6. ദൈവൈക്യ ശുശ്രൂഷ; 7 . സമാപന ശുശ്രൂഷ .
ആമുഖ ശുശ്രൂഷ : ഈശോയുടെ പിറവിത്തിരുന്നാൾ , പഴയ നിയമ
കാല ഘട്ടം , രഹസ്യ ജീവിതം, പ്രത്യക്ഷീകരണം എന്നീ രക്ഷാകര സംഭവങ്ങൾ ആമുഖ ശുശ്രൂഷയിൽ
നടക്കുന്നു. അന്നാപെസഹ തിരുന്നാളിൽ എന്ന പ്രാർത്ഥന മുതൽ സകലത്തിന്റെയും നാഥാ( സർവാധിപാനാം
കർത്താവേ ) എന്നാ പ്രാർത്ഥന വരെ ആമുഖ ശുശ്രൂഷയിൽ
പെടും . ഈശോയുടെ മാമോദീസായുടെയും പ്രത്യക്ഷീകരണത്തിന്റെയും സമയത്ത് സ്വര്ഗം തുറക്കപെടുന്നതിന്റെ
പ്രതീകം ആയാണ് മദുബഹ വിരി തുറക്കുന്നത് .
വചന ശുശ്രൂഷ: വചന ശുശ്രൂഷ ഈശോയുടെ പരസ്യ ജീവിതം
ആണ് . പഴയ നിയമം രണ്ടു വായനയും , പുതിയ നിയമത്തിലെ ലേഖനവും , സുവിശേഷവും കൂടി നാല്
വായനകൾ ആണ് വചന ശുശ്രൂഷയിൽ.
ബേമായിൽ ( വചന വേദി ) നിന്ന് കാർമ്മികൻ സുവിശേഷം അറിയിക്കുന്നു
.
![]() |
ബേമായിൽ ( വചനവേദി ) |
ഒരുക്ക ശുശ്രൂഷ:ഒരുക്ക ശുശ്രൂഷയിൽ തിരു വസ്തുക്കൾ
അൾത്താരയിൽ ഒരുക്കുന്നു . പരസ്യ ജീവിതാന്ത്യം , പീഡാനുഭവം , മരണം, കബറടക്കം ഇവ സംഭവിക്കുന്നു.
കുരിശാകൃതിയിൽ കാസയും പീലാസയും ഉയർത്തുന്നത്
കുരിശു മരണത്തെ സൂചിപ്പിക്കുന്നു. ശോശപ്പാ കൊണ്ട് മൂടുന്നത് മിശിഹായുടെ കബറടക്കം
തന്നെ ആണ് . റൂഹായുടെ പ്രതിരൂപം ആയ വെള്ളം
വീഞ്ഞിൽ ചേർക്കുന്നത് റൂഹയുടെ പ്രവർത്തനത്തിനായാണ്.
കൂദാശ ( അനാഫോറ ): കൂദാശ ഭാഗം ആണ് കേന്ദ്ര ഭാഗം . മാർ
അദ്ധായിടെയും, മാർ മാറിയുടെയും പേരില് അറിയപെടുന്ന കുർബാന ക്രമം ശ്ലീഹന്മാരുടെ കുർബാന
എന്ന് അറിയപെടുന്നു. നാല് ഗഹാന്ദാ പ്രാർത്ഥനകൾ ( നന്ദി പ്രകാശനം) കൂടിയതാണ് കൂദാശ ഭാഗം.
അന്ധ്യ അത്താഴ വിവരണം , സ്ലീവാ മരണം , റൂഹാ ക്ഷണ പ്രാർത്ഥന ഇവ കൂദാശ ഭാഗത്ത് ചെല്ലുന്നു.
ദൈവൈക്യ ശുശ്രൂഷ : ദൈവൈക്യ ശുശ്രൂഷയിൽ ആണ് വിശുദ്ധ കുർബാന
സ്വീകരണം . വിശുദ്ധ കുർബാന സ്വീകരണത്തിൽ കൂടി നാം ദൈവത്തിൽ അലിഞ്ഞു ചേരുന്നു.
സമാപന ശുശ്രൂഷ :സമാപന ശുശ്രൂഷ നന്ദി പ്രകാശനം ആണ് . ദൈവം തന്ന ദാനങ്ങല്ക്ക് നന്ദി
പറയുന്നു. അതിനു ശേഷം 'സ്വർഗസ്ഥനായ പിതാവേ ' എന്ന പ്രാർത്ഥന ചെല്ലുന്നു. "ഹൂത്താമ്മ"
അഥവാ "മുദ്രവെക്കൽ" പ്രാർത്ഥന ചെല്ലി വിശുദ്ധ കുർബാന അവസാനിപ്പിക്കുന്നു.
https://www.youtube.com/watch?v=uY_A06cpNHE
https://www.youtube.com/watch?v=uY_A06cpNHE
ഗാനാത്മകമായ വിശുദ്ധ കുർബാന
ഗാനാത്മകമായ വിശുദ്ധ കുർബാന
വിശുദ്ധ കുർബാന അർപ്പണം പരമാവധി ആഘോഷം ആയി നടത്തുവാൻ ആണ് തിരുസഭ കൽപ്പിക്കുന്നത്. സംഗീതവും വിശുദ്ധ കുർബാനയും പരസ്പരം ബന്ധപെട്ടിരിക്കുന്നു . വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ പലയിടത്തും സംഗീതത്തെ കുറിച്ച് പറയുന്നുണ്ട് . ഇസ്രയേൽ ജനതയുടെ വിശുദ്ധ സംഗീതമാണ് സങ്കീർത്തനങ്ങൾ. യഥാർത്ഥത്തിൽ ബൈബിളിലെ പാട്ടു പുസ്തകം തന്നെയാണ് സങ്കീർത്തനങ്ങൾ. ഈശോയുടെ തന്നെ പ്രാർത്ഥനാ ഗീതങ്ങൾ സങ്കീർത്തനങ്ങൾ ആയിരുന്നു.
സംഗീതാത്മകമാണ് ആരാധനക്രമം. എല്ലാ സഭകളിലും ആരാധനക്രമ സംഗീതം വളരെ പ്രധാനപ്പെട്ടതാണ്. സംഗീതാത്മകമല്ലാതെ പൗരസ്ത്യ സഭകളിൽ ആരാധനക്രമത്തെ കാണാൻ കഴിയില്ല. ഏറ്റം പഴക്കം ചെന്ന ആരാധന ക്രമ സംഗീതങ്ങളിൽ ഒന്നാണ് സുറിയാനി സംഗീതം. കുർബാനയിലെ ഒരോ വാക്കും പാടുന്ന രീതിയിലാണു പൗരസ്ത്യ സഭകളിൽ ചെല്ലുന്നത്. അത് കൊണ്ട് തന്നെ ഗാനങ്ങൾക്കും , ഗായക സംഘത്തിനും വലിയ സ്ഥാനം ആണ് ആരാധനക്രമത്തിൽ തിരുസഭ കൊടുക്കുന്നത്. ' റുഹാദക്കുദ്ശയുടെ വീണ ' എന്നറിയപെടുന്ന മാർ അപ്രേം ആണ് സുറിയാനി സഭയിൽ ഗായക സംഘത്തിന്റെ മദ്ധ്യസ്ഥൻ . ലത്തീൻ സഭയിൽ വിശുദ്ധ സിസിലി ആണ് മദ്ധ്യസ്ഥ .
ആരാധനക്രമ സംഗീതത്തെ വിശുദ്ധ ഗീതങ്ങൾ എന്നാണ് രണ്ടാം വത്തിക്കാൻ കൌണ്സിൽ വിശേഷിപ്പിക്കുന്നത്. ജനങളുടെ പങ്കാളിത്തത്തോടെ തിരുകർമ്മ സംഗീതത്തെ ചിട്ടപെടുത്തണം എന്നാണ് രണ്ടാം വത്തിക്കാൻ കൌണ്സിൽ നിർദേശിക്കുന്നത് . അതായത് ദൈവ ജനത്തിനും കൂടി പാടുവാൻ പറ്റുന്ന പാട്ടുകൾ ആവണം . മാത്രമല്ല ഗീതങ്ങളുടെ ഉള്ളടക്കം സഭാ വിശ്വാസത്തിനു ചേരുന്നതും സഭ സൂനഹദോസ് അനുവദിച്ചതും ആകണം.
ആർക്കെങ്കിലും പെട്ടന്ന് ഉണ്ടാക്കാവുന്ന ഒന്നല്ല ആരാധനക്രമ സംഗീതം. ആരാധനക്രമ സംഗീതം രൂപം കൊള്ളേണ്ടത് നിരന്തരമായ പ്രാർഥനയുടെയും ഉപവാസത്തിന്റെയും ചൈതന്യത്തിൽ ആവണം . അങ്ങനെ ഉള്ള ഗീതങ്ങൾ ആണ് സഭ നമ്മൾക്ക് നല്കിയിട്ടുള്ളത്. ഒരു കാരണവശാലും ഈ കുർബാന ഗീതങ്ങൾ മാറ്റി പാടുവാൻ പാടില്ല . സഭ അംഗീകരിച്ച കുർബാന തക്സായിൽ ഉള്ള പാട്ടുകൾ മാത്രം ആണ് പാടുവാൻ അനുവാദം ഉള്ളത്.
പ്രാർത്ഥനകൾക്കും ഗീതങ്ങൾക്കും
മറ്റ് ഗാനങ്ങളും മറ്റും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം എന്താണ് എന്ന് നോക്കാം. നമ്മുടെ കുർബാനയിലെ ദിവ്യ രഹസ്യഗീതം, അതായത്
"കർത്താവിൽ ഞാൻ ദൃഡമായി ശരണപ്പെട്ടു” ....
മിശിഹാ കർത്തവിൻ
തിരുമെയ്
നിണവുമിതാ
പാവന ബലീപീഠേ
സ്നേഹ ഭയങ്ങളോടണയുക
അഖിലരുമൊന്നായി സന്നിധിയി വാനവ നിരയോടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ
നിത്യം പരിശുദ്ധൻ"
ഇത് വളരെ പഴക്കമുള്ളതും പ്രതീകാത്മകവും ദൈവശാസ്ത്ര പരമായി വളരെ ആഴമുള്ളതുമാണ്. ദിവ്യരഹസ്യ ഗീതത്തിന്റെ സമയത്താണ് പുരോഹിതൻ കാസയും പീലാസയും ബേസ്ഗസായിൽ നിന്ന് ബലിപീഠത്തിലേയ്ക്ക് സംവഹിക്കുക.
പുരോഹിതൻ കാസയും പീലാസയും ഒരുക്കുമ്പോഴും ഇതിനു സമാനമായ പ്രാർത്ഥനകൾ ഉണ്ട് . മിശിഹായുടെ ഗാഗുൽത്താ യാത്ര, കുരിശു മരണം, ഖബറടക്കം ഇവ ആണ് ഈ സമയത്ത് നടക്കുന്നത്.
അതായതു വളരെ വലിയ ഒരു ദിവ്യരഹസ്യം നടക്കുക ആണ് അൾത്താരയിൽ . ഈ സത്യം വിശ്വാസികൾ ഒന്നടങ്കം പ്രഘോഷിക്കുകയാണ് ഈ ദിവ്യ രഹസ്യ ഗീതത്തിലൂടെ. സങ്കീർത്തനങ്ങൾ ആയാലും, സുവിശേഷത്തിന്
മുമ്പ് പാടുന്ന പാട്ടുകൾ ആയാലും, ഓശാന ഗീതം ആയാലും എല്ലാം തന്നെ വ്യക്തം ആയ അർത്ഥം
ഉള്ളവയാണ്. ഇതിനു പകരം ആരെങ്കിലും എഴുതിയ എന്തെങ്കിലും ഒരു പാട്ട് പാടിയാൽ കുർബാനയും ആയി ഒരു ചേർച്ചയും ഉണ്ടാകില്ല .
സിറോ മലബാർ സഭയിൽ ഒരു കാലഘട്ടത്തിൽ സുറിയാനി കുർബാന മാത്രം ആയിരുന്നു ഉണ്ടാരുന്നത്. എന്നാൽ പിന്നീട് മലയാളം കുർബാന വന്നപ്പോൾ , സുറിയാനി സംഗീതത്തോട് ചേരുന്ന , 'തുയ്യാ ' ട്വൂണ് ആണ് സഭ നിർദേശിച്ചത് . എന്നാൽ പിന്നീട് എറണാകുളം, ചങ്ങനാശേരി , പാലാ , കാഞ്ഞിരപ്പള്ളി ട്വൂണുകൾ പ്രച്ചാരത്തിൽ വരുകയും, അത് തന്നെ വ്യാപകം ആയി ഉപയോഗിക്കുകയും ചെയുന്നു . ഇതിൽ ഏതു ട്വൂണുകൾ എടുത്താലും വിശുദ്ധ കുര്ബാനക്ക് ചേരും വിധം , സഭയുടെ ഔദ്യോഗിക കുർബാന പുസ്തകത്തിലെ പാട്ടുകൾ മാത്രം പാടണം എന്നാണു സഭാ സൂനഹദോസ് നിർദേശിക്കുന്നത് . ഇത് സിറോ മലബാർ സഭയുടെ മേജർ ആർച് ബിഷപ്പ് തന്റെ ഇടയ ലേഖനത്തിൽ വ്യക്തമാക്കിയതാണ്.
വിശുദ്ധ
കുർബാന അതിന്റെ പൂർണ്ണതയിൽ അർപ്പിക്കുക എന്നത് ദൈവ ജനത്തിന്റെ അവകാശം ആണ് . അതിൽ സമയം പ്രശ്നം ആയി നാം കാണരുത്.. വിശുദ്ധ കുർബാന ഏറ്റവും ഭക്തിയോടെയും ആദരവോടെയും കൂടി , ഗാനാത്മകമായി തന്നെ വൈദികനും , ഗായക സംഘത്തിനും ഒപ്പം നമ്മക്ക് അർപ്പിക്കാം .
Subscribe to:
Posts (Atom)